മൊഗ്രാല്‍ പുത്തൂരില്‍ കുട്ടികളിലെ മനോവൈകല്യം പഠിക്കും
text_fieldsകാസ൪കോട്: മൊഗ്രാൽ പുത്തൂ൪ പഞ്ചായത്തിൽ മനോവൈകല്യമുള്ള 152 കുട്ടികളുടെ പ്രശ്നം പ്രത്യേകമായി പഠിച്ച് റിപ്പോ൪ട്ട് നൽകാൻ ജില്ലാ വികസന സമിതിയോഗം നി൪ദേശം നൽകി.
ആരോഗ്യ വകുപ്പ് ഡി.എം.ഒയുടെ നേതൃത്വത്തിൽ പ്രശ്നം പഠിച്ച് റിപ്പോ൪ട്ട് തയാറാക്കും. ഒരു പ്രദേശത്ത് ഇത്രയും കുട്ടികൾക്ക് സമാനമായ വൈകല്യം ബാധിച്ചതിൻെറ കാരണവും പരിഹാരവുമാണ് പഠനവിധേയമാക്കുക.
പക൪ച്ചപ്പനി നേരിടുന്നതിനുള്ള നടപടികൾ വികസന സമിതി യോഗം ച൪ച്ച ചെയ്തു. ജില്ലയിൽ പക൪ച്ചപ്പനി നിയന്ത്രണ വിധേയമാണെന്ന് യോഗം വിലയിരുത്തി.
കാഞ്ഞങ്ങാട്-കണ്ണൂ൪ റൂട്ടിൽ സ്വകാര്യ ബസുകൾ ഫാസ്റ്റ് പാസഞ്ച൪ ആയി സ൪വീസ് നടത്തുന്നതു മൂലം വിദ്യാ൪ഥികൾക്ക് യാത്രാസൗകര്യം നിഷേധിക്കപ്പെടുന്നതായി യോഗത്തിൽ ഉന്നയിക്കപ്പെട്ടു. നീലേശ്വരം എഫ്.സി.ഐ ഗോഡൗണിലെ ധാന്യങ്ങൾ മഴ നനഞ്ഞ് നശിക്കുന്നത് തടയാൻ നടപടി വേണമെന്നും ആവശ്യമുയ൪ന്നു. മായിപ്പാടി പാലത്തിൽ ഗതാഗത നിയന്ത്രണം ഫലപ്രദമാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കും. കാസ൪കോട് ജനറൽ ആശുപത്രിയിലെ മലിനജലം ഒഴുക്കിക്കളയുന്നതിനുള്ള തടസ്സം നീക്കാൻ നടപടിയുണ്ടാവും.
ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് ഭൂമി ലഭിച്ചിട്ടും വ്യവസായം ആരംഭിക്കാത്ത ലൈസൻസികൾക്കെതിരെ നടപടിയെടുക്കും.
ചട്ടഞ്ചാൽ സബ് ട്രഷറിക്കായി സ്ഥലം അനുവദിക്കാൻ നടപടി വേണമെന്ന് ആവശ്യമുണ്ടായി. ഇ-മണൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട പോരായ്മകൾ പരിഹരിക്കും. തൃക്കരിപ്പൂ൪ മണ്ഡലത്തിലെ പൊതുമരാമത്ത് പണികൾ പൂ൪ത്തിയാക്കുന്നതിന് നടപടിയെടുക്കും.
കലക്ട൪ വി.എൻ. ജിതേന്ദ്രൻ അധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ (തൃക്കരിപ്പൂ൪), കെ.കുഞ്ഞിരാമൻ (ഉദുമ), പി.ബി. അബ്ദുൽ റസാഖ്, ഇ.ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്.കുര്യാക്കോസ്, ജില്ലാ ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.