Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2017 12:07 PM GMT Updated On
date_range 2 Jun 2017 12:07 PM GMTആഘോഷമായി പ്രേവശനോത്സവം: കളിച്ചും ചിരിച്ചും ചിണുങ്ങിയും ആദ്യദിനം
text_fieldsbookmark_border
കൽപറ്റ: മഴയത്ത് കുടചൂടി ആദ്യദിനം സ്കൂളിൽ പോകാമെന്ന് കരുതിയ കുട്ടികളെ മഴമേഘങ്ങൾ നിരാശപ്പെടുത്തിയെങ്കിലും കൊട്ടും പാട്ടും വർണബലൂണുകളും മധുരപലഹാരങ്ങളുമൊക്കെയായി ഒന്നാം ക്ലാസിലെയും നഴ്സറി ക്ലാസിലെയും ആദ്യദിവസം അവർ ആഘോഷമാക്കി. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ചെറിയ മഴ മാറ്റിനിർത്തിയാൽ തെളിഞ്ഞ അന്തരീക്ഷത്തിലായിരുന്നു വ്യാഴാഴ്ച രാവിലെ പ്രവേശനോത്സവം നടന്നത്. ജില്ലയിൽ പന്ത്രണ്ടായിരത്തോളം കുട്ടികളാണ് കളിച്ചും ചിരിച്ചും ചിണുങ്ങിയും രക്ഷിതാക്കൾക്കൊപ്പം ഒന്നാം ക്ലാസിലേക്കെത്തിയത്. മധുരപലഹാരങ്ങളും പായസവും സമ്മാനങ്ങളും തയാറാക്കിയാണ് അധ്യാപകരും പി.ടി.എ ഭാരവാഹികളും കുട്ടികളെ സ്വീകരിച്ചത്. കാർട്ടൂൺ താരങ്ങളായ ഡോറയും ബുജിയുമായിരുന്നു കുട്ടികളുടെ ബാഗിലും കുടയിലുമെല്ലാം നിറഞ്ഞുനിന്നത്. ഇനി വീട്ടിലിരുന്ന് ഡോറയെ കാണാൻ പറ്റില്ലല്ലോ എന്ന പരിഭവമായിരുന്നു ചിലർ പങ്കുവെച്ചത്. കരഞ്ഞുകൊണ്ട് അമ്മയുടെ സാരിത്തലപ്പിൽ പിടിച്ചുതൂങ്ങുന്ന ശാഠ്യക്കാർ ഇത്തവണ കുറവായിരുന്നു. വേണ്ടതെല്ലാം വാങ്ങിക്കൊടുത്ത് സന്തോഷിപ്പിച്ചതിനാൽ കുട്ടികൾ ആേവശത്തോടെയാണ് സ്കൂളിലെ ആദ്യദിവസത്തെ സ്വീകരിച്ചത്. ചെണ്ടമേളം, ഘോഷയാത്ര, കലാപരിപാടികൾ, പായസ വിതരണം തുടങ്ങിയ വിവിധ പരിപാടികളോടെയാണ് സ്കൂൾ അധികൃതർ വിദ്യാർഥികളെ സ്വീകരിച്ചത്. ആദ്യദിനത്തെ ക്ലാസ് എല്ലായിടത്തും ഉച്ചയോടെ പൂർത്തിയായി. കൽപറ്റ ഗവ. എൽ.പി സ്കൂളിൽ പുസ്തകങ്ങളും പേനയും സമ്മാനമായി നൽകിയും മധുരം കൈമാറിയും പ്രവശനോത്സവം ആഘോഷിച്ചു. അധ്യാപകരും പി.ടി.എ ഭാരവാഹികളും നേതൃത്വം നൽകി. പ്രവശനോത്സവം ഹൈ-ടെക് ആക്കിയാണ് നവാഗതരെ കൽപറ്റ എച്ച്.ഐ.എം യു.പി സ്കൂൾ അധികൃതർ സ്വീകരിച്ചത്. പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്ഷരകിരീടമണിയിച്ചും അക്ഷരമാലയണിഞ്ഞും കുട്ടികളെല്ലാം ചേർന്ന് വിദ്യാലയമുറ്റത്ത് ‘അക്ഷരം’ ഒരുക്കി. സ്കൂളിലെ ‘വിദ്യയുടെ മധു നുകരാം നമുക്ക് അക്ഷരത്തിലൂടെ’ എന്ന പദ്ധതിക്കും ഇതോടെ തുടക്കമായി. സർക്കാറിെൻറ പ്രവശനോത്സവ ഗാനാലാപനത്തോടെ പുതിയ പ്രതീക്ഷകൾക്ക് അതിർവരമ്പില്ലെന്ന് പ്രഖ്യാപിച്ച് എല്ലാവരും ചേർന്ന് അക്ഷരബലൂണുകൾ വാനിലേക്കുയർത്തി. കളിയരങ്ങ്, പുഞ്ചിരി മത്സരം തുടങ്ങിയവും നടന്നു. ഡിജിറ്റൽ ക്ലാസ് റൂമിലെ ആദ്യപഠനവും വിദ്യാർഥികൾക്ക് നവ്യാനുഭവമായി. ക്ലാസുകൾ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയും ആദ്യദിവസംതന്നെ ശ്രദ്ധേയമായി. പി.ടി.എ പ്രസിഡൻറ് സുലൈമാൻ ഇസ്മാലി അധ്യക്ഷത വഹിച്ചു. പഠനകിറ്റ് വിതരണോദ്ഘാടനം കൗൺസിലർ കെ.ടി. ബാബു നിർവഹിച്ചു. റിയാസ് റഹ്മാൻ, കുഞ്ഞബ്ദുല്ല ഹാജി, എ. സൂപ്പിക്കുട്ടി, പി.കെ. ബഷീർ, ഷിജു ജോസഫ്, കെ. അലി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി.ഒ. ശ്രീലത സ്വാഗതവും ബീന മാത്യു നന്ദിയും പറഞ്ഞു. റിപ്പൺ: മൂപ്പൈനാട് ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം റിപ്പൺ ഗവ. ഹൈസ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ഷഹർബാൻ സൈതലവി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ യശോധര അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എ.കെ. റഫീഖ്, റസിയ ഹംസ, മുഹമ്മദ് മാസ്റ്റർ, സജിത്ത് മാസ്റ്റർ, ജുമീന ടീച്ചർ, കോമളവല്ലി ടീച്ചർ, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് മൗലവി, രവി എന്നിവർ സംസാരിച്ചു. കുട്ടികളുടെ റാലിയും നടന്നു. വെള്ളമുണ്ട: ഗവ. മോഡൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി. യോഗത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെംബർ ഖമർ ലൈല, സലീംകുമാർ, പ്രേം പ്രകാശ്, റംല മുഹമ്മദ്, റംല ജമാൽ, ടി.കെ. മമ്മൂട്ടി, ടി.കെ. തങ്കച്ചൻ അധ്യാപകരായ ശ്യാമണി, നാസർ, കെ.കെ. സുരേഷ്, ടി.പി. വിൽസൺ എന്നിവർ സംസാരിച്ചു. പായസവിതരണവും നടത്തി. ദ്വാരക: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. സുനിൽ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.യു. വർക്കി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മോളി ജോസ്, വാർഡ് മെംബർ അമ്പുജാക്ഷി, സുജിത രാജു, സി. ലൂസി കെ.എസ് എന്നിവർ സംസാരിച്ചു. ആടിക്കൊല്ലി: പുൽപള്ളി പഞ്ചായത്തുതല പ്രവേശനോത്സവം ആടിക്കൊല്ലി ദേവമാത എൽ.പി സ്കൂളിൽ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ സജിജോൺ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഷാജു മുളവേലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ശോഭന പ്രസാദ് പുസ്തകവിതരണം നടത്തി. അനിൽകുമാർ നവാഗതർക്ക് സമ്മാനകിറ്റ് വിതരണം നടത്തി. കെ.ആർ ഷാജൻ, ജോഷി കുരീക്കാട്ടിൽ, സൗമ്യ പ്രദീപൻ, റെജി മുതിരക്കാലായിൽ, ഐസക് ആര്യശ്ശേരി, സി. സെലിൻ എന്നിവർ സംസാരിച്ചു. പുൽപള്ളി: മുതലിമാരൻ മെമ്മോറിയൽ ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം ജില്ല പഞ്ചായത്ത് മെംബർ വർഗീസ് മുരിയൻകാവിൽ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഒന്നാം ക്ലാസിെൻറ ഉദ്ഘാടനം വാർഡ്മെംബർ സി.പി. വർഗീസ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് മണി പാമ്പനാൽ, കെ.യു. അശോകൻ, വി.ടി. ജോസ്, കെ.കെ. മോഹനൻ, സിന്ധു ശിവദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story