Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപനി, വയറിളക്കം:...

പനി, വയറിളക്കം: ജില്ലയില്‍ 1032 പേര്‍ ചികിത്സ തേടി

text_fields
bookmark_border
പനി, വയറിളക്കം: ജില്ലയില്‍ 1032 പേര്‍ ചികിത്സ തേടി
cancel

കൊച്ചി: മഴ ശമിച്ച് അന്തരീക്ഷം ചൂടുപിടിച്ചെങ്കിലും പക൪ച്ചവ്യാധി കുറയുന്നില്ല. പനിയും വയറിളക്കവും ബാധിച്ച് തിങ്കളാഴ്ച ജില്ലയിൽ 1032 പേ൪ ചികിത്സ തേടി. ഇതിൽ 122പേ൪ക്ക് വയറിളക്കമാണ്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പനിബാധിച്ച് എത്തിയവരിൽ 47പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുളന്തുരുത്തിക്ക് സമീപത്തെ ആമ്പല്ലൂ൪ പഞ്ചായത്ത് അഞ്ചാംവാ൪ഡിൽ ഡെങ്കിയും എലിപ്പനിയും റിപ്പോ൪ട്ട് ചെയ്തു.ഡെങ്കിപ്പനി ബാധിച്ച പാലക്കാട്ട് പറമ്പിൽ അഖിലിനെ (20) കീച്ചേരി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു. പനവേലിൽ അനീഷിനാണ് (21)എലിപ്പനി സ്ഥിരീകരിച്ചത്. ആശുപത്രിയിലെ രണ്ടുപേ൪ക്കുകൂടി ഡെങ്കിപ്പനിയുള്ളതായി സംശയിക്കുന്നു.
മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി എന്നിവ ജില്ലയിൽ ആദ്യമായി റിപ്പോ൪ട്ട് ചെയ്ത മൂവാറ്റുപുഴയിൽ പക൪ച്ചവ്യാധികൾ നിയന്ത്രണവിധേയമായി വരുന്നു. കഴിഞ്ഞ ദിവസം ഇരുനൂറിലേറെപ്പേ൪ പനി ബാധിച്ച് ചികിത്സ തേടിയത്തെി. കോതമംഗലം സ൪ക്കാറാശുപത്രിയിൽ ഫിസിഷ്യൻ ഇല്ലാത്തതിനാൽ രോഗികൾ മൂവാറ്റുപുഴ ആശുപത്രിയിലേക്കാണ് എത്തുന്നത്. മഴക്കാലരോഗങ്ങൾ പട൪ന്നിട്ടും കോതമംഗലത്തോട് ട്രൈബൽഏരിയ എന്ന പരിഗണനപോലും ആരോഗ്യവകുപ്പ് നൽകുന്നില്ളെന്ന് പരാതി ഉയ൪ന്നു. ആദിവാസികൾ ഉൾപ്പെടെ ദു൪ബല വിഭാഗങ്ങൾ അവശത അനുഭവിച്ചാണ് മൂവാറ്റുപുഴയിൽ ചികിത്സക്കത്തെുന്നത്.
പെരുമ്പാവൂരിൻെറ കിഴക്കൻ മേഖലയിലും പനിബാധിത൪ കൂടി. ആവശ്യത്തിന് മരുന്നില്ളെന്ന പരാതി ഈ മേഖലയിൽ നിന്നുണ്ട്. പനി ബാധിച്ച് അങ്കമാലി, കാഞ്ഞൂ൪, മൂക്കന്നൂ൪, തുറവൂ൪ മേഖലയിൽ കഴിഞ്ഞ ദിവസവും നൂറുകണക്കിനുപേ൪ ചികിത്സ തേടി.
മട്ടാഞ്ചേരി മേഖലയിൽ പനിബാധിതരുടെ എണ്ണം പെരുകുകയാണ്. ഫോ൪ട്ടുകൊച്ചി കോ൪ട്ടാശുപത്രി, മട്ടാഞ്ചേരി ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് ആശുപത്രി എന്നിവിടങ്ങളിൽ നൂറുകണക്കിന് രോഗികൾ തിങ്കളാഴ്ചയും ചികിത്സ തേടി. ആവശ്യത്തിന് മരുന്നില്ളെന്ന പരാതി ഇവിടെ വ്യാപകമാണ്. പള്ളുരുത്തി കച്ചേരിപ്പടി സ൪ക്കാറാശുപത്രിയിൽ നിത്യേന മൂന്നൂറിലേറെ രോഗികളാണ് ചികിത്സ തേടിയത്തെുന്നത്. ഇവിടെ കിടത്തിച്ചികിത്സക്ക് സൗകര്യമുണ്ടെങ്കിലും ഡോക്ട൪മാരുടെയും ജീവനക്കാരുടെയും കുറവുമൂലം ഒ.പി മാത്രമേ പ്രവ൪ത്തിക്കുന്നുള്ളൂ. ഉച്ചവരെമാത്രമാണ് ചികിത്സ. മരുന്നിന് പുറത്തേക്ക് കുറിച്ചുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് രോഗികൾ പറയുന്നു. ആശുപത്രിയിലേക്ക് കൂടുതൽ ഡോക്ട൪മാരെ നിയമിക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പ് ചെവിക്കൊണ്ടില്ല. ഇവിടെ സ്ഥാപിച്ച അത്യാധുനിക സൗകര്യങ്ങളൊക്കെ ടെക്നീഷ്യന്മാരില്ലാത്തതിനാൽ ഉപയോഗശൂന്യമാവുകയാണ്. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയോട് പരാതി പറഞ്ഞിട്ടും പരിഹാരമില്ളെന്ന് രോഗികൾ പറയുന്നു.
കോലഞ്ചേരി മേഖലയിൽ മഴുവന്നൂ൪, തിരുവാണിയൂ൪, പൂതൃക്ക പഞ്ചായത്തുകളിൽ പനി ബാധിത൪ കൂടി. ഇവിടെ 400 പേ൪ ചികിത്സ തേടി. വടവുകോട്, കടയിരുപ്പ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ മാത്രമേ കിടത്തിച്ചികിത്സയുള്ളൂ. ബാക്കി ആശുപത്രികളിൽ ഒ.പി മാത്രമാണ് പ്രവ൪ത്തിക്കുന്നത്.
കൂത്താട്ടുകുളത്ത് മഞ്ഞപ്പിത്തം പടരുന്നുണ്ട്. പനി ഈ മേഖലയിൽ നിയന്ത്രണവിധേയമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story