ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന് പൊലീസ്
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയ നടൻ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന് പൊലീസ്. കേസിലെ ചില സുപ്രധാന സാക്ഷികൾ മൊഴിമാറ്റിയത് ദിലീപിെൻറ സ്വാധീനം മൂലമാണെന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ. ദിലീപിന് വിദേശയാത്രക്ക് അനുമതി നൽകുന്നതിനെ എതിർത്ത് ഹൈകോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുമെന്നും പൊലീസ് അറിയിച്ചു.
കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാറിന് കോയമ്പത്തൂരിൽ ഒളിത്താവളമൊരുക്കിയ ചാർളി, ദിലീപ് നൽകിയ ക്വേട്ടഷനാണ് നടിക്കുനേരെയുണ്ടായ ആക്രമണമെന്ന് സുനി തന്നോട് വെളിപ്പെടുത്തിയതായി പൊലീസിന് രഹസ്യമൊഴി നൽകിയിരുന്നു. തുടർന്ന്, ഇയാളെ മാപ്പുസാക്ഷിയാക്കാൻ കോടതി വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ദിലീപിനെതിരായ മൊഴി ആവർത്തിക്കാനും തയാറായില്ല. ദിലീപിെൻറ സ്വാധീനമാണ് ഇതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സുനിയുടെ കൂട്ടുപ്രതി വിജീഷിനെയും തമിഴ്നാട്ടിൽ ഒളിവിൽ കഴിയാൻ സഹായിച്ചത് ചാർളിയാണ്. ദിലീപിെൻറ ഭാര്യ കാവ്യ മാധവെൻറ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരനെയും സ്വാധീനിച്ചതായി പൊലീസ് പറയുന്നു. പൾസർ സുനി കടയിലെത്തി ദിലീപിനെയും കാവ്യയെയും അന്വേഷിച്ചതായി ആദ്യം പൊലീസിനേട് പറഞ്ഞ ജീവനക്കാരൻ പിന്നീട് മൊഴി മാറ്റിയിരുന്നു.
ഗൂഢാലോചനക്കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് ചൊവ്വാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ആകെ 11 പ്രതികളാണുള്ളത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കുറ്റപത്രത്തിലും ചൂണ്ടിക്കാട്ടും. കേസിൽ ആവശ്യമായ തെളിവുകളെല്ലാം ശേഖരിക്കാൻ കഴിഞ്ഞതായി ആലുവ റൂറൽ എസ്.പി എ.വി. ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.