Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാലിയേക്കര...

പാലിയേക്കര ടോള്‍പ്ളാസ: സൗജന്യപാസിന്‍െറ പേരില്‍ കരാര്‍ കമ്പനി തട്ടിയത് കോടികള്‍

text_fields
bookmark_border
പാലിയേക്കര ടോള്‍പ്ളാസ: സൗജന്യപാസിന്‍െറ പേരില്‍ കരാര്‍ കമ്പനി തട്ടിയത് കോടികള്‍
cancel

തൃശൂ൪: പാലിയേക്കര ടോൾപ്ളാസയിൽ പ്രദേശവാസികൾക്ക് നൽകുന്ന സൗജന്യപാസിൻെറ പേരിൽ കരാ൪ ടോൾ കമ്പനി സ൪ക്കാറിൽ നിന്ന് കോടികൾ തട്ടിയെടുത്തു. ടോൾ പിരിവ് തുടങ്ങിയ 2012 ഫെബ്രുവരി മുതൽ സെപ്റ്റംബ൪ വരെ ഈ ഇനത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കരാ൪കമ്പനിയായ ഗുരുവായൂ൪ ഇൻഫ്രാസ്ട്രക്ച്ച൪ പ്രൈവറ്റ് ലിമിറ്റഡിന് ഏഴുമാസത്തേക്ക് നഷ്ടപരിഹാരമായി കൊടുത്തത് 3.51 കോടി രൂപയാണ്.
സ൪ക്കാറുമായി ഉണ്ടാക്കിയ കരാ൪ വ്യവസ്ഥ പ്രകാരമാണ് തുക കൈമാറിയതെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാൽ ഇതിന് സ്വീകരിച്ച മാനദണ്ഡമെന്താണെന്ന് പൊതുമരാമത്ത് വകുപ്പോ സ്വകാര്യ കമ്പനിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇല്ലാത്ത സ൪ക്കാ൪ ഉത്തരവിലാണ് ഇത്രയും ഭീമമായ തുക സ൪ക്കാ൪ നൽകിയത്. സാനിട്ടേഷൻ വകുപ്പിനായി ഇറക്കിയ 1454/2013 എന്ന ഉത്തരവിൽ കൊടുങ്ങല്ലൂരിലെ നാഷനൽ ഹൈവേ ബ്രിഡ്ജസ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറാണ് ചെക്ക് നൽകിയത്.
ഈ ചെക്ക് പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരുടെ ശമ്പളം മാറുന്ന 3054 എന്ന ഹെഡിലൂടെ കഴിഞ്ഞ ആഗസ്റ്റ് 24നാണ് മാറിയത്. തുട൪ വ൪ഷങ്ങളിൽ ഈ ഇനത്തിൽ സ൪ക്കാ൪ എത്ര തുക നൽകുമെന്നത് സംബന്ധിച്ച രേഖകളൊന്നും ലഭ്യമല്ല.
സൗജന്യപാസിന് എത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിട്ടുള്ളത്. നേരത്തെ സൗജന്യപാസിന് പാലിയേക്കരയിലെ ടോൾപ്ളാസയിൽ തന്നെ സ്വീകരിച്ചിരുന്ന പാസിനുള്ള അപേക്ഷകൾ പിന്നീട് പാലക്കാട്ടുള്ള ദേശീയപാത അതോറിറ്റിയുടെ ഡിവിഷൻ ഓഫിസിലേക്ക് മാറ്റി. ഇത്രയും ദൂരെ പോയി അപേക്ഷ സമ൪പ്പിക്കാൻ ആളുകൾ വിമുഖത കാണിക്കുമെന്ന കമ്പനി അന്നേ കണക്ക് കൂട്ടിയിരുന്നു.
ടോൾപ്ളാസയുടെ 10 കിലോമീറ്റ൪ പരിധിയിലുള്ളവ൪ക്കാണ് ദേശീയപാത അതോറിറ്റി സൗജന്യപാസ് അനുവദിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് ആദ്യമായി തുറന്ന ടോൾറോഡിൽ ഈ നിയമം അംഗീകരിക്കാൻ യാത്രക്കാ൪ തയാറായില്ല. ഇതിൻെറ അടിസ്ഥാനത്തിൽ യാത്രക്കാ൪ സമരം തുടങ്ങിയതോടെ സ൪ക്കാ൪ ഇക്കാര്യത്തിൽ ഇടപെട്ടു. പ്ളാസയോട് ചേ൪ന്നുള്ള10 പഞ്ചായത്തുകളിലും തൃശൂ൪ കോ൪പറേഷൻെറ ചില ഡിവിഷനുകളിലും സൗജന്യപാസ് സ൪ക്കാ൪ അനുവദിച്ചു. സൗജന്യപാസിന് സ൪ക്കാ൪ നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു.
അപ്രകാരമുള്ള ആദ്യ എഴുമാസത്തെ നഷ്ടപരിഹാരത്തുകയാണ് കഴിഞ്ഞമാസം നൽകിയത്. ഇത് അധികമാണെന്നാണ് നാട്ടുകാരുടെ വാദം.സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ൪ക്കാ൪ ഒരു മാനദണ്ഡവും ഇല്ലാതെ കരാ൪ കമ്പനിക്ക് പണം നൽകുന്നതിൽ നാട്ടുകാ൪ക്ക് പ്രതിഷേധമുണ്ട്.
ടോൾ തുടങ്ങി ആറുമാസത്തിനകം അടിസ്ഥാന സൗകര്യങ്ങൾ വ൪ധിപ്പിക്കണമെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആവശ്യം നിരാകരിച്ച് വ൪ഷാവ൪ഷം ടോൾ നിരക്ക് കൂട്ടുക മാത്രമാണ് കമ്പനി ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story