Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപച്ചക്കറി വിപണനത്തിന്...

പച്ചക്കറി വിപണനത്തിന് ജില്ലയില്‍ വിപുല സംവിധാനം

text_fields
bookmark_border
പച്ചക്കറി വിപണനത്തിന് ജില്ലയില്‍ വിപുല സംവിധാനം
cancel

ആലപ്പുഴ: ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറി വിപണനം ചെയ്യാൻ കൃഷിവകുപ്പിൻെറ ആഭിമുഖ്യത്തിൽ വിപുലമായ ക്രമീകരണം ഏ൪പ്പെടുത്തുമെന്ന് കലക്ട൪ പി. വേണുഗോപാൽ അറിയിച്ചു. ജില്ലയിലെ ക൪ഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, വിലനിലവാരം പിടിച്ചുനി൪ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണിത്. വിശദമായ പദ്ധതി തയാറാക്കാൻ കലക്ട൪ കൃഷി വകുപ്പിന് നി൪ദേശം നൽകി.
ഓരോ കൃഷിഭവന് കീഴിലും വിളവെടുക്കുന്ന പച്ചക്കറി കഴിയുന്നതും ജില്ലയിൽത്തന്നെ വിപണനം ചെയ്യും. ആദ്യഘട്ടത്തിൽ, ഹോ൪ട്ടികൾച്ച൪ മിഷൻെറയും കുടുംബശ്രീ, ഗ്രാമപഞ്ചായത്ത്, സംഘമൈത്രി എന്നിവയുടെ സഹകരണത്തോടെയും വിവിധ കേന്ദ്രങ്ങളിൽ 15 വിപണനകേന്ദ്രങ്ങൾ തുടങ്ങാനാണ് ലക്ഷ്യം. വീടുകളിൽ നേരിട്ട് പച്ചക്കറി എത്തിക്കാനും പദ്ധതിയുണ്ട്. സംഘമൈത്രിക്ക് കീഴിലുള്ള വാഹനം ഇതിനായി എത്രയും പെട്ടെന്ന് എത്തിക്കണമെന്ന് കലക്ട൪ നി൪ദേശിച്ചു. നേരത്തേ ആലപ്പുഴയിലുണ്ടായിരുന്ന വാഹനം ജില്ലയിൽ നിന്ന് കൊണ്ടുപോകാനിടയാക്കിയ സാഹചര്യം വിശദമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിൽ കൃഷിഭവനുകൾ വഴി ഹൈടെക് ഫാമിങ് തുടങ്ങാനും പദ്ധതിയുണ്ട്. ഇതിനായി പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസ൪ ചെയ൪മാനായി ജില്ലാതല സാങ്കേതിക കമ്മിറ്റിയും ഓരോ പഞ്ചായത്തിലും മൂന്ന് ഹരിതഗൃഹ യൂനിറ്റ് തുടങ്ങാൻ പ്രോജക്ടും രൂപവത്കരിച്ചു. 3.74 ലക്ഷം രൂപ ചെലവുവരുന്ന ഇതിന് 75 ശതമാനം സബ്സിഡി നൽകും. മാവേലിക്കരയിൽ പൊതുമേഖലയിലും പാണാവള്ളി, ചെറിയനാട്, വയലാ൪ പഞ്ചായത്തുകളിൽ സ്വകാര്യമേഖലയിലും ഹരിതഗൃഹ പ്രദ൪ശന യൂനിറ്റുകൾ ആരംഭിക്കും. 1.87 ലക്ഷം രൂപ ചെലവുവരുന്ന ഇതിന് പൊതുമേഖലയിൽ 100 ശതമാനവും സ്വകാര്യമേഖലയിൽ 75 ശതമാനവും സബ്സിഡി നൽകും.
ഹോ൪ട്ടികൾച്ച൪ മിഷൻ ജില്ലയിൽ നടപ്പാക്കുന്ന 89.2 ലക്ഷം രൂപയുടെ കാ൪ഷിക പദ്ധതികളും ആ൪.കെ.വി.വൈ പ്രകാരമുള്ള 85.095 ലക്ഷം രൂപയുടെ പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു. കുട്ടനാട് പാക്കേജ് പ്രകാരം പുറംബണ്ടുകളിൽ ഒരുലക്ഷം തെങ്ങിൻതൈകൾ നടും.
എട്ടുലക്ഷം തേങ്ങ ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇടവിളയായി ഏത്തവാഴയും കൃഷി ചെയ്യും. മാവേലിക്കരയിലെ ജില്ലാ കൃഷിത്തോട്ടത്തിൻെറ പ്രവ൪ത്തനം മെച്ചപ്പെടുത്താനും തീരുമാനമായി. നിലവിലുള്ള സ്ഥലം പരമാവധി ഉപയോഗപ്പെടുത്തി കൂടുതൽ പച്ചക്കറി ഉൽപ്പാദിപ്പിക്കാനാണ് നി൪ദേശം.
പൊതുമേഖലയിൽ രണ്ട് ഹെക്ട൪ സ്ഥലത്ത് പച്ചക്കറി വിത്തുൽപ്പാദനത്തിനും പദ്ധതിയുണ്ട്. ജില്ലാ കൃഷിത്തോട്ടം, അറുനൂറ്റിമംഗലത്തെ സ്റ്റേറ്റ് സീഡ് ഫാം എന്നിവ വഴിയാണിത് നടപ്പാക്കുക. ആകെ എട്ടുകോടിയാണ് എല്ലാ പദ്ധതികൾക്കും കൂടി വേണ്ടിവരികയെന്ന് പ്രാഥമിക കണക്കെടുപ്പ് സൂചിപ്പിക്കുന്നു. ഹോ൪ട്ടികൾച്ച൪ മിഷൻെറ വിവിധ പദ്ധതികൾക്കായി അതത് കൃഷിഭവനിൽ അപേക്ഷ നൽകാം.
കലക്ടറേറ്റിൽ ചേ൪ന്ന യോഗത്തിൽ കലക്ട൪ പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസ൪ കെ. ബാബു, കൃഷി ഡെപ്യൂട്ടി ഡയറക്ട൪ ആ൪. ഗീതാമണി, വിവിധ വകുപ്പുദ്യോഗസ്ഥ൪, ക൪ഷക പ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story