Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദിലീപിനെതിരെ കൂടുതൽ...

ദിലീപിനെതിരെ കൂടുതൽ തെളിവുമായി പ്രോസിക്യൂഷൻ

text_fields
bookmark_border
ദിലീപിനെതിരെ കൂടുതൽ തെളിവുമായി പ്രോസിക്യൂഷൻ
cancel

 അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിെൻറ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത പ്രോസിക്യൂഷന്‍, കൂടുതല്‍ തെളിവുകള്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സംഭവത്തിൽ ദിലീപിന് സുപ്രധാന പങ്കുള്ളതായി പ്രോസിക്യൂഷന്‍ വാദിച്ചു. സംഭവം ദിവസം രാത്രി ദിലീപ് നടി രമ്യ നമ്പീശനെ ലാൻഡ് ഫോണില്‍ വിളിച്ച് ആക്രമണത്തിനിരയായ നടി വീട്ടിലെത്തിയോ എന്നന്വേഷിച്ചത് അദ്ദേഹത്തിെൻറ പങ്കിന്  തെളിവാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 

സംഭവത്തിന് തൊട്ടുപിന്നാലെയാണ് ദിലീപ് രമ്യയെ വിളിച്ചത്. ഇതില്‍ ദുരൂഹതയുണ്ട്. നടി വീട്ടിൽനിന്ന് പുറപ്പെട്ടതുമുതല്‍ ദിലീപ് നിരീക്ഷിച്ച് വന്നിരുന്നു. രമ്യയെ ഫോണിൽ വിളിച്ചത് ഇതിന് തെളിവാണ്. സംഭവദിവസം രാത്രി 12.30 വരെ അദ്ദേഹം നിരവധി പേരെ ഫോണിൽ വിളിച്ചതിെൻറ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്. 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം അനുവദിച്ചാൽ ഇതുവരെ ലഭിച്ച പല നിര്‍ണായക തെളിവുകളും നശിപ്പിക്കപ്പെടും. സംഭവം ആസൂത്രണം ചെയ്ത ദിലീപിന് തെളിവുകള്‍ നശിപ്പിക്കാന്‍ കഴിവും സ്വാധീനവുമുണ്ട്. മുഖ്യപ്രതി പള്‍സർ സുനി ചെയ്ത കുറ്റങ്ങള്‍തന്നെയാണ് ദിലീപിേൻറതെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesactress attack casemalayalam newsInvestigation teamActor Dileep
News Summary - More evidance against dileep on actress attack case-Movies
Next Story