Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.ആര്‍.ടി.സിക്ക്...

കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസ് വാങ്ങാനടക്കം 252 കോടി നല്‍കും -മുഖ്യമന്ത്രി

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസ് വാങ്ങാനടക്കം 252 കോടി നല്‍കും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ഗതാഗത-ധനവകുപ്പുകൾ തമ്മിൽ ത൪ക്കം നിലനിൽക്കുന്ന കെ.എസ്.ആ൪.ടി.സി പെൻഷൻ ഉൾപ്പെടുന്ന പാക്കേജിൻെറ കാര്യത്തിൽ വ്യാഴാഴ്ച ചേ൪ന്ന മന്ത്രിസഭാ യോഗത്തിലും തീരുമാനമായില്ല. ഓണത്തിന് മുമ്പ് പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് സ൪ക്കാ൪ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. പെൻഷന് പണം നൽകില്ളെന്നും നൽകുന്നത് പെൻഷൻ വിതരണത്തിന് ഉപയോഗിക്കരുതെന്നും ധനവകുപ്പ് നിലപാടെടുക്കുകയായിരുന്നു. അതേസമയം പുതിയ ബസുകൾ വാങ്ങാനടക്കം 252.27 കോടി രൂപ കെ.എസ്.ആ൪.ടി.സിക്ക് നൽകാനും 300 കോടി രൂപ കടമെടുക്കാൻ സ൪ക്കാ൪ ഗാരൻറി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
പെൻഷൻ വിതരണത്തിന് ഈ പണം ഉപയോഗിക്കാനാകുമോയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയില്ല. ഇതും കെ.എസ്.ആ൪.ടി.സിയുടെ പണവും ഉപയോഗിച്ച് പെൻഷൻ അഡ്ജസ്റ്റ് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. പെൻഷൻ കുടിശ്ശിക നൽകാൻ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെൻഷൻ എന്ന് വിതരണം ചെയ്യും എന്നതടക്കം കാര്യങ്ങൾ കെ.എസ്.ആ൪.ടി.സി തീരുമാനിക്കും. കെ.എസ്.ആ൪.ടി.സിക്ക് പുതിയ ബസുകൾ വാങ്ങാൻ മൂലധനച്ചെലവിനത്തിലാണ് 200 കോടി നൽകുന്നത്. 52.27 കോടി പദ്ധതിവിഹിതമായും നൽകും.
300 കോടി വായ്പയെടുക്കാനാണ് സ൪ക്കാ൪ ഗാരൻറി. ബസുകൾ വാങ്ങാൻ ഹഡ്കോ അടക്കമുള്ളവയുമായി കോ൪പറേഷൻ ച൪ച്ച നടത്തിവരികയായിരുന്നു. പെൻഷൻ പ്രശ്നം പരിഹരിക്കാൻ തയാറാക്കിയ പദ്ധതിക്ക് അംഗീകാരമായില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളുമായി ച൪ച്ചചെയ്ത് ഇക്കാര്യം തീരുമാനിക്കും.
വ൪ഷം 240 കോടി വീതം നൽകാനുള്ള പദ്ധതിയാണിത്. സ൪ക്കാറിന് ഓണത്തിന് അധികച്ചെലവും പ്രയാസവുമുള്ള സാഹചര്യത്തിലാണ് കെ.എസ്.ആ൪.ടി.സിയുടെ പെൻഷൻ കുടിശ്ശികയുടെയും സാമ്പത്തിക ബുദ്ധിമുട്ടിൻെറയും വിഷയങ്ങൾ മന്ത്രിസഭ ച൪ച്ചചെയ്തത്.
കുറച്ചുനാളായി തുടരുന്ന ച൪ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story