Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപത്തനാപുരത്ത്...

പത്തനാപുരത്ത് കൂടെനിന്നവർ കാലുവാരി –ഭീമൻ രഘു

text_fields
bookmark_border
പത്തനാപുരത്ത് കൂടെനിന്നവർ കാലുവാരി –ഭീമൻ രഘു
cancel
camera_alt???? ???

മനാമ: പത്തനാപുരം ഉപതെരഞ്ഞെടുപ്പിൽ ബി.െജ.പി സ്ഥാനാർഥിയായ ശേഷമുള്ള പേരിലുള്ള ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് ചലചിത്ര നടൻ ഭീമൻരഘു. ബഹ്റൈനിൽ ബന്ധുവിെൻറ കട ഉദ്ഘാടനത്തിനായി  എത്തിയതായിരുന്നു അദ്ദേഹം. കുട്ടിക്കാലം മുതലെ ആർ.എസ്.എസിനോട് താൽപ്പര്യമുണ്ട്. ഇന്ത്യ ഭരിക്കുന്ന നരേദ്ര മോദിയോടുള്ള വ്യക്തിപരമായ ഇഷ്ടമാണ് താൻ ബി.െജ.പിയുടെ സ്ഥാനാർഥിയാകാനുള്ള പ്രധാന കാരണം. ഒപ്പം പത്തനാപുരം സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമാണ്. മൽസരത്തിെൻറ തുടക്കത്തിൽ വിജയ സാധ്യത ശക്തമായിരുന്നു. ആദ്യ 10 ദിവസം  നല്ല രീതിയിലുള്ള പ്രചാരണവും പ്രതികരണവും കിട്ടി. 
അതോടെ പ്രതീക്ഷയും കൂടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ പ്രവർത്തകരായി കൂടെ നിന്നവർ പലരും കാലുവാരിയതായും ഭീമൻരഘു തുറന്നടിച്ചു. മറ്റ് വല്ല സ്വാധിനത്തിെൻറ   ഫലമായായിരിക്കും പ്രവർത്തകർ പിന്നോട്ട് പോയതും തന്നോട് ആ രീതിയിൽ  പെരുമാറിയതും എന്നും തോന്നി. തെരഞ്ഞെടുപ്പ് ദിവസം അടുക്കുംതോറും  കൂടെ പാർട്ടിയും പാർട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി. 

സുരേഷ് ഗോപിയെ  പലവട്ടം പ്രചരണത്തിന് വിളിച്ചിട്ടും  അദ്ദേഹം  പത്തനാപുരത്ത് മാത്രം വന്നില്ല. ഒരു ദിവസം മാത്രം 10 തവണ താൻ ഫോണിൽ വിളിച്ചിട്ടും വരാത്തപ്പോൾ വിഷമം തോന്നി. ഫലം വന്നപ്പോൾ തനിക്ക് വോട്ട് കിട്ടിയതിൽ കൂടുതലും മുസ്ലീം സുഹൃത്തുക്കളുടെതായിരുന്നു. അവരുമായി മണ്ഡലത്തിൽ തനിക്ക് നല്ല അടുപ്പമുണ്ടായിരുന്നതാണ് അതിെൻറ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും ബി.ജെ പി യിൽ വിശ്വസിക്കുന്നുവെങ്കിലും നേതാവായി തുടരാനില്ല.
 ജനങ്ങളുടെ ഇടയിലേക്ക്  ഈ പാർട്ടി  ഇറങ്ങി വരുന്നില്ല. നേതാക്കൾ  അതിനു മെനക്കെടാത്തതുകൊണ്ടാകാം  പാർട്ടി  ഇപ്പോഴും നിൽക്കുന്നിടത്ത് നിന്ന്  ഒരു ചുവട് മുന്നോട്ട് പോകാത്തത് എന്നും രഘു പറയുന്നു. 

ഇനി സിനിമയാണ് പ്രധാനം. ബി.െജ.പി സ്ഥാനാർഥി ആയതിെൻറ പേരിൽ കുറെ മൈനസ് പോയിൻറുകൾ ഉണ്ടായെന്നും  സിനിമയിലും പലരും വിളിക്കാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ന്യൂജനറേഷൻ  സിനിമകളിൽ  പഴയതുപോലെയുള്ള  കഥകളില്ല. പലതും വെറും ഒപ്പിക്കലും  കുറെ ബഹളങ്ങളുമാണ്. ദിലീപിെൻറ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന്  തെറ്റുചെയ്തിട്ടുണ്ടെങ്കിൽ  ശിക്ഷ കിട്ടും എന്നും  അത് കോടതിയാണ് തിരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നടി പാർവതിയുടെ പരാമർശവുമായി ബന്ധപ്പെട്ടുണ്ടായ   വിവാദത്തിലും തനിക്ക് പ്രത്യേകിച്ച് അഭിപ്രായമില്ല. 
കോലാഹലങ്ങളിൽ താൽപ്പര്യം ഇല്ലാത്തതിനാലാണ് അഭിപ്രായം പറഞ്ഞ്   ഒന്നിനും  തലവച്ചു കൊടുക്കാത്തത്. ഭീമൻ രഘു പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbheeman reghu
News Summary - bheeman reghu-bahrain-gulf news
Next Story