Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകമ്മനയിലിറങ്ങിയ...

കമ്മനയിലിറങ്ങിയ കാട്ടാനയെ വനമേഖലയിലേക്ക് എത്തിച്ചു

text_fields
bookmark_border
മാനന്തവാടി: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിറങ്ങിയ കാട്ടാനയെ തുരത്തി. ബുധനാഴ്ച പുലര്‍ച്ചയാണ് എടവകയിലെ കമ്മന പ്രദേശത്ത് ഭീതി പടര്‍ത്തി കാട്ടുകൊമ്പനെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കൂടല്‍ക്കടവ് പാലത്തിനടിയിലൂടെ പുഴ കടന്ന് പയ്യമ്പള്ളി ഭാഗത്തുകൂടി വരുകയായിരുന്നു. തുടർന്ന് താന്നിക്കല്‍ വഴി വീണ്ടും പുഴ കടന്ന ആന കമ്മന ഭാഗത്തേക്ക് എത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ബേഗൂര്‍ റേഞ്ച് ഓഫിസര്‍ നജ്മല്‍ അമീന്‍, സെക്ഷന്‍ ഫോറസ്റ്റര്‍മാരായ ജോണ്‍സണ്‍, അനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലണ് വെള്ളമുണ്ട, തൃശിലേരി ഫോറസ്റ്റ് ഓഫിസുകളിലെ വനപാലകരുടെ സഹായത്തോടെ കാട്ടാനയെ തുരത്താൻ തുടങ്ങിയത്. വയലുകളില്‍ കൂടിയും തോട്ടങ്ങളില്‍ കൂടിയാണ് കാട്ടാനയെ ഒാടിച്ചുവിടാൻ തുടങ്ങിയത്. ഇതിനിടയില്‍ ആന പയ്യമ്പള്ളി സ്‌കൂളിന് സമീപമെത്തിയപ്പോള്‍ വിദ്യാര്‍ഥികളെ മുഴുവന്‍ സ്‌കൂളിനുള്ളില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ വനപാലകര്‍ നിർദേശിക്കുകയുണ്ടായി. ഒടുവിൽ രണ്ടര മണിക്കൂറിെൻറ ശ്രമഫലമായി രാവിലെ എട്ടേമുക്കാലോടെയാണ് പത്ത് കി.മീ. ദൂരത്തുള്ള കൂടൽക്കടവ് കുറുവാ ദ്വീപ് വനമേഖലയിലേക്ക് തുരത്തിയത്. യഥാസമയം വനപാലകർക്ക് നാട്ടുകാരുടെ സഹായത്തോടെ ആനയെ കാട്ടിലെത്തിക്കാനായതിൽ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടയിലാണ് ആനയുടെ ശല്യം കൂടി ഉണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story