Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഡോക്ടര്‍മാരുടെ കുറവ്:...

ഡോക്ടര്‍മാരുടെ കുറവ്: പത്തനംതിട്ട ജനറല്‍ ആശുപത്രി അവതാളത്തില്‍

text_fields
bookmark_border
ഡോക്ടര്‍മാരുടെ കുറവ്: പത്തനംതിട്ട ജനറല്‍ ആശുപത്രി അവതാളത്തില്‍
cancel

പത്തനംതിട്ട: ദിനേന ആയിരത്തിലധികം രോഗികളെത്തുന്ന പത്തനംതിട്ട ജനറൽ ആശുപത്രി അവതാളത്തിലേക്ക്. ഡോക്ട൪മാരുടെ അഭാവം ആശുപത്രി പ്രവ൪ത്തനത്തെ കാര്യമായി ബാധിച്ചുതുടങ്ങി. നിരവധി ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്.
ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ ആശുപത്രി അധികൃത൪ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. എൻ.ആ൪.എച്ച്.എമ്മിൻെറ ഭാഗത്തുനിന്ന് സഹായം ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ജനറൽ ഒ.പിയിൽ ഇപ്പോൾ രണ്ട് ഡോക്ട൪മാരുടെ സേവനം മാത്രമാണുള്ളത്. മൂന്ന് ഫിസിഷ്യന്മാ൪ വേണ്ടിടത്ത് ഒരാളും മൂന്ന് സ൪ജന്മാ൪ വേണ്ടിടത്ത് രണ്ടുപേരും മാത്രമേയുള്ളൂ. നിത്യവും 15 ഓളം വിവിധ ഓപറേഷനുകൾ നടക്കാറുണ്ട്. സൈക്യാട്രി വിഭാഗത്തിലെ ഡോക്ട൪ ദീ൪ഘനാളായി അവധിയിലാണ്. റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ സ്കാനിങ് വിഭാഗം പ്രവ൪ത്തനവും മുടങ്ങിക്കിടക്കുന്നു. പോസ്റ്റ്മോ൪ട്ടം നടത്തുന്നതിനുള്ള ഫോറൻസിക് സ൪ജൻ ദീ൪ഘനാളായി ഇല്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഡ്യൂട്ടിയിലുള്ള മറ്റ് ഡോക്ട൪മാരാണ് പോസ്റ്റ്മോ൪ട്ടം ചെയ്യുന്നത്. ഇത് ഐ.പി, ഒ.പി വിഭാഗം പ്രവ൪ത്തനങ്ങൾ തടസ്സപ്പെടാനും കാരണമാകുന്നു.
കാഷ്വൽറ്റി വിഭാഗത്തിലും ഡോക്ട൪മാരുടെ കുറവുണ്ട്. കാഷ്വൽറ്റിയിൽ ജോലി ചെയ്തിരുന്ന ഡോ. ജീവനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതോടെ ഈ വിഭാഗം പ്രവ൪ത്തനവും താറുമാറായി. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോ. സ്റ്റാൻലി ഉപരിപഠനത്തിന് പോയിട്ടും പകരം ആളെ നിയമിച്ചിട്ടില്ല. ഇതോടെ സി.സി.യു പ്രവ൪ത്തനവും തടസ്സപ്പെട്ട നിലയിലാണ്.
നിലവിൽ 30 ഡോക്ട൪മാരാണ് ജനറൽ ആശുപത്രിയിലുള്ളത്. ചികിത്സതേടി എത്തുന്നവരുടെ എണ്ണം ഗണ്യമായി ഉയ൪ന്നിട്ടും ഡോക്ട൪മാരുടെ തസ്തിക വ൪ധിക്കാത്തതാണ് പ്രശ്നമാകുന്നത്. ഉള്ളവ൪ അവധിയെടുക്കുന്നതോടെ എല്ലാം താളം തെറ്റുകയാണ്.
ഒരു വനിത ഡോക്ടറെ മാത്രമാണ് എൻ.ആ൪.എച്ച്.എമ്മിൽനിന്ന് നിയമിച്ചിട്ടുള്ളത്. കൂടുതൽ ഡോക്ട൪മാരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് എൻ.ആ൪.എച്ച്.എം പ്രോഗ്രാം ഓഫിസ൪ക്ക് ആശുപത്രി അധികൃത൪ കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല. നഴ്സ്, ലാബ്, ബ്ളഡ് ബാങ്ക്, സി.ടി സ്കാൻ വിഭാഗങ്ങളിലായി താൽക്കാലിക ജീവനക്കാരെയാണ് കൂടുതലായി നിയമിച്ചിട്ടുള്ളത്. ഇവരിൽ പല൪ക്കും മതിയായ യോഗ്യതയില്ലെന്ന ആക്ഷേപവും ഉയ൪ന്നിട്ടുണ്ട്. അടുത്തിടെ, ബ്ളഡ് ബാങ്കിൽ മദ്യപിച്ചെത്തിയ താൽക്കാലിക ജീവനക്കാരൻ കുഴപ്പമുണ്ടാക്കുകയും ചെയ്തു. ഇയാൾ ബ്ളഡ് ഗ്രൂപ്പിൻെറ പരിശോധനാഫലം തെറ്റായി നൽകിയത് ഏറെ വിമ൪ശങ്ങൾക്ക് ഇടനൽകിയിരുന്നു. ഈ ജീവനക്കാരനെ ആശുപത്രി സൂപ്രണ്ട് പിരിച്ചുവിട്ടു. ഇയാളെ തിരിച്ചെടുക്കാൻ ഭരണകക്ഷിയിലെ ചില൪ സമ്മ൪ദം ചെലത്തുകവരെ ചെയ്തു.
കുറേ നാളായി ഇ.സി.ജി ടെക്നീഷ്യൻമാരും ആശുപത്രിയിൽ ഇല്ല. പുതിയ ബ്ളോക്കുകൾ നി൪മിച്ചെങ്കിലും 400ഓളം ബെഡുകൾ ഇടാനുള്ള സൗകര്യമെ ഇപ്പോൾ ഉള്ളൂ. മിക്കപ്പോഴും ഐ.പി വിഭാഗത്തിൽ രോഗികളുടെ എണ്ണം വ൪ധിക്കുമ്പോൾ രോഗികൾ തറയിലും മറ്റുമായി കിടക്കേണ്ട സ്ഥിതിയാണ്. പനിയും മറ്റും പട൪ന്നു പിടിക്കുന്ന സന്ദ൪ഭങ്ങളിലാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ആശുപത്രിയോട് ചേ൪ന്നുള്ള 17 സെൻറ് സ്ഥലം കേസിൽപ്പെട്ട് കിടക്കുന്നതിനാൽ അക്വയ൪ ചെയ്യുന്ന നടപടികളും നീണ്ടുപോകുന്നു. ഇവിടെ മാലിന്യവും മറ്റും കെട്ടിക്കിടന്ന് ഗുരുതര ഭീഷണിയും ഉയരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story