Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2018 5:29 AM GMT Updated On
date_range 18 Jun 2018 5:29 AM GMTസംസ്ഥാനത്ത് പി.വി.സി ഫ്ലക്സ് നിരോധനം വരുന്നു
text_fieldsbookmark_border
പെരിന്തൽമണ്ണ: സംസ്ഥാനത്ത് പി.വി.സി ഫ്ലക്സിന് നിരോധനം വരുന്നു. ഫ്ലക്സിെൻറ പാരിസ്ഥിതിക ദൂഷ്യങ്ങൾ പഠിക്കാൻ നിേയാഗിച്ച സമിതി നിരോധനത്തിനായി ശിപാർശ സമർപ്പിച്ചു. പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണിത്തരങ്ങൾ പരസ്യത്തിനായി ഉപയോഗിക്കുന്നതും തടയാനാണ് നീക്കം. ബോർഡുകൾ, ബാനറുകൾ എന്നിവക്ക് ഗവ. അംഗീകൃത പ്രകൃതി സൗഹൃദ പുനരുപയോഗ 'പോളിഎത്തിലീനോ', കോട്ടൺ തുണിയോ മാത്രമേ ഉപയോഗിക്കാവൂ എന്നും സമിതി നിർദേശിക്കുന്നു. പുനരുപയോഗ വസ്തുക്കളിൽ പ്രിൻറ് ചെയ്യുമ്പോൾ 'റീസൈക്ലബിൾ, പി.വി.സി ഫ്രീ' എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതി, പ്രിൻറ് ചെയ്യുന്ന സ്ഥാപനത്തിെൻറ പേര്, പ്രിൻറിങ് നമ്പർ എന്നിവയും നിർബന്ധമായും ഉൾപ്പെടുത്തണം. തീയതി െവച്ചുള്ള പ്രോഗ്രാം ബാനറുകൾക്ക് പരിപാടി അവസാനിക്കുന്നതാണ് കാലാവധി, തീയതി െവക്കാത്ത പരസ്യങ്ങൾക്ക് പരമാവധി 90 ദിവസം. പ്രിൻറ് ചെയ്യുമ്പോൾ പ്രിൻറിങ് നമ്പർ പതിക്കുകയും പ്രിൻറ് ചെയ്യിക്കുന്ന ഉപഭോക്താവിെൻറ മുഴുവൻ വിവരവും സ്ഥാപനത്തിൽ സൂക്ഷിക്കുകയും വേണം. പ്രദർശിപ്പിക്കുന്ന ബോർഡുകൾ, ഉപയോഗം അവസാനിക്കുന്ന തീയതിക്ക് ശേഷം മൂന്നുദിവസത്തിനുള്ളിൽ സ്ഥാപിച്ചവർതന്നെ പ്രിൻറ് ചെയ്ത സ്ഥാപനത്തിൽ മടക്കിനൽകാനാണ് വ്യവസ്ഥ. പ്രിൻറ് ചെയ്ത സ്ഥാപനങ്ങൾ ഇവ നിർബന്ധമായും ഉപഭോക്താവിൽനിന്നും തിരിച്ചെടുക്കാനും വ്യവസ്ഥയുണ്ട്. പ്രിൻറിങ് തുകക്ക് പുറമേ സ്ക്വയർ ഫീറ്റിന് ഒരു രൂപ നിരക്കിൽ മുൻകൂറായി ഉപഭോക്താവിൽനിന്ന് ഈടാക്കുകയും ഉപയോഗ ശേഷം അവ തിരിച്ചേൽപിക്കുമ്പോൾ തുക മടക്കിനൽകുകയും വേണം. ഉപഭോക്താവിൽനിന്നും തിരിച്ചെടുത്ത ബാനറുകൾ, പ്രിൻറിങ് സ്ഥാപനങ്ങൾ മെറ്റീരിയൽ സപ്ലൈ ചെയ്യുന്നവർക്കുതന്നെ മടക്കിനൽകണമെന്നതാണ് മറ്റൊരു ശിപാർശ. അവസാന തീയതി കഴിഞ്ഞ് മൂന്നുദിവസത്തിനു ശേഷവും സ്ഥാപിച്ചവർതന്നെ എടുത്തുമാറ്റാത്ത പക്ഷം സ്ക്വയർ ഫീറ്റിന് നിശ്ചിത നിരക്കിൽ സ്ഥാപിച്ചവരിൽനിന്നും അതത് നഗരസഭ-ഗ്രാമപഞ്ചായത്തുകൾ ഫൈൻ ഈടാക്കാനും നിർദേശിക്കുന്നു. നിരോധന അറിയിപ്പിന് ശേഷം പി.വി.സി ഫ്ലക്സിൽ പ്രിൻറ് ചെയ്യുകയോ നഗരസഭ-ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥാപിക്കുകയോ ചെയ്യുന്നപക്ഷം പ്രിൻറ് ചെയ്തവരിൽനിന്നും അവ സ്ഥാപിച്ചവരിൽനിന്നും സ്ക്വയർ ഫീറ്റിന് 20 രൂപ നിരക്കിൽ പിഴ ഈടാക്കാം. അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനും നിയമവകുപ്പ് സെക്രട്ടറി, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ, ശുചിത്വ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടർ എന്നിവരടങ്ങിയ സമിതിയാണ് പ്രായോഗിക നിർദേശങ്ങളോടെ ഫ്ലക്സ് നിരോധന ശിപാർശ സർക്കാറിന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story