Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമ്പലത്തുകുളങ്ങരയിലെ...

അമ്പലത്തുകുളങ്ങരയിലെ കലുങ്കി​െൻറ സുരക്ഷ ഭിത്തി തകർന്നു

text_fields
bookmark_border
ചേളന്നൂർ: അമ്പലത്തുകുളങ്ങരയിലെ കലുങ്കി​െൻറ സുരക്ഷഭിത്തികൾ തകർന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ബാലുശ്ശേരി-കോഴിക്കോട് പാതയിലെ കലുങ്കി​െൻറ ഇരുഭിത്തികൾ തകർന്നിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ല. റോഡിന് വീതിയില്ലാത്തതിനാൽ വാഹനങ്ങൾ വശംകൊടുക്കുേമ്പാൾ തോട്ടിലേക്ക് തെന്നിവീഴുമെന്ന അവസ്ഥയിലാണ്. രണ്ടര അടി ഉയരത്തിലുണ്ടായിരുന്ന സുരക്ഷഭിത്തി വാഹനങ്ങൾ ഇടിച്ച് തകർന്നിരിക്കുകയാണ്. ഒരു ഭാഗത്തെ ഭിത്തി പൂർണമായും തകർന്ന് തോട്ടിലേക്ക് വീണു. അപകടസൂചന നൽകുന്നതിനായി സമീപത്തെ കടക്കാർ ഒരുവരി കല്ലുവെച്ചിരിക്കുകയാണ്. വാഹനം ഇടിച്ച് ഒരുഭാഗത്തെ ഭിത്തിയുടെ പകുതിഭാഗം തോട്ടിൽ വീണുകിടക്കുന്ന നിലയിലാണ്. രണ്ടുമാസം മുമ്പാണ് ഇരുചക്രവാഹനവും യാത്രക്കാരും തോട്ടിൽ വീണത്. രാത്രിയിൽ വാഹനങ്ങൾക്ക് വശംകൊടുക്കുന്നത് ഏറെ അപകടം വിളിച്ചുവരുത്തുകയാണ്. സമീപത്തെ കോഴിക്കടയുടെ കൂട് പുറത്തുവെച്ചിരിക്കുന്നതാണ് വാഹനങ്ങൾ തോട്ടിൽചാടാതെ അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്. ബദിരൂരിലേക്കുള്ള ബസോട്ടം നിലച്ചു; യാത്രക്കാർ വലയുന്നു കക്കോടി: ബദിരൂർ-സിറ്റി സ്റ്റാൻഡ് റൂട്ടിലെ ബസോട്ടം നിർത്തിയതുമൂലം യാത്രക്കാർ വലയുന്നു. കക്കോടി-ചെലപ്രം-പുളിയേങ്കാട്ട്താഴം വഴി ഉണ്ടായിരുന്ന ഏക ബസ് ഒരാഴ്ചയായി ഒാടാത്തതുകാരണമാണ് വിദ്യാർഥികളും രോഗികളുമുൾപ്പെടെയുള്ള യാത്രക്കാർ വലയുന്നത്. കോട്ടൂപ്പാടം വഴി ബദിരൂരിലേക്ക് ബസുകൾ ഒാടുന്നുണ്ടെങ്കിലും ഉണിമുക്ക് വഴിയുണ്ടായിരുന്ന ഏക ബസ് കോട്ടൂപ്പാടം വഴി ട്രിപ്പ് മാറ്റാൻ ആർ.ടി.ഒ ഒാഫിസിൽ ശ്രമിച്ചെങ്കിലും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും പരാതിനൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ബേസാട്ടം നിലച്ചതെന്ന് െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹി ബാബു പറഞ്ഞു. ഇതുവഴിയുള്ള ട്രിപ്പ് ലാഭമല്ലെന്നു പറഞ്ഞാണത്രെ ബസ് റൂട്ട് മാറ്റി ഒാടാൻ ശ്രമിച്ചത്. ഏറക്കാലമായി ജനങ്ങൾക്ക് ആശ്രയമായ റൂട്ട് മാറ്റാൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച് കലക്ടർക്ക് പരാതിനൽകുമെന്നും റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ദിവസം അഞ്ച് ട്രിപ്പായിരുന്നു ബസിനുണ്ടായിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story