അന്ന് കൂടണഞ്ഞ ഒാർമയിൽ
text_fieldsകേരളം കണ്ട ഏറ്റവും വലിയ
പ്രവാസി തിരിച്ചുവരവായിരുന്നു 1990ലെ ഗൾഫ് യുദ്ധകാലത്ത്
നടന്നത്. അന്ന് അതിന് നേതൃത്വം നൽകിയ മലയാളി
സന്നദ്ധ പ്രവർത്തകൻ
സി.എൽ. ആേൻറായുടെ
ഒാർമകൾ
1990 ആഗസ്റ്റ് 16ന് ബോംബെ കസ്റ്റംസിൽ അസി. സൂപ്രണ്ടായിരുന്ന കറുകുറ്റിക്കാരനായ കെ.ജി. ഭാസ്കരൻ വെളുപ്പിന് അഞ്ചിന് എന്നെ വിളിച്ച് അമ്മാനിൽനിന്ന് ഒരു വിമാനം നിറയെ മലയാളികൾ വന്നിട്ടുണ്ടെന്ന് അറിയിച്ചു. ഞാൻ ഡൽഹിയിൽ അഡ്വൈസറായി പ്രവർത്തിക്കുന്ന കാലം. അടുത്ത വിമാനത്തിന് ഞാൻ ബോംബെയിലെത്തി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെന്നപ്പോൾ കാണുന്നത് ഇരുന്നൂറോളം ഇന്ത്യക്കാർ ക്യൂവിൽ നിൽക്കുന്നതാണ്. വിമാനത്തിലെ ക്യാപ്റ്റൻ വാഗ്മോറെയോടും മലയാളിയായിരുന്ന കാബിൻക്രൂ ദീപാ നായരോടും ചോദിച്ച് അമ്മാനിലെ സ്ഥിതി മനസ്സിലാക്കി.
സംഘടനക്ക് രൂപം നൽകുന്നു
എയർപോർട്ടിലെ ക്യാമ്പുകളിൽ വേറെയും ആയിരങ്ങളുണ്ടായിരുന്നു. കുവൈത്തിൽനിന്ന് വാഹനമാർഗം അമ്മാനിൽ എത്തിയവർ. കുവൈത്ത് ദിനാർ ഉപയോഗശൂന്യമായതിനാൽ വില കൂടിയ വാച്ച്, സ്വർണാഭരണങ്ങൾ, സഞ്ചരിച്ച വാഹനങ്ങൾ എന്നിവ വിറ്റിട്ടാണ് പലരും ടിക്കറ്റ് തരമാക്കുന്നതെന്നും കുവൈത്ത് അംബാസഡർ ബുധിരാജ തികഞ്ഞ പരാജയമാണെന്നും മലയാളികൾ പറഞ്ഞു.
ഞാൻ പ്രശ്നത്തിെൻറ ഗൗരവം മനസ്സിലാക്കി മഹാത്മാഗാന്ധിയുടെ സെക്രട്ടറി ആയിരുന്ന മധുർദാസ് വിസാൻജിയുടെ മകനും ഹാൻഡ്ലൂം ഹൗസിെൻറ ചെയർമാനുമായ രമണിക്ലാൽ ബൂട്ടയെയും നാനാവതി ഹോസ്പിറ്റലിെൻറ മാനേജിങ് ട്രസ്റ്റിയായ നാനാവതി മണിബെന്നിനേയും സി.ഡി. ഉമ്മാച്ചൻ എം.എൽ.എ, കർദിനാൾ പിമെേൻറാ, കെ.സി.എ മലയാളി സമാജം, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെയും വിവരം അറിയിച്ചു. അന്നു വൈകുന്നേരം തന്നെ ബോംബെ ഹാൻഡ്ലൂം ഹൗസിെൻറ ഒാഫിസിൽ യോഗംചേർന്ന് ‘യുനൈറ്റഡ് ആക്ഷൻ കമ്മിറ്റി ഫോർ കുവൈത്ത് റിേട്ടണീസ്’ എന്ന സംഘടനക്ക് രൂപം നൽകി. രമണിക്ലാൽ ബൂട്ട ചെയർമാനും നാനാവതി മണിബെൻ ഖജാൻജിയും ഞാൻ കോഒാഡിനേറ്ററുമായി കമ്മിറ്റി നിലവിൽ വന്നു. എയർപോർട്ട് അധികൃതരും മഹാരാഷ്ട്ര സർക്കാറിെൻറ പ്രോേട്ടാകോൾ വിഭാഗവും പെങ്കടുത്ത വിപുലമായ യോഗം അടുത്ത ദിവസം തന്നെ എയർപോർട്ടിൽ ചേർന്നു. എങ്ങനെ വിഷയം കൈകാര്യം ചെയ്യണം എന്നതിന് രൂപരേഖയുണ്ടാക്കി. പള്ളികളും മസ്ജിദുകളും സ്കൂളുകളും ഇതിനായി വിട്ടുകിട്ടി.
അന്നമൂട്ടിയത് പഞ്ചാബി സഹോദരർ
വിമാനത്താവളത്തിൽ എത്തിയവരിൽ പലരും മനോവിഭ്രാന്തിയിലായിരുന്നു. ഡോക്ടർമാർ, നഴ്സുമാർ എന്നിവരടങ്ങുന്ന നല്ലൊരു കൗൺസലിങ് ടീമിനെ തന്നെ തയാറാക്കി. മരുന്നും കുടിവെള്ളവും ഭക്ഷണസാധനങ്ങളും വസ്ത്രവും പ്രവഹിച്ചു. ഇതെല്ലാം റിേട്ടൺ വിമാനത്തിൽ അമ്മാനിലേക്ക് അയച്ചു. ഇവിടത്തെ ഭക്ഷണം പഞ്ചാബി സഹോദരർ ഏറ്റു. ബോംബെയിലെത്തിയവരെ നാട്ടിലയക്കാൻ ബൂട്ടാജിയും നാനാവതി ബെന്നും ഞാനും വി.ടി റെയിൽവേ സ്റ്റേഷനിൽ 12.30ന് പോകേണ്ട ജയന്തിജനതക്ക് മുന്നിൽ ധർണയിരുന്നു. അതിന് മുേമ്പ കുവൈത്തിൽനിന്ന് വന്നവരെ (90 ശതമാനം മലയാളികൾ) ഞങ്ങൾ ട്രെയിനിൽ കയറ്റി ഇരുത്തി. ഇവർക്ക് നാട്ടിൽ പോകാൻ സാഹചര്യം ഉണ്ടാക്കാതെ വണ്ടി വിടില്ലെന്നായി ഞങ്ങൾ. 87 വയസ്സായ ബൂട്ടാജിയും 86കാരനായ നാനാവതി മണിബെന്നും ട്രെയിൻ തടയാനിരുന്നത് ആവേശകരമായിരുന്നു.
വീട്ടിലെത്താൻ പോക്കറ്റ് മണി
അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടാസ് പ്രത്യേക വിമാനത്തിൽ േബാംബെയിലെത്തിയിരുന്നു. കുവൈത്തിൽനിന്ന് വന്നവർക്കായി ഒന്നിടവിട്ട ദിവസങ്ങളിൽ പ്രത്യേക ട്രെയിനും ഭക്ഷണവും വെള്ളവും നാട്ടിൽ എത്തിയാൽ വീട്ടിൽ പോകാൻ 500 രൂപ പോക്കറ്റ് മണിയും ഉറപ്പാക്കി. അതിനു ശേഷമാണ് വൈകീട്ട് 6.30ന് ജയന്തി ജനത വി.ടി സ്റ്റേഷൻ വിടുന്നത്. ആ ട്രെയിനിൽ ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് വേറെ വണ്ടി ഏർപ്പാടാക്കി. പോക്കറ്റ് മണി പിന്നീട് ആയിരവും രണ്ടായിരവുമായി വർധിപ്പിച്ചു.
പ്രശ്നങ്ങൾ അതിഗുരുതരമായതുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖറിനെയും പ്രതിപക്ഷ നേതാവ് രാജീവ് ഗാന്ധിയെയും ഉദ്യോഗസ്ഥരെയും കാണാൻ എന്നെ ചുമതലപ്പെടുത്തി. ജോയൻറ് സെക്രട്ടറി ആയിരുന്ന കെ.പി. ഫാബിയാൻ നന്നായി സഹായിച്ചു.
20 അംഗ സംഘം അമ്മാനിലേക്ക്
കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തി അമ്മാനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനായി 20 അംഗ സംഘം ലണ്ടൻ വഴി അമ്മാനിലേക്ക് പോയി. യുദ്ധഭൂമിയിലേക്ക് പുറപ്പെടുന്ന ഞങ്ങൾക്ക് ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നൽകിയ വികാരപരമായ യാത്രയയപ്പ് ഇന്നും ഒാർക്കുന്നു. അമ്മാനിൽ എത്തിയ സംഘം, അവിടത്തെ മലയാളി പ്രമുഖരുടെയും അന്താരാഷ്ട്ര റെഡ്ക്രോസ് സൊസൈറ്റിയുടെയും മറ്റും സഹായത്താൽ 19 വിമാനങ്ങളും മൂന്നു കപ്പലുകളും ചാർട്ടർ ചെയ്യിച്ചു. അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു. അമ്മാനിൽനിന്ന് റോഡുമാർഗം അട്ടാരി വഴി വന്ന 23 കുടുംബങ്ങൾക്ക് നാട്ടിൽ പോകാൻ രാജീവ്ഗാന്ധിയാണ് ധനസഹായം നൽകിയത്.
ആപത്തിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ എയർ ഇന്ത്യ ആദ്യഘട്ടത്തിൽ റിേട്ടൺ ടിക്കറ്റിെൻറ പണം വാങ്ങിയിരുന്നു. അതിനെതിരെ ഞാനും അന്നത്തെ മാതൃഭൂമി ഡൽഹി ബ്യൂറോ ചീഫായിരുന്ന വി.കെ. മാധവൻകുട്ടിയും ‘ഖുലാമഞ്ചിൽ’ പ്രതിഷേധിച്ചു. ഗത്യന്തരമില്ലാതെ എയർ ഇന്ത്യക്ക് ഇൗ ചൂഷണം അവസാനിപ്പിക്കേണ്ടിവന്നു. അവരുടെ എം.ഡി ആയിരുന്ന എസ്.ആർ. ദാസിന് ജോലിയും പോയി. കുവൈത്ത് അംബാസഡർ ബുധിരാജക്ക് നിർബന്ധിത അവധിയിൽ പോകേണ്ടി വന്നു. അന്നത്തെ സിവിൽ ഏവിയേഷൻ മന്ത്രിയും ഇന്നത്തെ കേരള ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാന് രാജിവെക്കേണ്ടതായും വന്നു.
കുവൈത്തിൽ കുടുങ്ങിയത്
1.70
ലക്ഷം ഇന്ത്യക്കാർ
നാട്ടിലെത്തിച്ചത്
63 ദിവസത്തിനുള്ളിൽ;
488 വിമാനങ്ങളിൽ
1990 ആഗസ്റ്റ് രണ്ടിനാണ് ഇറാഖ് കുവൈത്തിൽ അധിനിവേശം നടത്തിയത്. കുവൈത്തിൽ കുടുങ്ങിയ 1,70,000 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കാനായിരുന്നു ഇന്ത്യയുടെ ആദ്യ നീക്കം. വ്യോമപാത അനുവദിച്ചുകിട്ടുന്നതിലെ ബുദ്ധിമുട്ടുകൾ കാരണം ആ ശ്രമം ഉപേക്ഷിച്ചു.
പിന്നീട് സിവിലിയൻ വിമാനങ്ങൾ ഉപയോഗിക്കാൻ ധാരണയായി. ജോർഡനിലെ അമ്മാനിൽനിന്ന് 1,11,711 ഇന്ത്യക്കാരെ മുംെബെയിലെത്തിച്ചു. അതിന് എയർ ഇന്ത്യ, ഇന്ത്യൻ എയർലൈൻസുമായി സഹകരിച്ച് 488 വിമാന സർവിസുകളാണ് നടത്തിയത്. 1990 ആഗസ്റ്റ് 15 മുതൽ 1990 ഒക്ടോബർ 20 വരെ - 63 ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിലൂടെയാണ് ഇത്രയും പേരെ ഇന്ത്യയിലെത്തിച്ചത്.
ഇതിനു പുറമെ കപ്പലുകൾ ഉപയോഗിച്ചും ഇന്ത്യക്കാരെ മുംെബെയിലെത്തിച്ചിരുന്നു. ഇതിനെ ലോകത്തിലെതന്നെ ഏറ്റവും വലിയ ഒഴിപ്പിക്കലായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.