കേരള പുനർനിർമാണത്തിന് വേണ്ടത് രാഷ്്ട്രീയ ഇച്ഛാശക്തി
text_fieldsകോവിഡ് മഹാമാരി ലോകത്തെ മുഴുവൻ കീഴടക്കിയ അതിഗുരുതര സാഹചര്യത്തിലാണ് രാജ്യം 74 ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. നമ്മേക്കാൾ വളരെയധികം സമ്പന്നമായതും ആരോഗ്യമേഖലയിൽ ഏറെ പുരോഗതി നേടിയതുമായ വികസിത രാജ്യങ്ങൾ കോവിഡിനുമുന്നിൽ പകച്ചുനിൽക്കുമ്പോൾ ഇതിനെതിരെ ഒത്തൊരുമിച്ച് വലിയൊരു പരിധിവരെ ചെറുത്തുനിൽപിെൻറയും അതിജീവനത്തിെൻറയും മാതൃക സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല.
കോവിഡ് മഹാമാരി ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല നാടിെൻറ സമ്പത്തിനെയും പുരോഗതിയെയുമെല്ലാം ഒറ്റയടിക്ക് തകർത്തെറിഞ്ഞുകളഞ്ഞു. വൻകിട വ്യവസായങ്ങൾ മുതൽ ഒറ്റയാൾ സംരംഭങ്ങൾവരെ വലിയ തോതിലുള്ള തിരിച്ചടി നേരിട്ടു. കേരളത്തിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ആരോഗ്യമേഖലയിലെ മികവും ഭരണകൂടത്തിെൻറയും ജനങ്ങളുടെയും ഒത്തൊരുമിച്ച പ്രവർത്തനവുംകൊണ്ട് ലോകത്തിനുതന്നെ മാതൃകയാകുന്ന തരത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ കേരളത്തിന് കഴിഞ്ഞെങ്കിലും സാമ്പത്തികമായ തകർച്ച വലിയതോതിലാണ് ഇവിടെയും ബാധിച്ചിരിക്കുന്നത്. ഉൽപാദന മേഖലയിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടു. കച്ചവടങ്ങളെല്ലാം തകർന്നു. സർക്കാറിെൻറ വരുമാനം നിലച്ചു. ജോലിയും വ്യക്തിഗത വരുമാനവും ഇല്ലാതായി. ജനജീവിതം താളം തെറ്റി. ഇതിെൻറ പ്രത്യാഘാതങ്ങൾ ഏറക്കാലം പിന്തുടർന്നുകൊണ്ടേയിരിക്കും.
ഇതിൽനിന്നെല്ലാം കരകയറണമെങ്കിൽ ഒരു മാർഗം മാത്രമേ മുന്നിലുള്ളൂ; കാർഷിക-വ്യവസായിക മേഖലയിൽ സമഗ്രമായ ഒരു കേരള മോഡൽ നടപ്പാക്കുക. അതുവഴി നിക്ഷേപവും ഉൽപാദനവും തൊഴിലും വരുമാനവും സമ്പത്തും പുരോഗതിയുമെല്ലാം സൃഷ്ടിക്കുക. റീബിൽഡ് കേരള എന്ന ആശയം മുൻനിർത്തി സർക്കാറും രാഷ്ട്രീയ-സന്നദ്ധ സംഘടനകളും ചെറുകിട -വൻകിട സംരംഭകരും നിക്ഷേപകരും പ്രഫഷനലുകളും തൊഴിലാളികളും അടക്കമുള്ള മുഴുവൻ ജനവിഭാഗവും ഒരുമിച്ച് കൈകോർക്കുക. ഇതിനുവേണ്ട രാഷ്ട്രീയ ഇച്ഛാശക്തി രൂപപ്പെടുത്തുക. എന്നാൽ മാത്രമേ കോവിഡ് മഹാമാരിക്കുശേഷം ഇനി കേരളത്തിന് മുന്നോട്ടുപോകാനും പുരോഗതിയിലേക്കുള്ള പാത വെട്ടിത്തുറക്കാനും സാധിക്കുകയുള്ളൂ.
കാർഷിക മേഖലയുടെ പ്രസക്തി
കാർഷിക മേഖല തന്നെയാണ് എക്കാലത്തും കേരളത്തിെൻറ കരുത്ത് . കോവിഡ് കാലത്ത് എല്ലാം തകർന്ന് തരിപ്പണമായപ്പോഴും പിടിച്ചുനിന്നത് കാർഷികരംഗം മാത്രമാണ്. കാർഷിക മേഖലയുടെ കരുത്തിൽ മാത്രമേ കേരളം വീണ്ടും കെട്ടിപ്പടുക്കാൻ കഴിയുകയുള്ളൂ. ഇവിടത്തെ മിതമായ കാലാവസ്ഥ എന്നും കൃഷിക്ക് അനുഗുണമാണ്. ഇതുതന്നെയാണ് കാർഷിക മേഖലയിൽ സംസ്ഥാനത്തിെൻറ അടിസ്ഥാന കൈമുതൽ. കാർഷികോൽപന്നങ്ങളായിരുന്നു ദീർഘകാലം കേരളത്തിെൻറ സമ്പത്തിെൻറ അടിത്തറ പാകിയിരുന്നത്. ആ അടിത്തറയിൽ നിന്നുകൊണ്ടാണ് ഇവിടെ ജനജീവിതം കെട്ടിപ്പടുത്തതും മറ്റെല്ലാ പുരോഗതിയും നമുക്ക് എത്തിപ്പിടിക്കാനായതും. ഒരുകാലത്ത് സുഗന്ധവിളകളുടെ ആസ്ഥാനമായിരുന്നു കേരളം. ലോകരാജ്യങ്ങളിലേക്കുള്ള സുഗന്ധവിളകളുടെ വലിയ തോതിലുള്ള കയറ്റുമതിയിലൂടെ ഒരു സ്പൈസ് റൂട്ട് തന്നെ കേരളത്തിൽ രൂപപ്പെട്ടു. കാലപ്രവാഹത്തിൽ ഈ പ്രതാപമെല്ലാം നഷ്ടപ്പെട്ടുപോയെങ്കിലും ഇപ്പോഴും പ്രസക്തിയുണ്ട്. കാർഷിക മേഖലയിൽ ജോലിചെയ്യാൻ ആളെ കിട്ടാത്ത സ്ഥിതി വന്നു. ഹെക്ടർ കണക്കിന് ഭൂമിയുള്ള വലിയ എസ്റ്റേറ്റുകളും മറ്റും അടച്ചുപൂട്ടി. ഇത്തരം എസ്റ്റേറ്റുകൾ സർക്കാർ അനുമതിയോടെ പത്തും പതിനഞ്ചും ഏക്കർ വരുന്ന കൃഷിഭൂമികളാക്കി മാറ്റി കൃഷി ചെയ്യാനായി ചെറുകിട കർഷകർക്ക് വിറ്റാൽ കാർഷിക ഉൽപാദന മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയും. പഴം, പച്ചക്കറി, ഏലം, കുരുമുളക് തുടങ്ങിയ ഉയർന്ന മൂല്യമുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഉൽപാദിപ്പിച്ച് വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതോടെ സാമ്പത്തികമായി വളരെയധികം പുരോഗതി നേടാനാകും. കേരളത്തിൽ നാല് വിമാനത്താവളങ്ങൾ ഉള്ളതുകൊണ്ടുതന്നെ കയറ്റുമതിക്ക് പ്രയാസമില്ല. ജൈവകൃഷി രീതിയിലൂടെ ഉൽപന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനായാൽ വിദേശത്ത് വലിയ തോതിലുള്ള ഡിമാൻഡ് കേരള ഉൽപന്നങ്ങൾക്ക് ലഭിക്കും. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമായതിനാൽ മറ്റ് ഇടപെടലുകൾ നടത്താൻ കഴിയില്ലെങ്കിലും വലിയതോതിൽ കാർഷിക ഉൽപാദനം നടത്താൻ കഴിയും. വയനാട്. നിലമ്പൂർ തുടങ്ങിയ പശ്ചിമഘട്ടപ്രദേശങ്ങളിൽ ഉന്നത ഗുണനിലവാരമുള്ള മണ്ണാണ് ഉള്ളതെന്ന് മുമ്പ് നടന്ന ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയുമെല്ലാം ഉയർന്ന വിളവിന് ഏറെ അനുകൂലമാണ് ഇത്. പ്രകൃതിതന്നെ നൽകുന്ന ഇത്തരം അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണം. സുഗന്ധവിളകളുടെ കയറ്റുമതിയുടെ കാര്യത്തിലും മറ്റും ലോകത്തിെൻറ സ്പൈസ് റൂട്ട് എന്ന പഴയപേര് ഇതിലൂടെ തിരിച്ചുപിടിക്കാൻ കേരളത്തിന് കഴിയും. പരമ്പരാഗത കൃഷിരീതിയെ പൂർണമായും കൈവിടാതെ അത്യാധുനിക കാർഷിക സങ്കേതങ്ങളെ വലിയ തോതിൽ വളർത്തിയെടുത്താൽ മാത്രമേ പുരോഗതി കൈവരിക്കാനാകൂ. വെള്ളക്കോളർ ജോലിക്ക് നൽകുന്ന അതേ പ്രാധാന്യം കാർഷിക ജോലികൾക്കും കൽപിച്ചാൽ യുവതലമുറയെ കാർഷികവൃത്തിയിലേക്കാകർഷിക്കാനും അതുവഴി തൊഴിലില്ലായ്മക്ക് പരിഹാരം കാണാനുമാകും.
വ്യവസായിക വളർച്ച അനിവാര്യം
വാണിജ്യ-വ്യവസായ മേഖലയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയാൽ മാത്രമേ കരകയറാൻ കേരളത്തിന് സാധിക്കുകയുള്ളൂ. പ്രളയം അടക്കമുള്ള പ്രകൃതിദുരന്തങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിെൻറ വ്യവസായിക വളർച്ച തടസ്സപ്പെട്ടിരിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. നാനോ ടെക്നോളജിയുടെ ഭാഗമായുള്ള ഇൻഡസ്ട്രിയൽ പാർക്കുകൾക്കും ഉൽപാദനക്ഷമമായ ചെറുകിട സംരംഭങ്ങൾക്കുമെല്ലാം വലിയ സാധ്യതകളാണ് ഇവിടെയുള്ളത്. ഇലക്േട്രാണിക്സ്, ടെലികോം ഉൽപന്നങ്ങളുടെ നിർമാണം, ആഭരണനിർമാണം, ആധുനിക സാങ്കേതികവിദ്യയുടെ ഭാഗമായുള്ള വിവിധ പാർട്സുകളുടെ നിർമാണം എന്നിവയെല്ലാം വ്യവസായിക രംഗത്ത് വലിയ പുരോഗതിയാണ് കേരളത്തിന് നേടിക്കൊടുക്കുക. കയറ്റുമതി രംഗത്തും നാനോടെക്നോളജിയിൽ അധിഷ്ഠിതമായ ഉൽപന്നങ്ങളുടെ സാധ്യതകൾ അനന്തമാണ്.
വിദേശനിക്ഷേപം കൊണ്ടുവരുന്നതിന് മികച്ച ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രാദേശികമായ ചെറുകിട നിക്ഷേപകർക്ക് ഒരു േപ്രാത്സാഹനവും കിട്ടുന്നില്ല . ഇവിടെ നിക്ഷേപം നടത്താൻ തയാറായ നിരവധി മലയാളികളുണ്ട്. നിക്ഷേപം നടത്തിയാൽ നിരവധി പ്രശ്നങ്ങളാണ് അവർക്ക് നേരിടേണ്ടി വരുന്നത്. എത്രയോ ഉദാഹരണങ്ങൾ. കേരളത്തിലെ പ്രശ്നങ്ങളും നൂലാമാലകളും കാരണം പുറത്ത് ബിസിനസ് നടത്തുന്നവരുണ്ട്. ഇവിടെ ഒന്നും വളരാൻ സമ്മതിക്കില്ല എന്ന സമീപനത്തിൽ ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ തുറന്ന സമീപനം രാഷ്ട്രീയ പാർട്ടികൾക്കില്ല. എല്ലാ പാർട്ടികളും ഇതിന് ഒരേപോലെ ഉത്തരവാദികളാണ്. കേരളത്തിൽനിന്നുള്ള പ്രഗല്ഭരായ നിരവധി പ്രഫഷനലുകൾ ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവരിൽ നല്ലൊരു ശതമാനവും ഇവിടെ ജോലി ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. അവരുടെ പാടവം കൂടി ഉപയോഗപ്പെടുത്തിയാൽ വ്യവസായിക മേഖലയിൽ വലിയ കുതിപ്പ് നടത്താൻ കേരളത്തിന് കഴിയും. കോവിഡിെൻറ പശ്ചാത്തലത്തിൽ ഗൾഫ് നാടുകളിൽ നിന്നടക്കം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന നിരവധി പേരുണ്ട്. അവരെക്കൂടി വ്യവസായിക വികസനത്തിെൻറ ഭാഗമാക്കേണ്ടതുണ്ട്.
ടൂറിസം രംഗത്തെ തിരിച്ചടി താൽക്കാലികം
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ടൂറിസം മേഖലക്ക് കനത്ത തിരിച്ചടി നേരിട്ടെങ്കിലും അത് താൽക്കാലികമായി മാത്രം കണ്ടാൽ മതി. ഭാവിയിലും ടൂറിസം മേഖലയിൽ ഏറ്റവും വലിയ സാധ്യതകളാണ് കേരളത്തിനു മുന്നിലുള്ളത്. ആരോഗ്യ ടൂറിസം, വിദ്യാഭ്യാസ ടൂറിസം തുടങ്ങിയ മേഖലകളിലെല്ലാം മികച്ച നേട്ടമുണ്ടാക്കാൻ കഴിയും. വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുന്ന ഏറ്റവും നല്ല കാലാവസ്ഥയാണ് ഇവിടെയുള്ളത്. നാലു വിമാനത്താവളങ്ങൾ വഴിയുള്ള യാത്രസൗകര്യം ഇതിന് മുതൽക്കൂട്ടാകുന്നു. ഹെലികോപ്റ്റർ വഴി കേരളത്തിലെ ടൂറിസം സെൻററുകളെ ബന്ധിപ്പിച്ചാൽ യൂറോപ് അടക്കമുള്ള വിദേശ നാടുകളിൽ നിന്നുള്ള ഹൈ എൻഡ് ടൂറിസം ഇവിടെ മികച്ച രീതിയിൽ നടപ്പാകുകയും വലിയ സാമ്പത്തിക നേട്ടം കൈവരിക്കാനാകുകയും ചെയ്യും. ടൂറിസം രംഗത്ത് സ്വകാര്യ സംരംഭകരെ േപ്രാത്സാഹിപ്പിക്കാൻ സർക്കാർ തയാറായാൽ കേരളം ടൂറിസത്തിെൻറ പറുദീസയാകും.
(മലബാർ ഗ്രൂപ്പ് ചെയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.