മഹ്റം ക്വോട്ടയിലേക്ക് ആരെയും ഉള്‍പ്പെടുത്താനാവില്ളെന്ന് സര്‍ക്കാര്‍
text_fieldsകൊച്ചി: തുണ പോകാൻ (മഹ്റം) ആളില്ലാത്തതിനാൽ ഹജ്ജിന് അവസരം നഷ്ടപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള കേന്ദ്ര ഹജ്ജ് ക്വോട്ടയിലേക്ക് സംസ്ഥാന സ൪ക്കാറിന് നേരിട്ട് ആരെയും ഉൾപ്പെടുത്താനാവില്ളെന്ന് സ൪ക്കാ൪. കേരളത്തിൽ നിന്നുള്ള 102 അപേക്ഷകരിൽനിന്ന് 45 പേ൪ക്ക് ഈ വ൪ഷം അവസരം ലഭിച്ചതായും കൂടുതൽ പേരെ ഉൾപ്പെടുത്താൻ സംസ്ഥാന സ൪ക്കാറിന് കഴിയില്ളെന്നും ഇതുമായി ബന്ധപ്പെട്ട ഹരജിയിൽ സ൪ക്കാ൪ ഹൈകോടതിയെ അറിയിച്ചു.
താനും ഭ൪ത്താവും ഭ൪തൃമാതാവും ഈ വ൪ഷത്തെ ഹജ്ജിന് അപേക്ഷിച്ചെങ്കിലും താനൊഴികെ രണ്ട് പേ൪ക്കും അവസരം ലഭിച്ചതായും മഹ്റം അധിക ക്വോട്ടയിലേക്കും താൻ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ളെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് വെങ്ങേരി സ്വദേശി സാഹിറബാനുവാണ് ഹരജി നൽകിയത്.
സ൪ക്കാറിൻെറ വിശദീകരണത്തെ തുട൪ന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഹരജി തള്ളി. മുമ്പ് ഹജ്ജ് ചെയ്തു എന്ന കാരണത്താൽ ഭ൪ത്താവിന് അടുത്ത വ൪ഷങ്ങളിൽ തന്നോടൊപ്പം മുഹ്റം പോകാൻ കഴിയില്ളെന്ന് ഹരജിയിൽ പറയുന്നു. ഇതേ തുട൪ന്നാണ് കേന്ദ്ര സ൪ക്കാ൪ ഇത്തരം സ്ത്രീകൾക്ക് വേണ്ടി നീക്കിവെച്ചിട്ടുള്ള പ്രത്യേക മഹ്റം ക്വോട്ടയിലേക്ക് അപേക്ഷിച്ചത്.
എന്നാൽ, ഈ പട്ടികയിലും ഉൾപ്പെട്ടില്ളെന്നും തനിക്ക് ഹജ്ജ് ചെയ്യാനുള്ള അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് സാഹിറബാനു കോടതിയെ സമീപിച്ചത്.
അല്ലാത്തപക്ഷം ഹജ്ജ് നി൪വഹിക്കാനുള്ള തൻെറ ആഗ്രഹം നടക്കാതെ വരുമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, മഹ്റം പോകാനാളില്ലാത്തതിനാൽ ഹജ്ജ് നി൪വഹിക്കുന്ന കാര്യത്തിൽ അ൪ഹരായ സ്ത്രീകളുടെ അവസരം നഷ്ടപ്പെടുന്നത് തടയാനാണ് കേന്ദ്ര സ൪ക്കാ൪ പ്രത്യേക മഹ്റം ക്വോട്ട ഉണ്ടാക്കിയിരിക്കുന്നതെന്ന് സംസ്ഥാന സ൪ക്കാ൪ ഹൈകോടതിയെ അറിയിച്ചു. 200 സീറ്റാണ് ഇപ്രകാരം നീക്കി വെച്ചിട്ടുള്ളത്. സംസ്ഥാന സ൪ക്കാറിന് ലഭിച്ച 102 അപേക്ഷകളും കേന്ദ്രത്തിലേക്ക് അയച്ചു. ആകെ 455 അപേക്ഷകളാണ് കേന്ദ്ര സ൪ക്കാറിൻെറ പരിഗണനക്കത്തെിയത്. ജൂലൈ 17ന് നടത്തിയ നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള അപേക്ഷകരിൽ 45 പേ൪ക്ക് മാത്രമാണ് അവസരം ലഭിച്ചതെന്നും സംസ്ഥാന സ൪ക്കാറിന് കൂടുതലൊന്നും ചെയ്യാനാവില്ളെന്നും അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.എ. ജലീൽ കോടതിയെ അറിയിച്ചു.
മഹ്റം ക്വോട്ട സംബന്ധിച്ച കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സ൪ക്കുലറും കോടതിയിൽ ഹാജരാക്കി.കേരളത്തിൽനിന്ന് ഇത്തവണ ഹജ്ജിന് പോകാൻ അപേക്ഷ നൽകിയത് 56111 പേരാണ്. ഇവരിൽ 6054 പേ൪ക്ക് നേരിട്ടും 227 പേ൪ക്ക് അധികമായും അവസരം ലഭിച്ചു. ഇത് കൂടാതെയാണ് മഹ്റം ക്വോട്ടയിൽനിന്ന് 45 പേ൪ക്ക് അവസരം ലഭിച്ചതെന്നും സ൪ക്കാ൪ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.