തെളിവുകൾ തേടി എസ്.ഐ.ടി സംഘം ഗൗഡ തോട്ടത്തിൽ; കൈമലർത്തി തൊഴിലാളികൾ
text_fieldsബംഗളൂരു: പ്രതികളായ എച്ച്.ഡി. രേവണ്ണയെയും മകൻ പ്രജ്വൽ രേവണ്ണയെയും തേടി ലൈംഗിക അതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വെള്ളിയാഴ്ച ഗൗഡ കുടുംബം വക തോട്ടത്തിൽ അന്വേഷണം നടത്തി. സി.ഐ.ഡി വിഭാഗം എ.ഡി.ജി.പി ബിജയ് കുമാർ സിങ്, എ.ഐ.ജി സുമൻ ഡി. പെന്നേക്കർ, മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് സീമ ലഡ്കർ എന്നിവരടങ്ങിയ എസ്.ഐ.ടി മേൽപ്പാളി നിയോഗിച്ച സീമ ലഡ്കറുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഹൊളെനരസിപുർ താലൂക്കിൽ ചന്നിക്കട, കാമെനഹള്ളി ഗ്രാമങ്ങളിലെ വിവിധ തോട്ടങ്ങളും ഫാം ഹൗസുകളും പരതിയത്.ബംഗളൂരുവിൽനിന്ന് നാലു കാറുകളിൽ ചെന്ന സംഘം തോട്ടങ്ങളിലെ പുരുഷ, സ്ത്രീ തൊഴിലാളികൾക്ക് അശ്ലീല വിഡിയോയിൽനിന്നെടുത്ത ഫോട്ടോകൾ കാണിച്ച് വിവരങ്ങൾ തേടി. എല്ലാവരും കൈമലർത്തിയതേയുള്ളൂ. ഫാം ഹൗസുകൾ താണ്ടിയും തിരച്ചിൽ നടത്തി.
എസ്.ഐ.ടി നിർദേശപ്രകാരം ടൗൺ പൊലീസ് രേവണ്ണയുടെ ഹൊളെനരസിപുരിലെ വസതി പരിശോധിച്ചു. രേവണ്ണ എം.എൽ.എയുടെ ഭാര്യയും പ്രജ്വലിന്റെ മാതാവുമായ ജില്ല പഞ്ചായത്ത് അംഗം ഭവാനി രേവണ്ണ വീട്ടിൽ ഉണ്ടായിരുന്നു. അവർക്ക് എസ്.ഐ.ടി മുമ്പാകെ ഹാജരാവാൻ നോട്ടീസ് നൽകി സംഘം മടങ്ങി. അതിനിടെ താൻ എസ്.ഐ.ടി മുമ്പാകെ ഹാജരായതായി ബി.ജെ.പി നേതാവ് അഡ്വ. ജി. ദേവരാജ് ഗൗഡ അറിയിച്ചു. ഇദ്ദേഹത്തിനാണ് താൻ വിവാദ അശ്ലീല വിഡിയോ പെൻഡ്രൈവ് കൈമാറിയതെന്ന് പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തിക് വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.