Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 5:14 AM GMT Updated On
date_range 15 Dec 2017 5:14 AM GMTവലവിരിച്ച് ഒാൺലൈൻ തട്ടിപ്പു സംഘം; അടിച്ചു മാറ്റുന്നത് ലക്ഷങ്ങൾ
text_fieldsbookmark_border
മലപ്പുറം: ഒാൺലൈനിൽ വല വിരിച്ച് പണം തട്ടുന്നത് വിദേശികളടങ്ങുന്ന വൻ സംഘം. െഎ ഫോൺ, െഎ പാഡ്, വിവിധ ബ്രാൻഡുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയെല്ലാം വിലക്കുറവിൽ ലഭ്യമാകുമെന്ന് ഇൻറർനെറ്റിൽ പരസ്യം നൽകിയാണ് പലപ്പോഴും വൻ തുക അടിച്ചു മാറ്റുന്നത്. പരസ്യം കണ്ട് വിശ്വസിച്ച് വെബ്സൈറ്റിൽ അപേക്ഷിച്ചാൽ വാട്സ്ആപ് നമ്പറിൽ വിളിച്ച് അക്കൗണ്ട് നമ്പറിലേക്ക് പണമടക്കാൻ ആവശ്യപ്പെടുക എന്നതാണ് ഒരു രീതി. പണം അയക്കുന്നതോടെ വിളിച്ച നമ്പർ പ്രവർത്തനരഹിതമാകും. ഇത്തരം തട്ടിപ്പുകൾ പിടികൂടാനും പ്രയാസമാണ്. കഴിഞ്ഞ ദിവസം മലപ്പുറം പൊലീസ് ഡൽഹിയിൽ നിന്ന് പിടികൂടിയ നൈജീരിയക്കാരൻ ഇത്തരം റാക്കറ്റിലെ പ്രധാന കണ്ണികളിലൊരാളാണ്. െഎ ഫോൺ വിലക്കുറവിൽ നൽകുമെന്ന് പരസ്യം നൽകിയാണ് ഇയാൾ മഞ്ചേരി ആനക്കയം സ്വദേശിയിൽ നിന്ന് പണം തട്ടിയത്. നിരവധി പേരെ ഇൗ രീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പ്രതിയിൽ നിന്ന് ലഭ്യമായ വിവരം. ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവരാണ് സംഘത്തിൽ കൂടുതലുള്ളത്. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങി വൻ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. മുന്നറിയിപ്പുമായി അന്വേഷണ ഉദ്യോഗസ്ഥർ സ്വന്തം അക്കൗണ്ട് നമ്പർ, എ.ടി.എം നമ്പർ എന്നിവ ഫോൺ മുഖേനയോ ഇ മെയിൽ മുഖേനയോ ആർക്കും (ബാങ്കിനു പോലും) നൽകാതിരിക്കുക. ഒ.ടി.പി നമ്പർ മറ്റൊരാൾക്കും നൽകരുത്. നൽകിയാൽ അതുപയോഗിച്ച് ഒാൺലൈനായി പണം പിൻവലിക്കാനാവും. ഇൻറർനെറ്റിൽ വിദേശ വിസ പരസ്യങ്ങൾ കണ്ട് അപേക്ഷിക്കുമ്പോൾ അതത് രാജ്യങ്ങളുടെ എംബസിയുമായി ബന്ധപ്പെട്ട് ഉറപ്പിച്ച ശേഷം മാത്രമേ പണമിടപാട് നടത്താവൂ. ഒരിക്കലും കമ്പനിയുടേതെന്നോ എംബസിയുടേതെന്നോ പറഞ്ഞ് അവർ തരുന്ന വെബ്സൈറ്റിനെ വിശ്വസിക്കരുത്. നേരിൽ പരിചയമില്ലാത്ത വിദേശികളുടെ പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് വരുന്ന ഫ്രൻഡ് റിക്വസ്റ്റുകൾ സ്വീകരിക്കരുത്. ഓൺലൈൻ പർച്ചേസ് ചെയ്യാനാഗ്രഹിക്കുന്നവർ അറിയപ്പെടുന്ന സൈറ്റുകളിൽ നിന്ന് മാത്രം ചെയ്യുക. നറുക്കെടുപ്പിൽ സമ്മാനമടിച്ചു തുടങ്ങിയ മെസേജുകൾ അയക്കുന്നത് ഈ തട്ടിപ്പു സംഘങ്ങളാണ്. ഇരയായാൽ ജില്ല പൊലീസ് സൈബർ സെല്ലിൽ പരാതി നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story