Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരോഗക്കിടക്കയിലെ...

രോഗക്കിടക്കയിലെ അച്ഛന് ദിൻഷ മോളുടെ വിജയസാന്ത്വനം

text_fields
bookmark_border
കരുവാരകുണ്ട്: എസ്.എസ്.എൽ.സിക്കും പ്ലസ്വണ്ണിനും നേടിയ പോലെ അച്ഛെൻറ മോൾ പ്ലസ്ടുവിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയെന്ന് പലതവണ ആവർത്തിച്ചപ്പോൾ കട്ടിലിൽ കിടക്കുന്ന അച്ഛൻ അത് കേട്ടിട്ടുണ്ടാവുമെന്ന വിശ്വാസത്തിലാണ് ദിൻഷ. പക്ഷേ, മകളെ തലോടാനും ചേർത്തുപിടിച്ച് അഭിനന്ദിക്കാനും ആ കൈകളുയരാത്തത് ഉള്ളിൽ വിങ്ങലായി. കരുവാരകുണ്ട് ഇരിങ്ങാട്ടിരി പാലത്തിന് സമീപം വീട്ടിച്ചോല റോഡിൽ കൊളത്തൂർ ശശികുമാറിെൻറ മകൾ ദിൻഷയാണ് സമ്പൂർണ എ പ്ലസ് നേടി അച്ഛന് വിജയസാന്ത്വനം പകർന്നത്. പുന്നക്കാട് അങ്ങാടിയിൽ ഫർണിച്ചർ തൊഴിലാളിയായിരുന്ന ശശികുമാറിെൻറ ജീവിതം മാറിമറിഞ്ഞത് കഴിഞ്ഞ നവംബർ 30ന് തുവ്വൂർ വെള്ളോട്ടുപാറയിൽ വെച്ചായിരുന്നു. ഭാര്യ പ്രസന്നകുമാരിയോടൊപ്പം മഞ്ചേരിയിലെ ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെ, ജീപ്പുമായി കൂട്ടിയിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റു. രണ്ടര മാസത്തോളം ആശുപത്രിയിലായിരുന്നു. ഇപ്പോൾ സംസാരിക്കാനോ ചലിക്കാനോ കഴിയാതെ വീട്ടിൽ ഫിസിയോതെറപ്പിയും മരുന്നുമായി കഴിയുകയാണ്. പറയുന്നത് കേൾക്കാനോ പ്രതികരിക്കാനോ സാധിക്കുന്നില്ല. സുഹൃത്തുക്കൾ കൂടി മുൻകൈയെടുത്താണ് ചികിത്സ നടത്തിയത്. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസ് ബാച്ചിലായിരുന്നു മൂന്നു മക്കളിൽ ഇളയവളായ ദിൻഷ. സങ്കടനിമിഷത്തിലും അച്ഛെൻറ പ്രതീക്ഷ പൂവണിയിക്കാനുള്ള അവളുടെ ശ്രമം വിജയം കാണുകയായിരുന്നു. തിങ്കളാഴ്ച ഫലമറിഞ്ഞയുടൻ ആദ്യം ഒാടിയെത്തിയത് അച്ഛെൻറ സമീപത്തേക്കാണ്. പഠിച്ച് നല്ല ജോലി നേടി കുടുംബത്തിന് താങ്ങാവണമെന്നാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷയുമെഴുതിയ ദിൻഷയുടെ ആഗ്രഹം. അമ്മ പ്രസന്നകുമാരി സാമൂഹിക പ്രവർത്തകയും ആശാവർക്കറുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story