Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2018 5:12 AM GMT Updated On
date_range 14 Jan 2018 5:12 AM GMTഇസ്മയിൽകുഞ്ഞ് മുസ്ലിയാർക്കും അയ്ദക്കും കണ്ണീരോടെ വിട
text_fieldsbookmark_border
കരുനാഗപ്പള്ളി: തഴവ കടത്തൂരിൽ ട്രെയിനിടിച്ച് മരിച്ച അമ്പിശ്ശേരി നമസ്കാര പള്ളി ഇമാമും മദ്റസ അധ്യാപകനുമായ ഇസ്മയിൽകുഞ്ഞ് മുസ്ലിയാരുടെയും പേരക്കുട്ടി അയ്ദയുടെയും ഭൗതികശരീരങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ ചിറ്റുമൂല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അടുത്തടുത്ത ഖബറുകളിലായാണ് ഇരുവരെയും അടക്കംചെയ്തത്. വ്യാഴാഴ്ച വൈകീട്ടാണ് ഇസ്മയിൽകുഞ്ഞ് മുസ്ലിയാരും ഇദ്ദേഹത്തിെൻറ മകൾ ഫെമിനയുടെ മകളായ അയ്ദയും (അഞ്ച്) മെമു ട്രയിനിടിച്ച് മരിച്ചത്. നഴ്സറിയിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന അയ്ദയെ വീട്ടിലേക്ക് വിടുന്നതിന് പാളം മുറിച്ചുകടക്കാൻ നിൽക്കുേമ്പാഴായിരുന്നു അപകടം. പാളത്തിെൻറ മറുവശത്തുനിന്ന മാതാവിനടുത്തേക്ക് കുട്ടി പാളത്തിലൂെട കയറി ഒാടി. ഇൗസമയം മെമു ട്രെയിൻ വരുന്നതുകണ്ട് ഇസ്മയിൽകുഞ്ഞ് കുട്ടിയെ രക്ഷിക്കാനായി പാളത്തിലേക്ക് കയറി. തുടർന്ന് ട്രെയിൻ ഇരുവരെയും ഇടിക്കുകയായിരുന്നു. ഇസ്മയിൽ കുഞ്ഞ് തൽക്ഷണം മരിച്ചു. അയ്ദയെ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. നിരവധിപേർക്ക് ആത്മീയ വിദ്യാഭ്യാസം പകർന്നുനൽകിയ ഇസ്മയിൽകുഞ്ഞ് മുസ്ലിയാർ നാട്ടുകാർക്കാകെ പ്രിയങ്കരനായിരുന്നു. കാൽനൂറ്റാണ്ടായി പുത്തെൻതെരുവ് മുസ്ലിം ജമാഅത്തിെൻറ പരിധിയിലുള്ള അമ്പിശ്ശേരി നമസ്കാര പള്ളി ഇമാമായും മദ്റസ അധ്യാപകനായും പ്രവർത്തിച്ചുവരികയായിരുന്നു. ഏറെക്കാലം വട്ടപറമ്പ് ജമാഅത്ത് മദ്റസയിലും സേവനമനുഷ്ഠിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30ഒാടെയാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കടത്തൂരിലെ വീട്ടിൽ എത്തിച്ചത്. അപകട വിവരമറിഞ്ഞ് ആയിരങ്ങളാണ് വ്യാഴാഴ്ച വൈകീട്ട് മുതൽ ഇവിടേക്ക് എത്തിയിരുന്നത്. സമൂഹത്തിെൻറ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ചിറ്റുമൂല ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും വൻജനാവലി പങ്കാളികളായി. -ചിത്രം -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story