Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബി.ജെ.പി പ്രവര്‍ത്തകന്...

ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റ സംഭവം: ഒരാള്‍ അറസ്റ്റില്‍

text_fields
bookmark_border
മീനങ്ങാടി: കണിയാമ്പറ്റ പഞ്ചായത്തിലെ കരണിയില്‍ കഴിഞ്ഞ ദിവസം സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. കരണി ചോലങ്കര വീട്ടില്‍ വിനൂപാണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ കല്‍പറ്റ ബൈപാസില്‍ വെച്ചാണ് ഇയാളെ മീനങ്ങാടി സി.ഐ സുശീര്‍, എസ്.ഐ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റൊരു പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ ഐ.പി.സി. 307 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികളുടെ പേര് വിവരം ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസിന് കൈമാറിയിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ നിരീക്ഷിച്ച് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വിനൂപ് പിടിയിലായത്. സംഭവത്തില്‍ പരിക്കേറ്റ ബി.ജെ.പി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ചോമാടി കുറുമ കോളനിയിലെ വിഷ്ണു (33) സുഖം പ്രാപിച്ചുവരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തെ തിങ്കളാഴ്ച രാവിലെ ശസ്ത്രക്രിയക്ക് വിധേയമാക്കി. കരണി അങ്ങാടിയിലെ ബി.ജെ.പി ഓഫിസിന് മുന്നില്‍ വെച്ചാണ് സംഘര്‍ഷത്തിന്‍െറ തുടക്കം. ഏതാനും സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി ഓഫിസിന് മുന്നിലത്തെി തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കളിയാക്കി. ഇത് ചോദ്യം ചെയ്യാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയതോടെ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടയിലാണ് വിഷ്ണുവിന് കുത്തേറ്റത്. കുത്തിയ ആള്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് കൂടുതല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി കരണിയിലത്തെി. പ്രതിരോധം തീര്‍ത്ത് സി.പി.എമ്മുകാരും രംഗത്തിറങ്ങിയതോടെ സംഘര്‍ഷാവസ്ഥ ഇരട്ടിച്ചു. വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചതോടെയാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി തിങ്കളാഴ്ച കണിയാമ്പറ്റ, മീനങ്ങാടി പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കരണി, കണിയാമ്പറ്റ, കൂടോത്തുമ്മല്‍, കമ്പളക്കാട്, മീനങ്ങാടി, കാര്യമ്പാടി എന്നിവിടങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സുല്‍ത്താന്‍ ബത്തേരി- മീനങ്ങാടി, പനമരം- മീനങ്ങാടി, പനമരം- കല്‍പറ്റ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ ഓടിയില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ബസുകളെ തടഞ്ഞില്ല. സ്വകാര്യ വാഹനങ്ങളും ഓടി.സി.പി.എം പ്രവര്‍ത്തകനായ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകുന്നേരം ബി.ജെ.പി പ്രവര്‍ത്തകര്‍ കരണി, കണിയാമ്പറ്റ, കൂടോത്തുമ്മല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കാനഞ്ചേരി അനന്തന്‍, ചീക്കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, കെ.കെ. രാജീവന്‍, കെ.എസ്. സുനില്‍കുമാര്‍, കെ.ബി. ബാബു, വി. നാരായണന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. അതേസമയം, കരണിയിലെ പൊലീസ് കാവല്‍ തുടരുകയാണ്. മുമ്പും ഇവിടെ സി.പി.എം- ബി.ജെ.പി സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. സമാധാന ചര്‍ച്ചകളും അന്ന് നടന്നു. സംഘര്‍ഷം അയയുന്നതോടെ കാവല്‍ പിന്‍വലിക്കാറാണ് പതിവ്. ഇപ്പോള്‍ ആയുധമെടുക്കലില്‍ കാര്യങ്ങള്‍ എത്തിയതോടെ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് കണിയാമ്പറ്റ പഞ്ചായത്തില്‍ ബി.ജെ.പിയും മീനങ്ങാടി പഞ്ചായത്തില്‍ ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താല്‍ ആചരിച്ചത്. ഞായറാഴ്ച രാത്രി വൈകിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതറിയാതെ സര്‍വിസ് നടത്തിയ സ്വകാര്യബസുകളുള്‍പ്പെടെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. കുടോത്തുമ്മല്‍- മൃഗാശുപത്രിക്കവല വഴി ഓടിയ ബസുകളാണ് തടഞ്ഞത്. കണിയാമ്പറ്റ, മില്ലുമുക്ക്, കമ്പളക്കാട്ട് എന്നിവിടങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തി കടകള്‍ അടപ്പിക്കുകയായിരുന്നു. മീനങ്ങാടി വഴിയുള്ള കല്‍പറ്റ-ബത്തേരി ബസ് സര്‍വിസുകളും തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story