Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2017 1:27 PM GMT Updated On
date_range 16 May 2017 1:27 PM GMTഅക്ഷയ: ആധാര്‍ എൻറോള്‍മെൻറ് നിർത്തും; പ്രതിഷേധം 16 മുതല്‍
text_fieldsbookmark_border
തൃശൂർ: ആധാര്‍ എൻറോൾമെൻറിന് ഐറിസ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കാത്ത സാഹചര്യത്തില്‍ 16 മുതല്‍ 72 മണിക്കൂര്‍ എൻറോള്‍മെൻറ് നിർത്തി പ്രതിഷേധിക്കുമെന്ന് അസോസിയേഷന് ഒാഫ് ഐ.ടി. എംേപ്ലായീസ് (സി.ഐ.ടി.യു) ഭാരവാഹികള്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓരോ ആധാര്‍ എൻറോള്മെൻറിനും ഐറിസ് ഉപയോഗിക്കുന്നതുമൂലം ഓപറേറ്റര്‍മാര്‍ക്ക് കണ്ണിന് കാഴ്ച്ചക്കുറവും മറ്റ് അസ്വസ്ഥതകളും സംഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അക്ഷയകേന്ദ്രങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. സുരക്ഷാ പരിശോധനക്കെന്ന പേരിലാണ് ഒരാളുടെ എൻറോൾമെൻറിന് ഓപറേറ്ററുടേയും ഐറിസ് ശേഖരിക്കാനുള്ള ഉത്തരവ്. ദിവസം അമ്പതും നൂറും എൻറോൾമെൻറുകൾ ചെയ്യുന്ന കേന്ദ്രങ്ങളുണ്ട്. മിക്കവാറും ഓപറേറ്ററുടെ കാഴ്ചശക്തി നഷ്ടപ്പെടാനുള്ള സാധ്യതയാണുള്ളത്. നിലവിൽ ഓരോ എൻറോൾമെൻറിനും വിരലടയാളം എടുക്കുന്നുണ്ട്. പുതിയ സോഫ്റ്റ്്വെയറിൽ മലയാളം ഉപയോഗിക്കാൻ കഴിയാത്തതിൽ അക്ഷരപ്പിശകുകൾ കടന്നുകൂടാനുള്ള സാധ്യത ഏറെയാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഉത്തരവ് പിന്‍വലിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരാവാഹികളായ എ.ഡി.ജയൻ, ഷംസു കല്ലൂർ, പി.ജി. ഗിനില്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story