Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജാരജനുസ്സുകളുടെ...

ജാരജനുസ്സുകളുടെ അമ്മമാഹാത്മ്യം 

text_fields
bookmark_border
ജാരജനുസ്സുകളുടെ അമ്മമാഹാത്മ്യം 
cancel

പശു അമ്മക്കും ദൈവത്തിനും പകരമാകുമെന്ന് ഹൈദരാബാദ് ഹൈകോടതിയിലെ ജസ്റ്റിസ് ബി. ശിവശങ്കരറാവു.പശു അമ്മയും ദൈവവുമാകണമെങ്കിൽ അവ ആര്യവംശത്തിൽ പിറന്നതുതന്നെയായിരിക്കണം. കീഴാളജാതിപ്പശുക്കൾക്ക് അമ്മയോ ദൈവമോ ആകാൻ കഴിയില്ല. കാരണം, ആര്യന്മാർ മാത്രമാണ് ‘മാനവികതയുടെ സംസ്ഥാപകർ’ എന്ന് ഫാഷിസത്തിെൻറ വക്താക്കൾ എന്നും ആധികാരികമായി പറയുന്നതാണ്. ശുദ്ധവംശവും ശുദ്ധരക്തവും നിലനിർത്താൻ ജൂതവംശജരെ കൊന്നൊടുക്കിയ അഡോൾഫ് ഹിറ്റ്ലർ ആത്മകഥയായും ‘മെയ്ൻ കാംഫി’ൽ പറയുന്നത് ഇങ്ങനെ:‘‘ആര്യവംശമാണ് മാനവികതയുടെ സംസ്ഥാപകരെന്നും മനുഷ്യ സംസ്കാരത്തിെൻറ യഥാർഥവാഹകരെന്നും ആദ്യം മനസ്സിലാക്കണം. മനുഷ്യ സംസ്കാരത്തിെൻറ ഒാരോ പ്രത്യക്ഷീകരണവും കലയുടെയും ശാസ്ത്രത്തിെൻറയും സാേങ്കതികവിദ്യയുടെയും ഒാരോ സൃഷ്ടിയും ആര്യവംശത്തിെൻറ സർഗശേഷിയിൽ പിറന്നതാണ്. മാനവികതയുടെ ഉത്തമ മാതൃക കുടികൊള്ളുന്നത് ആര്യനിലാണ്. അവനാണ് മനുഷ്യരാശിയുടെ പ്രൊമിത്യൂസ്.’’

ഹിറ്റ്ലറെ ആരാധിക്കുകയും ഫാഷിസത്തിെൻറ മാനിഫെസ്റ്റോ ആയ മെയ്ൻകാംഫിനെ തത്ത്വദർശനങ്ങളിൽ തലയിലേറ്റുകയും ചെയ്ത ഗോൾവാൾക്കർ പറഞ്ഞത് ഇങ്ങനെ:‘‘അടിവേരോളം ഭിന്നതകളുള്ള മതങ്ങളെയും സംസ്കാരങ്ങളെയും ഒരു െഎക്യപൂർണിമയിൽ ഏകീഭവിക്കുക എത്രകണ്ട് അസാധ്യമാണെന്ന് ജർമനി കാണിച്ചുതന്നിരിക്കുന്നു. അത് ഹിന്ദുസ്ഥാനിൽ നമുക്ക് പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണ്.’’ മഹാത്മ ഗാന്ധിയുടെ ബിംബത്തിൽ ‘ബനിയ’ ജാതിയുടെയും വംശത്തിെൻറയും സീലടിച്ചു കഴിഞ്ഞ തീവ്ര ഹിന്ദുത്വവക്താക്കൾ ദൈവവും ഭഗവതിയുമാകാവുന്ന കുലീനജാതി ഏതെന്നുകൂടി പറയണം. സങ്കരവംശങ്ങൾ ഇണചേർന്നുണ്ടാകുന്ന ജനുസ്സുകളെ ‘ജാരസന്തതികൾ’ എന്നുപേരിട്ടാണ് ഹിറ്റ്ലർ വിശേഷിപ്പിക്കുന്നത്. ഇൗ ജനുസ്സുകൾക്ക് അവതാരങ്ങൾക്കോ ദൈവികതക്കോ അവകാശമുണ്ടോ? ബ്രാഹ്മണനെല്ലങ്കിൽ വിരലുമുറിക്കുന്ന പ്രത്യയശാസ്ത്ര ഗുരുക്കൾ വ്യക്തമാക്കേണ്ട കാര്യമാണിത്.

നിലവിലുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത് 85 ശതമാനം ഇന്ത്യൻ പശുക്കളും ഹിറ്റ്ലർ പറഞ്ഞ ജാരസന്തതികളെന്നാണ്. 15 ശതമാനത്തിലും കുറവാണ് യഥാർഥ ഇന്ത്യൻ വംശത്തനിമയുള്ള പശുക്കളുടെ എണ്ണം. ഇവയാകെട്ട ഗവേഷണഫാമുകളിലാണ്. സാധാരണ കാലിവളർത്തുകാരെൻറ ആലയിൽ ഇൗ ശുദ്ധവംശ ജനുസ്സുകൾ തീരെയില്ല എന്നുതന്നെ പറയാം. എന്നാൽ, വിദേശ ലാബുകളിൽ ഇവയുടെ ബീജബാങ്കുകൾ സൂക്ഷിച്ചിട്ടുണ്ട്. അവിടത്തെ നാടൻപശുക്കളിൽ കൃത്രിമ ബീജസങ്കലനം നടത്തി വികസിപ്പിച്ചെടുത്ത സങ്കരബീജങ്ങൾ അവർ വിൽപന നടത്തുന്നു. ഇവ വിലകൊടുത്തു വാങ്ങുന്നതിൽ പ്രമുഖ രാജ്യം ഇന്ത്യയാണ്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്ത് കന്നുകാലി സമ്പത്തിെൻറ കാര്യത്തിൽ ലോകപ്രശസ്തം. ഹാരപ്പൻ സംസ്കാരത്തെക്കുറിച്ചു പഠിക്കുന്ന ടെക്സ്റ്റ്ബുക്കുകളിൽ നാം കാണുന്ന ആ ഭീമാകാരനായ കാള ഗുജറാത്തിലെ കാംക്രേജ് പശുവാണ്. ഇന്ത്യയുടെ അഭിമാനമായ ഗീർ പശുക്കളും ഗുജറാത്തിലായിരുന്നു. സഹിവാൾ, ഒാേങ്കാൾ പശുക്കൾ ഗോകുലപാലകരുടെയും ഇടയന്മാരുടെയും  മേൽനോട്ടത്തിൽ പെറ്റുപെരുകിയതും ഗുജറാത്തിൽതന്നെ. പെരിയാർ തടത്തിലെ കാേങ്കയപശുക്കളും കേരളത്തിലെ തനത് ജനുസ്സായ വെച്ചൂർ പശുക്കളും കാസർകോട് കുള്ളനും ഇവക്കുമുന്നിൽ വെറും ‘െപെക്കൾ’ മാത്രം. അവ പൊതുവെ ചെറുതും ഉയരം കുറഞ്ഞവയുമായിരുന്നു. 

കന്നുകാലി സമ്പത്തിലെ ആര്യവംശജരെന്ന് വിശേഷിപ്പിക്കുന്ന ഗുജറാത്തിലെ വിവിധ ജനുസ്സിൽപെട്ട പശുക്കളുടെ ശുദ്ധവംശം ഇന്നെവിടെയുണ്ട്? ശുദ്ധരക്തവും ബീജവും ആരുടെ കൈയിലാണ്? മധ്യ അമേരിക്കയിലെയും ആസ്ട്രേലിയയിലെയും ബ്രസീലിലെയും കന്നുകാലി ഗവേഷണകേന്ദ്രങ്ങളിലെ ബീജബാങ്കുകളിൽ മാത്രം. ഗുജറാത്തിലും ഇന്ത്യയിലും മാറിമാറി വന്ന സർക്കാറുകൾ പ്രചരിപ്പിച്ചത് ഇത്തരം സങ്കരയിനം ബീജങ്ങളായിരുന്നു. ഇന്ത്യയുടെ സ്വന്തമായ കന്നുകാലി വംശങ്ങൾ ഏറക്കുറെ ഇല്ലാതായിക്കഴിഞ്ഞു. ഇന്ത്യയും ഗുജറാത്തും ഭരിച്ചവരിൽ അമിത്ഷായുടെ മുൻതലമുറക്കാരുമുണ്ടായിരുന്നു എന്നോർക്കുക.

1960കളിലാണ് ഇന്ത്യയിൽ കൃത്രിമ ബീജസങ്കലന പദ്ധതികൾക്ക് പ്രിയമേറിയത്.1961ലെ കേരള ലൈവ്സ്റ്റോക് ആക്ട് ഇന്നാരെങ്കിലും ഒാർക്കുന്നുണ്ടാവുമോ? ദേശീയതലത്തിൽ രൂപംകൊണ്ട ആക്ടിെൻറ പകർപ്പുതന്നെയാണിത്. ഇതര സംസ്ഥാനങ്ങളിലും ഇതുതന്നെയായിരുന്നു അടിസ്ഥാന നിയമമായി സ്വീകരിച്ചിരുന്നത്. 

നിയമത്തിെൻറ ആദ്യഭാഗം ഇങ്ങനെ വായിക്കാം:‘‘No person shall keep a bull which has attained the prescribed age except under an accordance with the terms, conditions and restrictions of license granted under this section, unless it is certified by the prescribed officer that the bull effectively castrated by a method and in manner approved by the Director’’

പശുക്കൾക്ക് ജനിക്കുന്ന ആൺമക്കളെ (മൂരിക്കുട്ടന്മാർ) നിർബന്ധമായും വരിയുടച്ചിരിക്കണം (വന്ധ്യംകരിക്കണം) എന്ന് നിയമം കൊണ്ടുവന്ന രാജ്യമാണിത്. ഗോമാതാവിന് സ്വന്തം ജനുസ്സിൽപെട്ട കാളകളുമായി ഇണചേരാൻ അനുവാദമില്ലെന്ന് സാരം. പകരം ബ്രസീലിൽനിന്നോ സ്വിറ്റ്സർലൻഡിൽനിന്നോ കൊണ്ടുവരുന്ന ജാരബീജങ്ങളെ കുത്തിവെച്ച് ഗർഭിണികളാക്കണം. അവ മിശ്രജനുസ്സിൽപെട്ട കുഞ്ഞുങ്ങളെ പ്രസവിക്കും. അവയിൽ പെൺവർഗത്തെ വളരാനനുവദിക്കുക. ആൺവർഗത്തെ കൂട്ടത്തിൽ നിർത്തണമെങ്കിൽ വരിയുടച്ചിരിക്കണം. ഇതുവഴി ഇന്ത്യയിൽ സംഭവിച്ചത് ഇന്ത്യയുടേതുമാത്രമായ, ഇന്ത്യൻ കാലാവസ്ഥക്കിണങ്ങി വളർന്നുവന്ന തനിമയുള്ള കാലിസമ്പത്തിെൻറ നാശമാണ്. ആദ്യം പശുവിലായിരുന്നു. പിന്നെ, എരുമയിലും ഒട്ടകങ്ങളിലും. ഇപ്പോഴിതാ ആടുകളിലും കൃത്രിമ ബീജസങ്കലനം ആരംഭിച്ചിരിക്കുന്നു.  

ചോദ്യം ഇതാണ്. വംശശുദ്ധിയില്ലാത്ത, ജാരസന്തതികളായ പശുക്കൾ മാതാവിെൻറയും ഭഗവതിയുടെയും ഗണത്തിൽപെടുത്തി ആരാധിക്കപ്പെടേണ്ടവയാണോ? ഹൈദരാബാദ് ൈഹകോടതി പറഞ്ഞതുകൊണ്ടുമാത്രം സവർണ തത്ത്വശാസ്ത്രങ്ങളുടെ വക്താക്കൾക്ക് വിദേശ ജനുസ്സിൽനിന്ന് ഉരുത്തിരിഞ്ഞ പശുക്കളെ മാതാവായും ദൈവമായും പരിഗണിക്കാനാകുമോ? നൂറ്റാണ്ടുകൾകൊണ്ട് മനുഷ്യകുലം ആർജിച്ച ചരിത്ര, ശാസ്ത്ര പുരോഗതി, കണ്ടെത്തലുകൾ എല്ലാം ഒരു നാണയം മറിച്ചിടുംപോലെ എത്ര ലാഘവത്തോടെയാണ് ഫാഷിസം മറിച്ചിട്ടിരിക്കുന്നത്! പശുവിെൻറ വായിൽനിന്ന് വരുന്ന ഒാക്സിജെൻറ അളവിനെക്കുറിച്ചു മാത്രമല്ല, മയിലുകളുടെ കണ്ണീരുകൊണ്ടുള്ള ഇണചേരൽ വരെ എത്ര സത്യസന്ധമായാണ് ഇവർ അവതരിപ്പിക്കുന്നത്. ഇന്ത്യ ഒരു വെള്ളരിക്കപ്പട്ടണം പോലുമല്ലാതെ മാറിപ്പോകുകയാണോ? 

പശു ഹൈന്ദവ തീവ്രവിശ്വാസികൾക്ക് മാതാവും ദൈവവും. എരുമയും പോത്തും കാലെൻറ വാഹനം. മയിൽ കാർത്തികേയെൻറ വാഹനമാണ്. മത്സ്യം, കൂർമം, വരാഹം എല്ലാം അവതാരങ്ങൾ. പാമ്പ് നാഗദൈവമാണ്, ശിവെൻറ വക്ഷസ്സിലെ മാലയാണ്. കുരങ്ങ്, നായ് തുടങ്ങിയ ജീവിവർഗങ്ങളും പുരാണസംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇനി നമുക്ക് എലിയെ പിടിച്ചുതിന്നാമെന്നുവെച്ചാൽ അത് ഗണേശവാഹനമാണ്. നാളെ എലിയെ കൊല്ലുന്നതിനും നിയന്ത്രണങ്ങൾ വരാം.

മഹാരാഷ്ട്രയിൽ നടന്ന കർഷകപ്രക്ഷോഭത്തിൽ ആയിരക്കണക്കിന് ലിറ്റർ പാൽ നിരത്തിലൊഴുക്കിയത് തീവ്രതയുടെ വക്താക്കൾതന്നെ. കിടാങ്ങൾക്ക് കുടിക്കാൻ നൽകേണ്ട പാലാണ് മോഷ്ടിച്ചെടുത്ത് സമരത്തിെൻറ ഭാഗമായി ഒാടയിലും റോഡിലും ഒഴുക്കിയത്. ഇത് മാതാവിനെ പീഡിപ്പിക്കലല്ലേ? ഇതിെൻറ പേരിൽ സമരക്കാർക്കെതിരെ ഒരു കേസുപോലും  എടുത്തിട്ടില്ല എന്നും ഒാർക്കാവുന്നതാണ്. പാൽ കുഞ്ഞുങ്ങൾക്കുള്ളതാണ്. അത് മനുഷ്യൻ കുടിക്കുന്നത് പാപമാണെന്ന് വിശ്വസിക്കുന്ന സന്യാസിവര്യന്മാരും ഇവർക്കിടയിലുണ്ട്. അവരാരും ഇക്കാര്യം മിണ്ടിയതുമില്ല.

ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദന ശൃംഖല ഗുജറാത്തിലാണ്. മലയാളിയായ വർഗീസ് കുര്യൻ 1950കളിൽ തുടക്കമിട്ട ‘അമുൽ’ എന്ന സഹകരണ സ്ഥാപനത്തിെൻറ വാർഷിക വരുമാനം 3.4 ബില്യൺ ഡോളർ. 360 ലക്ഷം ഗുജറാത്ത് കർഷകർ ഇൗ സഹകരണസംഘങ്ങളിൽ അംഗങ്ങളാണ്. ഇവർക്ക് പാലുൽപാദന, വിപണന സംവിധാനങ്ങളിലൂടെ ജീവിതം പച്ചപിടിക്കാൻ സഹായിച്ചത് അമുൽ എന്ന കമ്പനിയും.

ഇന്ത്യയിലെ െഡയറി ഫാമുകളിൽ വളർത്തുന്ന പശുവും എരുമയും കടുത്ത പീഡനങ്ങൾക്കിരയാകുന്നതായി ‘വേൾഡ് ആനിമൽ പ്രൊട്ടക്ഷൻ’ കേന്ദ്ര സർക്കാറിന് നൽകിയ പരാതിയിൽ പറയുന്നു. ഇന്ത്യയിൽ കന്നുകാലികളെ ചന്തകളിൽ വിൽപനക്കെത്തിക്കുന്നത് ക്രിമിനൽ കുറ്റമാക്കിയ സർക്കാർ ഇൗ പരാതി മനസ്സിരുത്തി വായിക്കണം. ‘പ്രിവൻഷൻ ഒാഫ് ക്രുവൽറ്റി ടു ആനിമൽസ് ആക്ട്’ പ്രകാരമാണ് പുതിയ നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നത്. ഇൗ നിയമത്തിെൻറ നഗ്നമായ ലംഘനമാണ് ഇന്ത്യൻ െഡയറികളിൽ പശുക്കളോടും എരുമകളോടും കാണിക്കുന്നതെന്നും ഇൗ ക്രൂരത അവസാനിപ്പിക്കുന്നില്ലെങ്കിൽ  െഡയറികൾ അടച്ചുപൂട്ടണമെന്നുമാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. സർവേയിൽ പെങ്കടുത്ത 90 ശതമാനം പേരും ഇൗ അഭിപ്രായത്തെ അനുകൂലിക്കുന്നതായും സംഘടനയുടെ പരാതിയിൽ വെളിപ്പെടുത്തുന്നു. എല്ലാം കോർപറേറ്റുകൾക്ക് എഴുതിക്കൊടുക്കുന്ന കാലത്ത് വിശ്വാസങ്ങളും ആചാരങ്ങളും കോർപറേറ്റ്വത്കരിക്കപ്പെടും എന്നത് സ്വാഭാവികം. അത് ഫാഷിസത്തിെൻറ വളർച്ചയിലെ നാഴികക്കല്ലുകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cawgau mathahydrabad high court
News Summary - GAU matha
Next Story