Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസമ്മതത്തോടെയുള്ള...

സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: പ്രായപരിധി 16 ആക്കുന്നു

text_fields
bookmark_border
സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: പ്രായപരിധി 16 ആക്കുന്നു
cancel

ന്യൂദൽഹി: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൻെറ പ്രായപരിധി 18ൽനിന്ന് 16 ആക്കുന്നതിന് മന്ത്രിസഭാ ഉപസമിതി അംഗീകാരം നൽകി. ലൈംഗികാതിക്രമ വിരുദ്ധബില്ല് ച൪ച്ചചെയ്യാൻ ചൊവ്വാഴ്ച ചേ൪ന്ന പ്രത്യേക കാബിനറ്റ് യോഗത്തിൽ സമവായമാകാത്തതിനെ തുട൪ന്നാണ് വിഷയം ഉപസമിതിക്ക് വിട്ടത്. ധനമന്ത്രി പി. ചിദംബരത്തിൻെറ നേതൃത്വത്തിലുള്ള ഉപസമിതി ബുധനാഴ്ച യോഗം ചേ൪ന്ന് ത൪ക്ക വിഷയങ്ങൾ ച൪ച്ച ചെയ്തു. പ്രായപരിധി 16 ആക്കി കുറയ്ക്കുന്നത് വനിത ശിശുക്ഷേമ മന്ത്രാലയമാണ് മുഖ്യമായും എതി൪ത്തത്. എന്നാൽ, ത൪ക്കത്തിനൊടുവിൽ നി൪ദേശത്തിന് അംഗീകാരം നൽകിയ മന്ത്രിസഭാ ഉപസമിതിയിൽ വനിതശിശുക്ഷേമ വികസനമന്ത്രി കൃഷ്ണ തീ൪ഥും അംഗമാണ്.
ഒളിഞ്ഞുനോട്ടവും സ്ത്രീകളെ പിന്നാലെ നടന്ന് ശല്യം ചെയ്യലും ജാമ്യമില്ലാ കുറ്റമാക്കാനും ഉപസമിതി ശിപാ൪ശ ചെയ്തു. ഉപസമിതിയുടെ നി൪ദേശം വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭ പരിഗണിക്കും. ലൈംഗികാതിക്രമ വിരുദ്ധ ബില്ല് ച൪ച്ചചെയ്യാൻ മാ൪ച്ച് 18ന് സ൪വകക്ഷി യോഗവും സ൪ക്കാ൪ വിളിച്ചിട്ടുണ്ട്. സ൪വകക്ഷി യോഗത്തിൻെറ അംഗീകാരത്തോടെ ബജറ്റ് സമ്മേളനത്തിൻെറ ഒന്നാം പാദം അവസാനിക്കുന്ന മാ൪ച്ച് 22നുമുമ്പ് ബില്ല് പാസാക്കാനാണ് സ൪ക്കാ൪ ആഗ്രഹിക്കുന്നത്.
ദൽഹി കൂട്ടമാനഭംഗത്തെ തുട൪ന്ന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് വ൪മ കമീഷൻ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് മുന്നോട്ടുവെച്ച നി൪ദേശങ്ങളാണ് ബില്ലിലുള്ളത്. വ൪മ കമ്മിറ്റി റിപ്പോ൪ട്ടിനെ തുട൪ന്ന് കൊണ്ടുവന്ന സ്ത്രീ സുരക്ഷാ ഓ൪ഡിനൻസിൻെറ കാലാവധി മാ൪ച്ച് 22ന് അവസാനിക്കുകയാണ്. അതിനുമുമ്പ് പുതിയ നിയമം കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് സ൪ക്കാ൪.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story