Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാഴ്ചകളുടെ യുവവസന്തം

കാഴ്ചകളുടെ യുവവസന്തം

text_fields
bookmark_border
കാഴ്ചകളുടെ യുവവസന്തം
cancel
camera_alt???????? ???????????? ?????? ?????????????????? ??????

പ്രതിരോധത്തിെൻറ കാഴ്ചകൾ തീർക്കുന്ന ഒരുപിടി സിനിമകൾ, സംഗീത ആൽബങ്ങൾ, സൂക്ഷ്മമായ രാഷ്്ട്രീയം പറയുന്ന സിനിമ^ഡോക്യുെമൻററികൾ, വ്യാജ രാജ്യസ്നേഹവും പശുവും അമേരിക്കയും ട്രംപും പരിസ്ഥിതിയും എല്ലാം വിഷയമായ സായാഹ്നങ്ങൾ... മേയ് 16 മുതൽ 19 വരെ കോഴിക്കോട് ടൗൺ ഹാളിൽ നടന്ന അഞ്ചാമത് യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവലിലെ കാഴ്ചകൾ ഇങ്ങനെയായിരുന്നു.

മലബാറിെൻറ കലാ സാംസ്കാരിക തലസ്ഥാനംഎന്ന നിലക്ക് കലാരംഗത്ത് കോഴിക്കോട് എന്നും തനതായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഇതിലേക്കൊരു കൂട്ടിച്ചേർക്കലാണ് കോഴിക്കോട്ട് എല്ലാ വർഷവും നടന്നുവരുന്ന യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവൽ.  വർധിച്ച പങ്കാളിത്തവും അജണ്ടകളുടെ വൈവിധ്യവുമാണ് ഈ ഫിലിം ഫെസ്റ്റിനെ വ്യതിരിക്തമാക്കുന്നത്. മുഖ്യധാര പലപ്പോഴും തമസ്കരിക്കുന്ന അവതരണങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകുക വഴി, പരിസ്ഥിതി, ആദിവാസി, ദലിത്, ന്യൂനപക്ഷ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തിൽ രാജ്യത്ത് ഉയർന്നുവരുന്ന നവ ജനാധിപത്യ പോരാട്ടങ്ങളുടെ  ഒരു നേർക്കാഴ്ച ഉൽപാദിപ്പിക്കുക കൂടിയായിരുന്നു ഇൗ സാംസ്കാരികോത്സവം. പ്രമുഖ തമിഴ് സംവിധായകൻ ആർ.പി. അമുദനായിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ.

ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ സർവകലാശാല വിദ്യാർഥികൾ, ആക്ടിവിസ്റ്റുകൾ,  ഫിലിം ഡോക്യുമെൻററി സംഘങ്ങൾ എന്നിവർ  മേളയിൽ സജീവമായി പങ്കെടുക്കുകയും അവരുടെ  സൃഷ്ടികൾ  പ്രദർശിപ്പിക്കുകയും ചെയ്തു.  മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി, സിനിമകളുടെയും സ്‌ക്രീനുകളുടെയും എണ്ണം കുറച്ചിരുന്നുവെങ്കിലും  സംവാദങ്ങൾക്കും ഡോക്യുമെൻററികളുടെ പ്രീമിയർ റിലീസിങ് ഷോകൾക്കും കൂടുതൽ സമയം അനുവദിച്ചിരുന്നു. 

പ്രീമിയർ റിലീസിങ് ഷോകളിൽ  ഹാശിർ കെ. മുഹമ്മദിെൻറ  ‘A Documentary about disappearance’  എന്ന ഡോക്യുഫിക്ഷനാണ് പ്രേക്ഷകരുടെ സജീവ ഇടപെടലുകളും പ്രശംസയും പിടിച്ചുപറ്റിയ ഒരു പ്രദർശനം. കെട്ടിച്ചമക്കപ്പെടുന്ന കേസുകളുടെ പേരിൽ ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും വേട്ടയാടുന്നതും സമൂഹത്തിലും കുടുംബത്തിലും ഉണ്ടാക്കുന്ന ആഘാതങ്ങളുമാണ് പ്രമേയം.  ഹുദൈഫ റഹ്മാൻ സംവിധാനം ചെയ്ത  ‘വരട്ടുചൊറി’യും പ്രീമിയർ ഷോയിൽ  ശ്രദ്ധേയമായി.
ഫെസ്റ്റിവൽ ഡയറക്ടേഴ്സ് പാക്കേജ്,  ഫീച്ചർ ഫിലിം, റെട്രോസ്പെക്റ്റിവ്, മ്യൂസിക് വിഡിയോ, കൊളാഷ് എന്നീ വിഭാഗങ്ങളിലാണ് സ്‌ക്രീനിങ് നടത്തിയത്. ഡോക്യുമെൻററി,  ഷോർട്ട് ഫിലിം എന്നീ ഇനങ്ങളിൽ മത്സരവും ഉണ്ടായിരുന്നു.  മത്സര ഇനങ്ങളിൽ ലഭിച്ച നൂറുകണക്കിന് എൻട്രികളിൽനിന്ന് തെരഞ്ഞടുത്ത പത്തുവീതം  ഷോർട്ട് ഫിലിമുകളും ഡോക്യുമെൻററികളുമാണ് പ്രദർശിപ്പിച്ചത്.

മ്യൂസിക് വിഡിയോ ഓപൺ ഫോറത്തിൽ  പ്രദർശിപ്പിച്ച,  ‘നൊസ്സ്’ , ‘വന്ദേമാതരം ഷിറ്റ് വേർഷൻ’,’ അമേരിക്ക അമേരിക്ക’, ‘സ്റ്റുഡൻറ് റാപ് എഗൈൻസ്റ്റ് ട്രംപ്’എന്നിവ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.  ഇതിെൻറ സംവിധായകരായ  നാസർ മാലിക്ക്, ആർ.പി. അമുദാൻ, കെ.പി. ശശി തുടങ്ങിയവരും അണിയറ പ്രവർത്തകരും പ്രേക്ഷകരുമായി സംവദിച്ചു. ഓപൺ ഫോറത്തിൽ സംവിധായകൻ മുഹ്‌സിൻ പരാരി മോഡറേറ്ററായിരുന്നു. ‘State Revisiting freedom’ എന്ന ഈ വർഷത്തെ മേളയുടെ പ്രമേയം അധികരിച്ച് ചർച്ച സമ്മേളനവും നടന്നു.  2013ൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ആരംഭിച്ച  ഈ ഫിലിം ഫെസ്റ്റ്,  ഈ വർഷം മുതൽ വ്യത്യസ്ത സംഘങ്ങളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.                     l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film festivalyouth spring
News Summary - review of youth spring film festival
Next Story