ടിപ്പര്‍ ലോറി സമരം പിന്‍വലിച്ചു
text_fieldsതിരുവനന്തപുരം: 12 ദിവസമായി അഞ്ചുജില്ലകളിൽ തുട൪ന്ന ടിപ്പ൪ലോറി സമരം പിൻവലിച്ചു. ചൊവ്വാഴ്ച രാത്രി വൈകി മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ നടത്തിയ ച൪ച്ചയെതുട൪ന്നാണ് സമരം പിൻവലിക്കാൻ സംയുക്തസമരസമിതി തീരുമാനമെടുത്തത്.
ച൪ച്ചയിൽ രാവിലെയും വൈകീട്ടും ടിപ്പ൪ ലോറികൾക്ക് രണ്ടു മണിക്കൂ൪ ഏ൪പ്പെടുത്തിയിരുന്ന നിരോധനം ഒരു മണിക്കൂറായി കുറക്കാൻ തീരുമാനമായി. രാവിലെ 9 മുതൽ 10 വരെയും വൈകിട്ട് നാലു മുതൽ അഞ്ചുവരെയുമാണ് നിരോധനം. അവധിദിവസങ്ങളിൽ ഇതിന് ഇളവ് നൽകാനും ച൪ച്ചയിൽ ധാരണയായിട്ടുണ്ട്. ടിപ്പ൪ ലോറി വ്യവസായം നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ ജില്ലാതല മോണിറ്ററിങ് കമ്മറ്റികൾ രൂപീകരിക്കാനും സംസ്ഥാനടിസ്ഥാനത്തിൽ സമിതിക്ക് രൂപം നൽകാനും ച൪ച്ചയിൽ തീരുമാനമായിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂ൪ ജില്ലകളിലാണ് ടിപ്പ൪ ലോറികൾ സമരം നടത്തിയത്. ടിപ്പ൪ ആൻഡ് എ൪ത്ത് മൂവേഴ്‌സ് സമിതി പ്രസിഡന്റ് പാപ്പച്ചൻ, ജനറൽ സെക്രട്ടറി രാജൻ, വ്യാപാരിവ്യവസായി സമിതി പ്രസിഡന്റ് ബിന്നി ഇമ്മട്ടി എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു.
പ്രാദേശിക സ്‌കൂൾ സമയത്തിന് അനുസൃതമായി രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂ൪ വീതം ടിപ്പ൪ സ൪വീസ് നടത്തുന്നത് വിലക്കി കഴിഞ്ഞ 12നാണ് സ൪ക്കാ൪ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.