Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹര്‍ത്താലും...

ഹര്‍ത്താലും മലിനീകരണവും ടൂറിസം സാധ്യതകളെ ബാധിക്കുന്നു -വിദഗ്ധര്‍

text_fields
bookmark_border
ഹര്‍ത്താലും മലിനീകരണവും ടൂറിസം  സാധ്യതകളെ ബാധിക്കുന്നു -വിദഗ്ധര്‍
cancel

കൊച്ചി: ഹ൪ത്താലും പരിസ്ഥിതി മലിനീകരണവും കേരളത്തിൻെറ ടൂറിസം സാധ്യതകളെ ബാധിക്കുന്നതായി ടൂറിസം രംഗത്തെ വിദഗ്ധ൪. ടൂറിസം പദ്ധതികൾ വടക്കൻ കേരളത്തിൽ കേന്ദ്രീകരിക്കാതെ തെക്കൻ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നത് ഏറെ ഗുണകരമാകുമെന്നും കൊച്ചിയിൽ നടക്കുന്ന കേരള ട്രാവൽ മാ൪ട്ടിൻെറ ഭാഗമായി കേരളത്തിൻെറ ടൂറിസം സാധ്യതകളെപ്പറ്റി സംഘടിപ്പിച്ച സെമിനാ൪ അഭിപ്രായപ്പെട്ടു. മികച്ച നിലവാരത്തിലുള്ള ഹോട്ടലും താമസ സൗകര്യങ്ങളും കൂടുതലായി ഉണ്ടാകണം. പലയിടത്തും വിദേശഭാഷകളിൽ നൈപുണ്യമുള്ള ഗൈഡുകളുടെ അഭാവമുണ്ട്. ഇത് പരിഹരിക്കാൻ സ൪ക്കാ൪ തലത്തിൽ നടപടികളുണ്ടാകണമെന്നും സെമിനാറിൽ പങ്കെടുത്ത വിദഗ്ധ൪ അഭിപ്രായപ്പെട്ടു.
കുറഞ്ഞ ചെലവും കൂടുതൽ വൈവിധ്യവും ടൂറിസം രംഗത്ത് കേരളത്തിന് വൻ നേട്ടമാകുമെന്ന് ഫ്രാൻസിലെ ഹൊറിസൺ നൊവേക്സ് ഡയറക്ട൪ പോൾ കെൻസ് അഭിപ്രായപ്പെട്ടു. കേരളത്തിൻെറ സാധ്യതകൾ പരിഗണിച്ചാൽ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം വ൪ധിക്കണം. വൈൽഡ് ട്രക്കിങ് ഉൾപ്പെടെയുള്ളവക്ക് കൂടുതൽ സൗകര്യങ്ങൾ ഏ൪പ്പെടുത്തണമെന്നും പോൾ കെൻസ് അഭിപ്രായപ്പെട്ടു. കേരളത്തെ തനത് പൈതൃകത്തോടെ നിലനി൪ത്തിയെങ്കിലേ ടൂറിസം രംഗത്തെ സാധ്യതകൾ നിലനി൪ത്താനാകൂവെന്നും സെമിനാറിൽ അഭിപ്രായം ഉയ൪ന്നു.
വിനോദ സഞ്ചാര മേഖലയിലൂടെ ഒരുവ൪ഷം 19,300 കോടിയുടെ വരുമാനമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. 1.2 ദശലക്ഷം ആളുകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, അടിസ്ഥാന സൗകര്യ വികസനം ഒരുക്കാൻ സ൪ക്കാറുകൾക്ക് ആവുന്നില്ല. അടുത്ത അഞ്ചുവ൪ഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി കേരളം മാറുമെന്നും സെമിനാ൪ വിലയിരുത്തി. ഇത് മുന്നിൽക്കണ്ട് അടിസ്ഥാന സൗകര്യങ്ങൾ അടക്കമുള്ളവയിൽ അടിയന്തര നടപടി കൈക്കൊള്ളണം. കോം ടൂ൪ മാനേജിങ് ഡയറക്ട൪ ഹാൻസ് ജോ൪ജ് ഹസങ്, ക്യുയോണി സി.ഇ.ഒ ദീപക് ദേവ, സ൪വ്വിൻ വാ൪ഡൻ, ബി.ചന്ദ്രൻ എന്നിവ൪ പങ്കെടുത്തു. സെമിനാ൪ കമ്മിറ്റി ചെയ൪മാൻ ജോസ് ഡൊമിനിക് മോഡറേറ്ററായിരുന്നു. നേരത്തേ ‘സംരംഭകരുടെ കാഴ്ചപ്പാടിൽ കേരളം’ വിഷയത്തിലും സെമിനാ൪ നടന്നു. രാവിലെ മുതൽ ബിസിനസ് സെഷനുകളും നടന്നു. 1325 സംരംഭകരാണ് ട്രാവൽ മാ൪ട്ടിന് എത്തിയത്. ഇതിൽ 354 പേ൪ അന്താരാഷ്ട്ര പ്രതിനിധികളാണ്. ഞായറാഴ്ച സമാപിക്കും. വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ടൂറിസം ഡയറക്ട൪ റാണി ജോ൪ജ്, സെക്രട്ടറി സുമൻ വില്ല എന്നിവ൪ പങ്കെടുക്കും. എറണാകുളം ലെ- മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ട്രാവൽ മാ൪ട്ടിൽ ഞായറാഴ്ച പൊതുജനങ്ങൾക്ക് പ്രവേശം അനുവദിക്കുമെന്ന് കേരള ട്രാവൽമാ൪ട്ട് സൊസൈറ്റി പ്രസിഡൻറ് റിയാസ് അഹമ്മദ് പറഞ്ഞു. രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ് പ്രവേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story