ഡീസല്‍ വില നിയന്ത്രണം നീക്കി
text_fieldsന്യൂഡൽഹി: ഡീസൽ വില നിയന്ത്രണം കേന്ദ്ര സ൪ക്കാ൪ നീക്കി. ഡീസൽ വില ഇനി എണ്ണക്കമ്പനികൾ തീരുമാനിക്കും. ഇന്ന് ചേ൪ന്ന കേന്ദ്രമന്ത്രി സഭാ യോഗത്തിൻേറതാണ് തീരുമാനം. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലിയാണ് ഇക്കാര്യം വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചത്. പുതുക്കിയ വില ഇന്ന് അ൪ധ രാത്രി മുതൽ നിലവിൽ വരും.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കനുസരിച്ച് ഡീസൽ വില കൂട്ടുന്നതിന് എണ്ണക്കമ്പനികൾക്ക് ഇനി സ൪ക്കാറിൻെറ അനുമതി തേടേണ്ടതില്ല. ഡീസൽ വില നിശ്ചയിക്കാൻ എണ്ണകമ്പനികൾക്ക് അംഗീകാരം നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ശിപാ൪ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. എണ്ണക്കമ്പനികൾ ദീ൪ഘകാലമായി ഉന്നയിക്കുന്ന ആവശ്യത്തിനാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയത്.
നേരത്തേ പെട്രോളിൻെറ വില നിയന്ത്രണം യു.പി.എ സ൪ക്കാ൪ എടുത്തു കളഞ്ഞിരുന്നു. എന്നാൽ ഡീസൽ വില നിയന്ത്രണാധികാരം കേന്ദ്രം നീക്കിയിരുന്നില്ല. സ൪ക്കാറിൻെറ പുതിയ തീരുമാനത്തോടെ ഡൽഹിയിൽ ഡീസലിന് ലിറ്ററിന് 3.57 പൈസ കുറയും. ഡീസൽ വില മാസം തോറും ലിറ്ററിന് 50 പൈസ വീതം വ൪ധിപ്പിക്കുക എന്ന യു.പി.എ സ൪ക്കാ൪ നയമായിരുന്നു ഇതു വരെ രാജ്യത്ത് നടപ്പാക്കിയിരുന്നത്.
സ൪ക്കാറിൻെറ പുതിയ പാചകവാതക നയവും മന്ത്രിസഭ പ്രഖ്യാപിച്ചു. നവംബ൪ ഒന്നു മുതൽ നയം നിലവിൽ വരും. പാചകവാതക വില വ൪ഷത്തിൽ രണ്ടു തവണ പുതുക്കുന്നത് പുതിയ നയത്തിലുണ്ട്. ബാങ്കു വഴി പാചകവാതക സബ്സിഡികൾ നൽകുന്ന യു.പി.എ സ൪ക്കാറിൻെറ പദ്ധതി പുതിയ രീതിയിൽ അവതരിപ്പിക്കും.
പാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നൽകുന്ന ‘ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫ൪’ അഥവാ ഡി.ബി.ടി പദ്ധതി ചില മാറ്റങ്ങളോടെയാണ് വീണ്ടും നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്.
ആധാ൪ കാ൪ഡിൻെറ അടിസ്ഥാനത്തിൽ സബ്സിഡി ഗുണഭോക്താവിൻെറ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതിനാണ് യു.പി.എ സ൪ക്കാ൪ നടപടി തുടങ്ങിയത്. പുതിയ പദ്ധതി അനുസരിച്ച് ആധാ൪ അല്ളെങ്കിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായാൽ മതി. രണ്ടും ഇല്ലാത്ത ചുരുക്കം പേ൪ക്ക് അക്കൗണ്ട് തുറക്കാൻ സാവകാശം അനുവദിച്ചു കൊടുക്കും.
നവംബ൪ 14ന് ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ 54 ജില്ലകളെയാണ് ഡി.ബി.ടി പദ്ധതിക്ക് കീഴിൽ കൊണ്ടുവരുന്നത്. ഇതിൽ 14ഉം കേരളത്തിലെ ജില്ലകളാണ്. യു.പി.എ സ൪ക്കാ൪ ആദ്യം പത്തനംതിട്ട, വയനാട് ജില്ലകളിൽ തുടങ്ങിയ പദ്ധതി പിന്നീട് മറ്റെല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. എതി൪പ്പു കണക്കിലെടുത്താണ് പിന്നീട് പരിപാടി മരവിപ്പിച്ചത്. ക൪ണാടകത്തിൽ മൈസൂ൪, തുമകൂരു ജില്ലകളിലാണ് നടപ്പാക്കുന്നത്. പ്രതിവ൪ഷം നൽകുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതായി തുടരും.
ജനുവരി ഒന്നിനകം രാജ്യവ്യാപകമായി ഡി.ബി.ടി പദ്ധതി പ്രത്യേക ദൗത്യമായി നടപ്പാക്കാനാണ് തീരുമാനമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
മോദി സ൪ക്കാ൪ നടപ്പാക്കിയ ജനധന പദ്ധതിക്കു കീഴിൽ ഇതുവരെ പുതുതായി 6.20 കോടി അക്കൗണ്ടുകൾ തുറക്കാൻ കഴിഞ്ഞത് പദ്ധതിയുടെ വിജയത്തിന് മുതൽക്കൂട്ടാണെന്നും മന്ത്രി വിശദീകരിച്ചു.
പ്രകൃതിവാതകത്തിനു വിലകൂട്ടിയത് കേരളത്തെ തൽക്കാലം ബാധിക്കില്ല. വൻകിട നഗരങ്ങളിൽ പൈപ്പുവഴി വീടുകളിലേക്ക് എത്തുന്ന പാചകവാതകത്തിനും വാഹനങ്ങൾക്കുള്ള വാതകത്തിനും വില വ൪ധിക്കും. എം.എം.ബി.ടി.യുവിന് 4.2 ഡോളറിൽനിന്ന് 8.4 ഡോളറാക്കി വില ഉയ൪ത്താൻ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത നേരത്ത് യു.പി.എ സ൪ക്കാ൪ തീരുമാനിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിനു ശേഷം വരുന്ന സ൪ക്കാറാണ് ഇത് നടപ്പാക്കേണ്ടതെന്ന് പിന്നീട് തെരഞ്ഞെടുപ്പു കമീഷൻ വ്യക്തമാക്കി.
പുതിയ പഠന സമിതിയെ നിയോഗിച്ച്, അവരുടെ ശിപാ൪ശ പരിഗണിച്ചാണ് പുതിയ നിരക്ക് ഇപ്പോൾ നിശ്ചയിച്ചത്.
ഇറാനിലെ ചഹ്ബഹാ൪ തുറമുഖ വികസന പ്രവ൪ത്തനങ്ങളിൽ കാണ്ട്ല, ജെ.എൻ.പി.ടി എന്നിവയെ ഉൾപ്പെടുത്തി സംയുക്ത സംരംഭം മുഖേന പങ്കാളിയാവാനും സ൪ക്കാ൪ തീരുമാനിച്ചു.
മേഖലയിൽനിന്ന് ഇന്ധനം കൊണ്ടുവരുന്നതിനും മറ്റും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നി൪ണായകമായ കേന്ദ്രമാണിതെന്ന് മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.