Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്ഥാനാർഥിയെ...

സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല; ചിക്ക്പേട്ടിൽ ഗംഗാംബികെ പത്രിക നൽകി

text_fields
bookmark_border
സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല; ചിക്ക്പേട്ടിൽ ഗംഗാംബികെ പത്രിക നൽകി
cancel
camera_alt

ചിക്ക്പേട്ട് മണ്ഡലത്തിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് നേതാവ് ഗംഗാംബികെ മല്ലികാർജുൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുയായികൾക്കൊപ്പം സൗത്ത് എൻഡ് സർക്കിളിൽ എത്തിയപ്പോൾ

ബംഗളൂരു: നഗരത്തിലെ ചിക്ക്പേട്ട് മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പെ കോൺഗ്രസ് നേതാവ് ഗംഗാംബികെ മല്ലികാർജുൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ബംഗളൂരു കോർപറേഷൻ മുൻ മേയറാണ് ഗംഗാംബികെ.ഇതുവരെ 166 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് രണ്ടു ഘട്ടങ്ങളിലായി കോൺഗ്രസ് പ്രഖ്യാപിച്ചത്.

ചിക്ക്പേട്ട് അടക്കം 58 മണ്ഡലങ്ങളിൽ ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. കോൺഗ്രസിൽ ചിക്ക്പേട്ട് മണ്ഡലത്തിനായി ഗംഗാംബികെ മല്ലികാർജുനിന് പുറമെ, മുൻ എം.എൽ.എ ആർ.വി. ദേവരാജ്, കെ.ജി.എഫ് ബാബു എന്നിവരും നേതൃത്വത്തിൽ സമ്മർദം ചെലുത്തുന്നുണ്ട്.

ചിക്ക്പേട്ട് മണ്ഡലം ഗംഗാംബികെക്ക് നൽകണമെന്ന് അഭ്യർഥിച്ച് രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം നേതാക്കൾ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ കണ്ടിരുന്നു. ഗംഗാംബികയെ അനുകൂലിച്ച് ലിംഗായത്ത് നേതാക്കളും ഖാർഗെയെ കണ്ടിരുന്നു. മുഹൂർത്തം കണക്കിലെടുത്താണ് നാമനിർദേശ പത്രിക സമർപ്പിച്ചതെന്നാണ് ഗംഗാംബികെയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NominationGangambike
News Summary - The candidate was not announced; Gangambike presented the Nomination paper in Chickpet
Next Story