ഡി സിനിമാസ് ഭൂമി കൈയേറ്റം: കേസ് 27ലേക്ക് മാറ്റി
text_fieldsതൃശൂർ: നടൻ ദിലീപിെൻറ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് ഭൂമി കൈയേറിയെന്ന പരാതി പരിഗണിക്കുന്നത് തൃശൂർ വിജിലൻസ് കോടതി 27ലേക്ക് മാറ്റി. തൃശൂർ മുൻ കലക്ടർ എം.എസ്. ജയയെയും ദിലീപിനെയും പ്രതിയാക്കി പൊതുപ്രവർത്തകർ പി.ഡി. ജോസഫ് നൽകിയ ഹരജിയാണ് മാറ്റിയത്.
അതിനിടെ, ഭൂമി ൈകയേറ്റത്തിൽ ഉടമസ്ഥാവകാശം സംബന്ധിച്ച അന്തിമവാദം കേൾക്കൽ കലക്ടറുടെ ചേംബറിൽ വ്യാഴാഴ്ച നടക്കും. എറണാകുളം സ്വദേശി കെ.ബി. സന്തോഷ് നൽകിയ പരാതിയിൽ ലാൻഡ് റവന്യൂ കമീഷണറുടെ നിർദേശത്തെത്തുടർന്നാണ് പരാതി പരിഗണിക്കുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ ജില്ല സർേവയർ സ്ഥലം അളന്നിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിെൻറ കീഴിലുള്ള ക്ഷേത്രത്തിെൻറ ഒന്നര സെൻറ് മാത്രമാണ് ഡി-സിനിമാസ് ഭൂമിയിൽ കൂടുതലായി ഉള്ളതെന്നും ൈകയേറ്റമില്ലെന്നുമാണ് സർവേയർ കണ്ടെത്തിയത്.
എന്നാൽ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് പോകുവരവ് നടത്തിയതിൽ അവ്യക്തതകൾ ഉൾപ്പെടെയുള്ള ആക്ഷേപത്തിലാണ് ഉടമസ്ഥാവകാശം സംബന്ധിച്ച യഥാർഥ രേഖകൾ ഹാജരാക്കാൻ കലക്ടർ എ. കൗശിഗൻ ദിലീപിനോട് ആവശ്യപ്പെട്ടത്. പ്രത്യേക ദൂതൻ മുഖേന ദിലീപിെൻറ വീട്ടിൽ നോട്ടീസ് എത്തിച്ചാണ് വ്യാഴാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്. ഇതിനിടെ, ൈകയേറ്റക്കാരെ കലക്ടർ ഉൾപ്പെടെയുള്ളവർ സഹായിക്കുകയാണെന്ന് കാണിച്ച് സന്തോഷ് ലാൻഡ് റവന്യൂ കമീഷണർക്ക് പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ കലക്ടർക്ക് ലാൻഡ് റവന്യൂ കമീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.