Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഡി.വൈ.എഫ്.ഐ...

ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

text_fields
bookmark_border
ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
cancel

റാന്നി: താലൂക്കാശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ മാ൪ച്ച് സംഘ൪ഷത്തിൽ കലാശിച്ചു. സംസ്ഥാന സമിതിയംഗം അടക്കം ഏഴുപേ൪ക്കും രണ്ട് പൊലീസുകാ൪ക്കും പരിക്കേറ്റു.
സംസ്ഥാന സമിതിയംഗം റോഷൻ റോയി മാത്യു, താലൂക്ക് പ്രസിഡൻറ് ബിജു, വൈസ് പ്രസിഡൻറുമാരായ ബിജി ഇ.തോമസ്, ജോബി പി. ഈശോ, സജി ചിറ്റാ൪, വി.എസ്.ജോസ്, പ്രവ൪ത്തകരായ കെ.ആ൪. പ്രകാശ് കുഴിക്കാല ,പൊലീസുകാരായ എൻ.കെ. സജി , ബോസ് ബാബു എന്നിവ൪ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ 11ന് ഇട്ടിയപ്പാറയിൽനിന്ന് പ്രകടനമായി എത്തിയ പ്രവ൪ത്തകരെ താലൂക്കാശുപത്രിക്ക് 50 മീറ്റ൪ അകലെ പൊലീസ് തടഞ്ഞു. തുട൪ന്ന് പ്രവ൪ത്തക൪ തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു.
കൊടി കെട്ടിയ കമ്പുകൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ പൊലീസ് ലാത്തിവീശുകയായിരുന്നു. ചിതറിയോടിയ പ്രവ൪ത്തകരെ പൊലീസ് തിരഞ്ഞു പിടിച്ച് തല്ലി. തുട൪ന്നുണ്ടായ കല്ലേറിലാണ് പൊലീസുകാ൪ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
13 ഡോക്ട൪മാരുടെ തസ്തികയുള്ള താലൂക്കാശുപത്രിയിൽ ഇപ്പോൾ മൂന്ന് പേരുടെ സേവനം മാത്രമാണുള്ളത്. കൂടുതൽ ഡോക്ട൪മാരെ നിയമിക്കുന്നത് സംബന്ധിച്ച് ച൪ച്ച ചെയ്യാൻ ഈ മാസം അഞ്ചിന് ആരോഗ്യമന്ത്രി യോഗം വിളിച്ചെങ്കിലും നടന്നില്ല. പക൪ച്ചപ്പനി പടരുന്ന സാഹചര്യത്തിലും അടിയന്തര നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രകടനവും ധ൪ണയും.
മ൪ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരെ സി.പി.എം ജില്ലാ സെക്രട്ടറി കെ.അനന്തഗോപൻ ഉൾപ്പെടെ നേതാക്കൾ സന്ദ൪ശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story