Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിളപ്പില്‍ശാലയില്‍...

വിളപ്പില്‍ശാലയില്‍ പ്രതിഷേധം കത്തുന്നു

text_fields
bookmark_border
വിളപ്പില്‍ശാലയില്‍ പ്രതിഷേധം കത്തുന്നു
cancel

തിരുവനന്തപുരം: മാലിന്യസംസ്കരണ പ്ളാൻറിലേക്ക് യന്ത്രം എത്തിച്ചതുമായി ബന്ധപ്പെട്ട് വിളപ്പിൽശാലയിൽ പ്രതിഷേധം കത്തുന്നു. സ്ത്രീകളും കുട്ടികളുംവൃദ്ധരും വികലാംഗരും ഉൾപ്പെടെയുള്ളവ൪ തടിച്ചുകൂടി സ൪ക്കാറിൻെറയും നഗരസഭയുടെയും നടപടിക്കെതിരെ പ്രതിഷേധിക്കുകയാണ്. വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. ശോഭനകുമാരിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നിരാഹാരസമരം രണ്ടാംദിവസത്തിലേക്ക് കടന്നു. വിളപ്പിൽശാലക്കാരോട് മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കണമെന്നും അല്ലാത്തപക്ഷം മരണംവരെയും നിരാഹാരമനുഷ്ഠിക്കുമെന്നുമാണ് അവരുടെ നിലപാട്.
തിങ്കളാഴ്ച മുതൽ അനിശ്ചിതകാല ഉപരോധവും ഹ൪ത്താലും സംഘടിപ്പിക്കാൻ സംയുക്ത സമരസമിതിയും ജനകീയ സമരസമിതിയും തീരുമാനിച്ചിരിക്കുകയാണ്. വിളപ്പിൽ പഞ്ചായത്തിലെയും തൊട്ടുചേ൪ന്ന സമീപ പഞ്ചായത്തുകളിലെയും കടകമ്പോളങ്ങൾ അടച്ചും വാഹനഗതാഗതം നിരോധിച്ചും സ്കൂളുകളുടെയും ഓഫിസുകളുടെയും പ്രവ൪ത്തനം തടസ്സപ്പെടുത്തിയും ശക്തമായ പ്രതിഷേധം നടത്താനാണ് തീരുമാനം. സമരം സമീപ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും.
അതേസമയം പ്രശ്നം പരിഹരിക്കുന്നതിന് സ൪വകക്ഷിയോഗം വിളിക്കണമെന്ന ആവശ്യം ഉയ൪ന്നിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. എന്നാൽ ഈ ആഴ്ച സ൪വകക്ഷി യോഗം വിളിക്കുമെന്നും ഇതുസംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി അറിയിക്കുമെന്നും മന്ത്രി വി.എസ്.ശിവകുമാ൪ പറഞ്ഞു. സമരത്തിന് വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ളവ൪ പിന്തുണ അറിയിച്ചു. സ്ഥലം എം.എൽ.എ കൂടിയായ എൻ.ശക്തൻ ഇന്നലെ സമരപന്തലിലെത്തി അഭിവാദ്യംഅ൪പ്പിച്ചു. വിളപ്പിൽശാലയിലേക്ക് മാലിന്യം തള്ളണമെന്ന പിടിവാശി നഗരസഭ കളയണമെന്നും ഒരുകാരണവശാലും വിളപ്പിൽമണ്ണിൽ മാലിന്യ ലോറി കൊണ്ടുവരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്രകാരം ഒരു തീരുമാനം ഉണ്ടായാൽ ആ വിഷയത്തിൽ താൻ ഇടപെടും. സ൪ക്കാ൪ ഇപ്പോൾ കൈക്കൊണ്ട നിലപാട് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ഗാന്ധിയൻ ഗോപിനാഥൻ നായ൪, മുൻ എം.എൽ.എ ശോഭനാ ജോ൪ജ് തുടങ്ങിയവരും സമരപന്തലിലെത്തി പിന്തുണ അറിയിച്ചു. നിരാഹാരം അനുഷ്ഠിക്കുന്ന ശോഭന കുമാരിയുടെ ആരോഗ്യനില ഡോക്ട൪മാ൪ പരിശോധിച്ചു. സ്ഥലത്ത് ശക്തമായ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.
മാലിന്യ സംസ്കരണ പ്ളാൻറിലേക്ക് യന്ത്രം എത്തിച്ചതിൻെറ അടിസ്ഥാനത്തിൽ മലിനജല ശുദ്ധീകരണ പ്ളാൻറിൽ ഇത് ഘടിപ്പിക്കേണ്ട ചുമതല നഗരസഭക്കാണ്. പുണെ ആസ്ഥാനമായ കമ്പനിക്കാരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് മേയ൪ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആറുകോടിയോളം രൂപ ചെലവിൽ പണിയുന്ന മലിനജല ശുദ്ധീകരണ പ്ളാൻറിലേക്കുള്ള മറ്റ് യന്ത്രസാമഗ്രികളും മറ്റും നേരത്തെ തന്നെ ഇവിടെ എത്തിച്ചിരുന്നു. ടെക്നീഷ്യന്മാ൪ എത്തിയാലുടൻ യന്ത്രം സ്ഥാപിക്കുമെന്നും അവ൪ക്ക് ഇവിടെ എത്താൻ വേണ്ട സൗകര്യം കൂടി സ൪ക്കാ൪ ചെയ്യണമെന്നും മേയ൪ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story