Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമടങ്ങിവരുന്ന...

മടങ്ങിവരുന്ന പ്രവാസികളുടെ കൈകളിലേക്ക് പണം എത്തണം

text_fields
bookmark_border
flight
cancel

പ്രവാസികളുടെ മടങ്ങിവരവ്  യഥാർഥ്യമായി. കേരളത്തിെൻറ സാമൂഹിക, സാമ്പത്തിക വ്യവസ്ഥിതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ?
പ്രവാസികൾ തിരിച്ചുവന്നയുടൻ കേരളത്തിെൻറ സമ്പദ്വ്യവസ്ഥക്ക് എന്തെങ്കിലും ആഘാതം ഉണ്ടാകാൻ പോകുന്നില്ല. ഇപ്പോൾ 80,000 ത്തോളം ആളുകൾ തിരിച്ചുവരുന്നുവെന്നാണ് കണക്ക്. ഇവർ എത്തിച്ചേരാൻ മൂന്ന്, നാല് ആഴ്ചയെങ്കിലും എടുക്കും. ഇന്നുമുതൽ ആരംഭിക്കുന്ന ഇൗ പ്രവാസിമടക്കത്തിെൻറ ആദ്യഘട്ടത്തെ നാം പ്രത്യേകമായി കാണണം. ഇവർ ഭൂരിഭാഗവും പ്രവാസികളെ ആശ്രയിച്ച് നിൽക്കുന്നവരാകാം. സന്ദർശനം, പഠനം, പ്രായമായവർ, രോഗികൾ തുടങ്ങിയ വിവിധ ഗണത്തിലുള്ളവരാണ് ഏറെയും. യഥാർഥ അർഥത്തിലുള്ള പ്രവാസികളെന്ന് പറയാൻ ആകില്ല. 

അങ്ങനെയെങ്കിൽ യഥാർഥ പ്രവാസികൾ എന്നാകും തിരിച്ചുവരിക. അവരെ സ്വീകരിക്കാൻ കേരളം 
എങ്ങനെയാണ് തയാറാകേണ്ടത്?

കേരളത്തിെൻറ നായകരായ പ്രവാസികൾ ജൂണോടെ മാത്രമേ മടങ്ങിവരൂ. നാട്ടിലുള്ള നാല് മലയാളികളെങ്കിലും നേരിട്ടും അല്ലാതെയും ഒരു പ്രവാസിയുടെ സഹായം ലഭിക്കുന്നവരാണ്. ഇൗ വരുന്നവരെ രണ്ടായി തിരിക്കണം. ഒരു കൂട്ടർ അന്തിമമായി തിരിച്ചുവരുന്നതാകും. അങ്ങനെയുള്ള 15 ലക്ഷത്തോളം പേർ ഇപ്പോൾതന്നെ കേരളത്തിലുണ്ട്. ഒരോ ലക്ഷ്യവും മനസ്സിൽവെച്ചാണ് പ്രവാസികൾ പോകുന്നത്. ചിലർ അത് പൂർത്തീകരിച്ചിട്ടുണ്ടാകാം. അവരുടെ പുനരധിവാസത്തിനുവേണ്ടി വലിയ പദ്ധതികൾ ആവിഷ്കരിക്കേണ്ടതില്ല. ഇത് സ്വഭാവികമായി സംഭവിക്കുന്നതാണ്. എെൻറ കണക്കുകൂട്ടലിൽ ഏതാണ്ട് ഒരു ലക്ഷം പേർ സാധാരണഗതിയിൽ പ്രവാസം മതിയാക്കി തിരിച്ചുവരുന്നവരാണ്. പൈസയൊക്കെ മിച്ചം പിടിച്ച് വരുന്നവരാണ് പലരും. അവർക്കായി നിക്ഷേപത്തിന്, സ്വയം പുനരധിവാസത്തിന് ഒക്കെ പ്രത്യേക അവസരം ഒരുക്കാനാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്.  നാല് ലക്ഷത്തിൽപരം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും എല്ലാവരും മടങ്ങിവരണമെന്നില്ല. ചിലർ വെപ്രാളത്തിൽ രജിസ്റ്റർ ചെയ്തവരാണ്. സെപ്റ്റംബർ-ഡിസംബറോടെ മൂന്ന് ലക്ഷം ആളുകൾ മടങ്ങിവരുമെന്നാണ് പ്രതീക്ഷ. പക്ഷേ, മടങ്ങിവരുന്നവർ ആരാണെന്ന് കണ്ടുപിടിക്കുക എന്നതാണ് പ്രധാനം. അതിനാണ് ഡേറ്റാബേസ് വേണമെന്ന് ഞങ്ങൾ എപ്പോഴും പറയുന്നത്. 
 

മടങ്ങിവരുന്നവരുടെ സാമ്പത്തികശേഷിയും 
ശോഷണവും എങ്ങനെ തിരിച്ചറിയും?

വിമാനത്താവളത്തിൽ വന്നിറങ്ങുന്നവരുടെ ഒാരോരുത്തരുടെയും അടിസ്ഥാനവിവരങ്ങൾ ഉൾപ്പെടുന്ന പ്രൊഫൈൽ തയാറാക്കണം. ഇനി തിരിച്ചുേപാകുന്നില്ലേ, ജോലി നഷ്ടപ്പെട്ടവരാണോ, സർക്കാറിൽനിന്ന് എന്ത് സഹായം പ്രതീക്ഷിക്കുന്നു, സാമ്പത്തിക അവസ്ഥ എന്നിവ ചോദിച്ച് രേഖപ്പെടുത്തണം. പലർക്കും പല ആവശ്യമായിരിക്കാം. ഇത്തരത്തിൽ ആവശ്യങ്ങളുള്ളവർ  ഒരു ലക്ഷം പേർ ഉണ്ടാകും. അതേസമയം ഇതിലൊന്നും പെടാത്ത ഒരു ലക്ഷം ആളുകൾ തിരിച്ച് പ്രവാസലോകത്തേക്കുതന്നെ പോകും. മടങ്ങിവരവ് എന്നത് ഒന്നിെൻറയും അവസാനമല്ല. അവർ വീണ്ടും പ്രവാസികളായി മറ്റൊരിടത്തേക്ക് പോയേക്കാം. ഗൾഫ് യുദ്ധം, സാമ്പത്തിക മാന്ദ്യം, നിതാഖാത് കാലത്തെ പഠനത്തിൽ ഇത് വെളിവായതാണ്. 20 കൊല്ലം ഗൾഫിൽ പണിയെടുക്കുന്നവരിൽ ചിലർ ആറ് ഗൾഫ് രാജ്യങ്ങളിലും മാറി പണിയെടുക്കും. വന്നും പോയുമിരിക്കും. അങ്ങനെയുള്ളവർക്ക് വീണ്ടും പ്രവാസത്തിന് ആഗ്രഹമുണ്ടാകും. അവരുടെ കഴിവുകൾക്ക് മൂർച്ച കൂട്ടിക്കൊടുക്കുകയാണ് വേണ്ടത്. അവരെ കണ്ടുപിടിച്ച് കഴിവുകൾ വികസിപ്പിക്കാനും പുതിയത് അഭ്യസിക്കാനും പരിശീലനം നൽകണം. അത് ലഭിച്ചാൽ അവർ തിരിച്ചുപോകും. എല്ലാവർക്കും പരിശീലനം നൽകിയിട്ട് കാര്യമില്ല. മൾട്ടി ടാസ്ക് സ്കില്ലിൽ ആണ് മലയാളിയുടെ പ്രവാസത്തിെൻറ ഭാവി.  പ്രവാസം അവസാനിപ്പിക്കാൻ നിർബന്ധിതരായി ഒരു ലക്ഷം പേർ ഇനി മടങ്ങിവരും. ഇവർക്കായിട്ടുവേണം ഫലപ്രദമായ സാമ്പത്തിക, സുരക്ഷാ പദ്ധതി കേരളം തയാറാക്കേണ്ടത്.

ഏതുതലത്തിലായിരിക്കണം ആ പദ്ധതി?
േജാലി നഷ്ടപ്പെട്ടും കാശില്ലാതെയും തിരിച്ചുവരുന്നവരാണ് ഇവർ. ഇവരുടെ തൊഴിൽ എന്തായിരുന്നു, അവരുടെ കഴിവുകൾ എന്താണ് എന്നും അറിയണം. അതിനുശേഷം ഇവരുടെ ൈകയിലേക്ക് പണം നൽകുക എന്നതാണ് ഏറ്റവും പ്രധാനം. A real cash transfer. റേഷൻ കാർഡ് വഴി അഞ്ച് കിലോ ഗ്രാം അരി കൊടുക്കുക, സമൂഹ അടുക്കള വഴി ഭക്ഷണം നൽകുക തുടങ്ങിയ ദീനാനുകമ്പ പരിപാടികളല്ല. കൈയിൽ കാശ് കൊടുക്കുക തന്നെ വേണം. Something in hard cash which we are not going to ask back. വായ്പ ആയിട്ടാകരുത് ഇത് കൊടുക്കേണ്ടത്. ഒറ്റത്തവണയായോ ആറ് മാസത്തേേക്കാ ഇൗ സഹായം നൽകുന്നതിനെക്കുറിച്ച് ആലോചിക്കണം. പിന്നീട് അവരുടെ കഴിവുകൾ കുറച്ചുകൂടി വികസിപ്പിച്ച് ഗൾഫ് ഇതര രാജ്യങ്ങളിലേക്ക് പോകാൻ കൗൺസലിങ് നൽകണം. ലോകം വിശാലമാണ്. അവിടത്തെ അവസരം ഉപയോഗപ്പെടുത്തണം. ഇനി പ്രവാസ ജീവിതമിെല്ലന്ന് പറഞ്ഞ് വരുന്നവരിൽ ഒരു വിഭാഗം ഇത്തരം കൗൺസിലിങ്ങിനുശേഷം നിലപാട് മാറ്റിയേക്കാം. നല്ല ആശയങ്ങളുള്ളവരെ കണ്ടുപിടിച്ച് അവർക്ക് പ്രചോദനമായി വായ്പ നൽകണം. അന്തർ സംസ്ഥാന തൊഴിലാളികളിൽ മൂന്നുലക്ഷം പേർ കേരളം വിടും. ആ തൊഴിൽമേഖലകൾ തുറന്നുകിടക്കുകയാണ്. തൊഴിലാളി ക്ഷാമവും ഉണ്ടാകും. മടങ്ങിവരുന്നവരിൽ ചിലർക്കെങ്കിലും ഇൗ മേഖലയിൽ പണിയെടുക്കാൻ ആകും. 

പക്ഷേ, സ്വന്തം നാട്ടിൽ ഇത്തരം പണിയെടുക്കാൻ 
മലയാളിക്ക് മടിയാണെന്നാണ് ആക്ഷേപം?

അതിനെ മടിയെന്ന് പറയരുത്. ഇവിടെ 27,000 രൂപ കിട്ടുന്ന തൊഴിലിന് രാജ്യത്തിന് പുറത്ത് 50,000 രൂപ ശമ്പളം ലഭിക്കും. നാട്ടിൽനിന്ന് ജോലി ചെയ്യുന്നതിെൻറ മെച്ചത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കണം. പ്രവാസം എന്നത് പ്രധാനമായും മെച്ചപ്പെട്ട സമ്പാദ്യത്തിന് േവണ്ടിയാണ് നടത്തുന്നത്. പണമാണ് ആളുകൾക്ക് ആവശ്യം. നാട്ടിൽ 25,000 രൂപ തരാം, ഡ്രൈവർ പണിയെടുക്കൂ എന്ന് പറഞ്ഞാലും തയാറാകില്ല. പക്ഷേ, ഗൾഫിൽ ഇതേ ജോലിക്ക് 50,000 രൂപ ലഭിക്കും. ശമ്പളത്തിൽ അന്തസ്സും തുല്യതയും ലഭിക്കണം. 

നിതാഖാത് കാലത്തെപോലെ തിരിച്ചുവരുന്നവരിൽ 
ഭൂരിപക്ഷത്തിനും സർക്കാറിൽനിന്ന് ധനസഹായം 
വേണ്ടത്ര ലഭിക്കില്ലെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്?

നിതാഖാതും 2008ലെ സാമ്പത്തിക പ്രതിസന്ധിയും വെവ്വേറേ വിഷയങ്ങളാണ്. 2009ൽ ദുബൈ ഇന്ന് അടച്ചുപൂട്ടി കിടക്കുന്നതുേപാലെ ആയിരുന്നു. പക്ഷേ, അബൂദബിയിൽ കാര്യങ്ങൾ സാധാരണ നിലയിലായിരുന്നു. നിതാഖാത് ബാധിച്ചത് സൗദി അറേബ്യയെ മാത്രമാണ്. ഇന്ന് കോവിഡ് 219 രാജ്യങ്ങളെയും ബാധിച്ചുകഴിഞ്ഞു. 
സർക്കാറിന് സാമ്പത്തിക പ്രതിസന്ധിക്കുള്ളിൽനിന്ന് ഇൗ തിരിച്ചുവരവിനെ അഭിമുഖീകരിക്കാൻ കഴിയുമോ?
സർക്കാർ എന്നും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നല്ലോ. സർക്കാറിെൻറ വരുമാനത്തിെൻറ പകുതി ശമ്പളവും പെൻഷനും നൽകാനും കടമെടുത്തതിെൻറ വായ്പ അടയ്ക്കാനുമാണ് പോകുന്നതെന്ന് ഒാർക്കണം. പ്രതിസന്ധി കേരളത്തിന് മാത്രമല്ലല്ലോ. ശമ്പളം പിടിക്കുന്നവരിൽനിന്ന് ഇനിയും പിടിക്കാൻ പറ്റില്ലല്ലോ. ഇവിടെയാണ് നാം collective bargaining നെക്കുറിച്ച് ആലോചിക്കേണ്ടത്. ധനികരായ കുറേ പ്രവാസികളുണ്ട് ഇവിടെ. കേരളത്തിൽ പ്രവാസി സംഘടനകളുണ്ട്. ഗൾഫിൽ ഒാരോ രാഷ്ട്രീയകക്ഷികൾക്കും സമാനസംഘടനകളുണ്ട്. സാമുദായിക സംഘടനകളുണ്ട്. ഇവർ ഒന്നുകിൽ സർക്കാറുമായി യോജിച്ചോ അല്ലാതെ സമാന്തരമായോ മടങ്ങിവരുന്നവരുടെ സുരക്ഷിതത്വത്തിനും പുനരധിവാസത്തിനും പ്രവർത്തിക്കണം. എല്ലാകാര്യത്തിനും സർക്കാറിനെ സമീപിക്കേണ്ടതില്ല. 

അപ്പോൾ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ 
ചുമതല എന്താണ്?

കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തീർച്ചയായും നിർണായക റോൾ വഹിക്കണം. പ്രവാസികൾ വഴി 80 ലക്ഷം കോടി (ബില്യൻ) രൂപയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയാണ് പ്രവാസികളെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷേനതാവും ഉൾപ്പെടെ എല്ലാ രാഷ്ട്രീയനേതാക്കളും പറഞ്ഞിട്ടുണ്ട്. ഇൗ രാഷ്ട്രീയകക്ഷികൾക്കൊക്കെ പ്രവാസികളിൽനിന്ന് എത്രയോ രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി ലഭിച്ചിട്ടുണ്ട്. അതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായിരിക്കണം. 

കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രവാസി സാമ്പത്തിക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കേണ്ടതല്ലേ?
യഥാർഥത്തിൽ പ്രവാസികൾക്കും ആഭ്യന്തര കുടിയേറ്റകാർക്കും ഒരു വലിയസാമ്പത്തിക പാക്കേജ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിക്കണം. ഇതിനെ രാഷ്ട്രീയകക്ഷികളും പ്രവാസി വ്യവസായികളും അടക്കം പിന്തുണയ്ക്കണം. പ്രവാസികൾ നാട്ടിന് നൽകിയ സേവനത്തിന് ഒരു നന്ദി പ്രകടനം പോലെ സമൂഹം അവർക്ക് തിരിച്ചുനൽകണം. അത് ധാർമിക സമ്പദ്വ്യവസ്ഥയാണ്. 

പ്രവാസി മടക്കത്തിെൻറ മുഴുവൻ സമ്മർദവും  
അനുഭവിക്കേണ്ടിവരിക കുടുംബങ്ങൾ 
ആയിരിക്കുമല്ലോ?

മടങ്ങിവരുന്നുവെന്ന് പറയുേമ്പാൾ വ്യക്തികളല്ല മടങ്ങിവരുന്നതെന്ന് ഒാർക്കണം. മൂന്ന് ലക്ഷത്തിൽ ഒരു ലക്ഷം പേർ തിരിച്ചുപോകില്ലെന്ന് പറയുേമ്പാൾ അത് ഒാരോ കുടുംബമാണെന്ന് മറക്കരുത്. പ്രവാസികളെ കുടുംബം എന്ന നിലയിൽ തന്നെ കണക്കിലെടുക്കുകയും സഹായിക്കുകയും വേണമെന്ന് പറയുന്നത് അതിനാലാണ്. ഒാരോ കുടുംബത്തിലും എത്രയോ കാര്യങ്ങൾ മുടങ്ങാം. കുട്ടികളുടെ വിദ്യാഭ്യാസം, ജോലി സാധ്യത തുടങ്ങിയവയൊക്കെ. അതിനെ തുടർന്നുള്ള സാമൂഹികപ്രശ്നങ്ങൾ ഉണ്ടാകാം. അത് തിരിച്ചറിയാനാണ് പ്രവാസികളെക്കുറിച്ച് ഡേറ്റാബേസ് വേണമെന്ന് ഞങ്ങൾ പറയുന്നത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsExpatcovid 19
News Summary - Expat return in india-Opinion
Next Story