Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനാസയുടെ പ്രഥമ...

നാസയുടെ പ്രഥമ ചാന്ദ്രദൗത്യത്തിന് 45 ആണ്ട്

text_fields
bookmark_border
നാസയുടെ പ്രഥമ ചാന്ദ്രദൗത്യത്തിന് 45 ആണ്ട്
cancel

വാഷിങ്ടൺ: ലോകത്തിൻെറ വിവിധ കോണുകളിലായി നടക്കുന്ന ബഹിരാകാശ പര്യവേക്ഷണ പ്രവ൪ത്തനങ്ങൾക്ക് ഊ൪ജം പക൪ന്ന മാനവരാശിയുടെ വലിയ കുതിച്ചുചാട്ടത്തിന് 45 വയസ്സ്. 1969 ജൂലൈ 20ന് മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ നിമിഷത്തിൻെറ ഓ൪മ പുതുക്കാൻ നാസ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അപ്പോളോ 11ൽ ചന്ദ്രനിലത്തെിയ നീൽ ആംസ്ട്രോങ്ങും ബുസ് ആൽഡ്രിനും ഉപഗ്രഹത്തിൽ ഇറങ്ങുന്നതിൻെറ റെക്കോഡ് വിഡിയോ നാസ ടി.വി അതേ സമയത്ത് പുന$സംപ്രേഷണം ചെയ്തു. 2012ൽ അന്തരിച്ച ആംസ്ട്രോങ്ങിനോടുള്ള ആദരസൂചകമായി ഫ്ളോറിഡയിലെ കേപ് കനവേരലിലെ വിക്ഷേപണ സ്ഥലത്തുള്ള ചരിത്രപ്രസിദ്ധമായ ഓപറേഷൻസ് ആൻഡ് ചെക്ഒൗട്ട് കെട്ടിടം അദ്ദേഹത്തിൻെറ പേരിൽ പുന൪നാമകരണം ചെയ്തു. ആംസ്ട്രോങ്ങിനൊപ്പം അപ്പോളോയിൽ ഉണ്ടായിരുന്ന ആൽഡ്രിനും മൈക്കൽ കോളിൻസും ചടങ്ങിൽ പങ്കെടുത്തു.
1969 ജൂലൈ 16നാണ് അപ്പോളോ 11 മൂന്നു യാത്രക്കാരുമായി ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽനിന്ന് ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചത്.
20ന് ചന്ദ്രനിൽ കാലുകുത്തിയ ആംസ്ട്രോങ്ങും ആൽഡ്രിനും രണ്ടര മണിക്കൂ൪ അവിടെ ചെലവഴിച്ചു. ആ നിമിഷത്തെ ‘മനുഷ്യന് ചെറിയൊരു കാൽവെപ്പ്, മാനവരാശിക്ക് വലിയൊരു കുതിച്ചുചാട്ടം’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ആംസ്ട്രോങ്ങിൻെറ പ്രസ്താവന ചരിത്രത്തിൻെറ ഭാഗമായി.
വിവിധ പരീക്ഷണങ്ങൾക്കായുള്ള വസ്തുക്കൾ കുഴിച്ചിട്ട സംഘം അവിടെനിന്നുള്ള കല്ലുകൾ ശേഖരിക്കുകയും ചെയ്തു. വിജയകരമായി ദൗത്യം പൂ൪ത്തിയാക്കിയതിനു ശേഷം ജൂലൈ 24ന് സംഘം ഭൂമിയിൽ തിരിച്ചത്തെി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story