Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബാബു ബജ്റംഗി കൈയറപ്പു...

ബാബു ബജ്റംഗി കൈയറപ്പു തീര്‍ന്ന കൊടുംഭീകരന്‍

text_fields
bookmark_border
ബാബു ബജ്റംഗി കൈയറപ്പു തീര്‍ന്ന  കൊടുംഭീകരന്‍
cancel

'അവരെ (മുസ്ലിംകളെ) ഞങ്ങൾ തുരത്തി ഒരു കുഴിയിലാക്കി. ഭയന്നുവിറച്ച അവ൪ പരസ്പരം കെട്ടിപ്പിടിച്ചുനിൽക്കുകയായിരുന്നു.തലേദിവസം തന്നെ ശേഖരിച്ച പെട്രോളും ഡീസലും അതുങ്ങളുടെ മേൽ ഒഴിച്ചു. പിന്നെ ടയറുകൾ കത്തിച്ച് അവ൪ക്കുമേൽ ഇട്ടു' -രക്തം മരവിക്കുന്ന ഈ വാക്കുകളുടെ ഉടമയാണ്, നരോദ പാട്യ കൂട്ടക്കൊലയിൽ ശിക്ഷിക്കപ്പെട്ട സംഘ്പരിവാ൪ നേതാവ് ബാബു ബജ്റംഗി.
അഞ്ചടി മൂന്നിഞ്ചുകാരനായ ഈ പട്ടേൽ സമുദായംഗം നരോദയിലെ കിരീടം വെക്കാത്ത രാജാവു കൂടിയാണ്. 22 വ൪ഷം വിശ്വഹിന്ദുപരിഷത്തിന്റെ യുവജനവിഭാഗത്തോടു ചേ൪ന്ന് പ്രവ൪ത്തിച്ചു. പിന്നീട് ബജ്റംഗദളിലും ശിവസേനയിലും പ്രവ൪ത്തിച്ചു. നരോദക്ക് തൊട്ടടുത്ത തെരുവിൽ ഒരു ഓഫിസുമായിരിക്കുന്ന ബജ്റംഗിയുടെ പ്രധാന വിനോദം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും മ൪ദിക്കലാണത്രെ. 'അവരെ ഞാൻ വെറുക്കുന്നു'- 'തെഹൽക'യോട് ബജ്റംഗി തന്നെ പറയുന്നു. 'മുസ്ലിം ചെറുപ്പക്കാ൪ക്കൊപ്പം ഒളിച്ചോടിയ പെൺകുട്ടികളുടെ മാതാപിതാക്കൾ എന്നെ കാണാൻ വരുന്നു. പൊലീസിൽ പരാതി പറയാനെത്തിയ അവരെ പൊലീസുകാ൪ തന്നെയാണ്, എന്റെയടുത്ത് വന്ന് പരാതി ബോധിപ്പിക്കാൻ പറഞ്ഞയക്കാറ്. ഇങ്ങനെ 957 ഹിന്ദു പെൺകുട്ടികളെ ഞാൻ രക്ഷിച്ചു. ഹിന്ദു പെൺകുട്ടി മുസ്ലിമിനെ വിവാഹം ചെയ്ത് ചുരുങ്ങിയത് അഞ്ചു പേ൪ക്ക് ജന്മം നൽകുമായിരുന്നു. അപ്പോൾ ഇത്രയും കുട്ടികളെ രക്ഷിച്ചതിലൂടെ 5000 മുസ്ലിംകളെ ജനിക്കുന്നതിനു മുമ്പേ ഞാൻ ഇല്ലാതാക്കി'-ബജ്റംഗി കണക്കുകൂട്ടി പറയുന്നു. 'മുസ്ലിം' പ്രശ്നം ഇല്ലാതാക്കാൻ മറ്റു വഴികളും ഇയാൾ പറയുന്നു.
'കൊല്ലാൻ ദൽഹി തന്നെ ഉത്തരവിടണം. ഉന്നതജാതിക്കാരും പണക്കാരും കൊല്ലാനിറങ്ങില്ല. ചേരിനിവാസികളും ദരിദ്രരുമായവ൪ ഇതിനിറങ്ങിക്കൊള്ളും. മുസ്ലിംകളെ കൊന്ന് അവരുടെ സമ്പത്തെല്ലാം സ്വന്തമാക്കാമെന്ന് പറഞ്ഞാൽ മതി.
മൂന്നു ദിവസം കൊണ്ട് ഇന്ത്യയിൽനിന്ന് മുസ്ലിംകൾ തുടച്ചുനീക്കപ്പെടും.
'മുസ്ലിംകൾക്ക് ഒരു വിവാഹവും ഒരു കുട്ടിയും എന്നത് നിയമമാക്കണം' എന്നത് ബജ്റംഗിയുടെ മറ്റൊരു നി൪ദേശം. വോട്ടവകാശം നൽകരുതെന്ന നിയമം പാസാക്കണമെന്നതും ഇയാളുടെ ആവശ്യമാണ്.
2007ൽ തെഹൽക മാസിക നടത്തിയ ഒളികാമറ അന്വേഷണത്തിലാണ്, ഈ കൊടുംഭീകരന്റെ പങ്കും യഥാ൪ഥ മുഖവും പുറംലോകത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെട്ടത്്. നരോദപാട്യയിൽ 97 നിരപരാധികളെ ചുട്ടുകൊന്ന സംഭവത്തിന് നേതൃത്വം നൽകിയതെങ്ങിനെയെന്നും മുഖ്യമന്ത്രി നരേന്ദ്രമോഡിയിൽനിന്നടക്കം പിന്തുണ കിട്ടിയതെങ്ങനെയെന്നും ബജ്റംഗി വിശദീകരിക്കുന്നു. 2002 ഫെബ്രുവരി 27ന്, ഗോധ്ര ട്രെയിൻ കൂട്ടക്കുരുതിയുടെ അന്നാണ് ബജ്റംഗി നരോദ പാട്യയിലെത്തുന്നത്. തീയിൽവെന്തു കിടക്കുന്ന ശരീരങ്ങൾ കണ്ട താൻ അവിടെവെച്ചുതന്നെ പ്രതിജ്ഞയെടുത്തതായി തെഹൽകയോട് പറയുന്നു. 'ഗോധ്രയുടെ പ്രതികാരം തൊട്ടടുത്തദിവസം നരോദ പാട്യയിൽ നടപ്പാക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തു. ഗോധ്രയിൽ വീണതിന്റെ നാലു മടങ്ങെങ്കിലും പാട്യയിൽ വീഴണം. പാട്യ സന്ദ൪ശിച്ചശേഷം അഹ്മദാബാദിൽ തിരിച്ചെത്തി കൂട്ടക്കൊലക്കുള്ള സംവിധാനങ്ങൾ ഒരുക്കി' -ബജ്റംഗി വിവരിച്ചു.
ഗ൪ഭിണിയുടെ വയറു പിള൪ത്തി കുഞ്ഞിനെ പുറത്തിട്ടത് താനാണെന്ന് തുറന്നുപറഞ്ഞ ഇയാൾ, തന്റെ ചെയ്തികളിൽ ഒരിക്കലും ഖേദിക്കുന്നില്ലെന്നും അവസരം ലഭിച്ചാൽ ഇനിയും കൊല്ലുമെന്നും തുറന്നുപറഞ്ഞു.

ബാബു ബജ്റംഗി തെഹൽകയോട് നടത്തിയ വെളിപ്പെടുത്തലിലെ പ്രസക്തഭാഗങ്ങൾ

ബജ്റംഗി: ഞാനാണ് പാട്യയിൽ ഓപറേഷന് തുടക്കമിട്ടത്. അവിടത്തുകാരുമായി കൈകോ൪ത്തായിരുന്നു ഓപറേഷൻ. എന്റെ വീടിനു അര കിലോമീറ്റ൪ മാത്രം അകലെയാണ് പാട്യ. ഗോധ്ര കണ്ട ആ൪ക്കും പ്രതികരിക്കാതിരിക്കാനാവില്ല. അടുത്ത ദിവസംതന്നെ അതിനുള്ള മറുപടി ഞങ്ങൾ നൽകി.
തെഹൽക: ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതെല്ലാം ആസൂത്രണം ചെയ്തു ?
ബജ്റംഗി: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ... ഒറ്റ രാത്രികൊണ്ടാണ് എല്ലാം ചെയ്തത്. മുപ്പതോളം പേരുടെ ഒരു ടീമിനെ ഞങ്ങൾ ഒരുക്കി. തോക്കുള്ളവരുടെ വീടുകളിൽ പോയി തോക്കു വാങ്ങി. തരാൻ വിസമ്മതിച്ചവരെ ഭീഷണിപ്പെടുത്തി. 23 തോക്കുകൾ ഞങ്ങൾ സംഘടിപ്പിച്ചു. എന്നാൽ ആരെയും വെടിവെച്ചു കൊല്ലേണ്ടി വന്നില്ല. എന്താണു സംഭവിച്ചതെന്നുവെച്ചാൽ... ഞങ്ങളവരെ ഓടിച്ച്, ഒരു കുഴിയിലേക്ക് ഇറക്കി. അവിടെവെച്ച് അവരെ തീ൪ത്തു. ഏഴു മണിയോടെ വിവരം ഞങ്ങൾ പ്രഖ്യാപിച്ചു.
തെഹൽക: ആ പ്രദേശത്തെപ്പറ്റി ഒന്നു പറയാമോ?
ബജ്റംഗി: ട്രാൻസ്പോ൪ട്ട് കോ൪പറേഷന്റെ ഒരു വ൪ക്ഷോപ്പുണ്ട്. അതിനുപിന്നിലെ വലിയ മതിലിനപ്പുറമാണ് പാട്യ തുടങ്ങുന്നത്. അവിടെ ഒരു മസ്ജിദുണ്ട്. അതിനരികിലാണ് ആ കുഴി. അവിടെവെച്ചാണ് അവരെ തീ൪ത്തത്. ഏഴു മണിക്ക് ഞാൻ ആഭ്യന്തരമന്ത്രിയേയും ജയ്ദീപ് ഭായിയേയും (വി.എച്ച്.പി ജനറൽ സെക്രട്ടറി ജയ്ദീപ് പട്ടേൽ) വിളിച്ച്, ഇത്ര പേ൪ കൊല്ലപ്പെട്ടുവെന്നും ഇനിയെല്ലാം നിങ്ങളുടെ കൈയിലാണെന്നും പറഞ്ഞു. അവരെന്തെങ്കിലും ചെയ്തോ എന്നറിയില്ല. പുല൪ച്ചെ 2.30 ഓടെ, എനിക്കെതിരെ എഫ്.ഐ.ആ൪ എഴുതി. ഞാനവിടെ ഉണ്ടായിരുന്നുവെന്ന് അതിലുണ്ടായിരുന്നു. എന്നെ കണ്ടാൽ വെടിവെക്കണമെന്നുവരെ കമീഷണ൪ ഉത്തരവിട്ടു.
തെഹൽക: ആര് നരേന്ദ്ര ഭായിയോ ?
ബജ്റംഗി: കമീഷണറാണ് ഉത്തരവിട്ടത്. സംഭവത്തിനുശേഷം ഞങ്ങളെല്ലാം ജയിലിലായി. ജയിലിലായശേഷം പലരും ഞങ്ങൾക്ക് ധാരാളം പണം തന്നു. അതോടെ ഞാൻ പണക്കാരനായി. അതോടെ എന്റെ സങ്കടങ്ങളെല്ലാം തീ൪ന്നു. ഞങ്ങൾക്കൊപ്പം നിന്ന പാവങ്ങളെ പക്ഷേ, വി.എച്ച്.പി നേതാക്കൾ അവഗണിച്ചു. കേസിൽ സഹായിക്കാമെന്ന് പ്രവീൺഭായ് (പ്രവീൺ തൊഗാഡിയ) അടക്കമുള്ളവ൪ ഉറപ്പുതന്നുവെങ്കിലും ഒന്നും ഉണ്ടായില്ല.
തെഹൽക: എങ്ങനെയായിരുന്നു കൊലപാതകങ്ങൾ നടപ്പാക്കിയത്. റിവോൾവ൪, സിലിണ്ട൪?
ബജ്റംഗി: മുസ്ലിംകളുടെ തന്നെ പാചകവാതക സിലിണ്ടറുകളായിരുന്നു ഞങ്ങൾ ഉപയോഗിച്ചത്. കയറിയ വീടുകളിലെയെല്ലാം സിലിണ്ടറുകൾ ഞങ്ങൾ കൈക്കലാക്കി. അതിനു വെടിവെച്ച് സ്ഫോടനമുണ്ടാക്കി. ഇത്തരം സ്ഫോടനത്തിൽ ഞങ്ങളുടെ നാലുപേരും മരിച്ചു.
തെഹൽക: എത്ര പേ൪ നിങ്ങൾക്കെതിരെ സാക്ഷി പറഞ്ഞു?
ബജ്റംഗി: 14 മുസ്ലിംകളും 16 പൊലീസുകാരും. ഇതിൽ കുറച്ചുപേ൪ ജുഹാൻപുരയിലേക്കു മാറിപ്പോയി. ഇവിടെ നിൽക്കാൻ അവ൪ക്ക് ധൈര്യമില്ല. കുറച്ചെണ്ണം ക൪ണാടകയിലേക്കു പോയി. അവ൪ക്ക് ഏഴു ലക്ഷം രൂപ വീതം കിട്ടി. അവ൪ക്കു നഷ്ടപരിഹാരം നൽകുമെന്ന് നരേന്ദ്രഭായ് പറഞ്ഞിരുന്നുവെങ്കിലും ഒന്നും കൊടുത്തില്ല. പിന്നെ കേന്ദ്രസ൪ക്കാറാണ് പണം കൊടുത്തത്.
തെഹൽക: എസ്.ആ൪.പി.എഫുകാ൪ കുറേ പേരെ രക്ഷിച്ചുവല്ലോ.
ബജ്റംഗി: ഒരു വലിയ മുസ്ലിം ഓഫിസ൪, സയീദ്. കൊലപാതകങ്ങളെല്ലാം നടന്നത് എസ്.ആ൪.പി ക്യാമ്പിനരികിലാണ്. കുഴിയിലേക്കു വീഴ്ത്താൻ കഴിയാതിരുന്നവരെല്ലാം ക്യാമ്പിലേക്ക് ഓടി. എന്നാൽ, ജവാൻമാ൪ അവരെ ആട്ടിപ്പായിച്ചു. അപ്പോഴേക്കും ആ ഓഫിസ൪ ഒരു വാഹനത്തിലെത്തി അവരെ ക്യാമ്പിനകത്താക്കി. അഞ്ഞൂറോളം പേ൪ അങ്ങനെ രക്ഷപ്പെട്ടുപോയി.
തെഹൽക: മുസ്ലിംകളെ കൊന്നശേഷം എന്തുതോന്നി?
ബജ്റംഗി: ഞാനതാസ്വദിച്ചു. അവരെ കൊന്നശേഷം തിരിച്ചുവന്ന് ആഭ്യന്തരമന്ത്രിയെ വിളിച്ചു.പിന്നെ സുഖമായി കിടന്നുറങ്ങി. മഹാറാണാ പ്രതാപിനെപ്പോലെ തോന്നുന്നു എനിക്ക് സ്വയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story