Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 5:47 AM GMT Updated On
date_range 14 Aug 2018 5:47 AM GMTസ്ത്രീ പ്രവേശനം: പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ ശബരിമലയിലേക്ക് പ്രാർഥനയാത്ര 17ന്
text_fieldsbookmark_border
കോട്ടയം: സ്ത്രീ പ്രവേശനം വിവാദമാക്കി പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ അയ്യപ്പ സേവസംഘവും വിവിധ അയ്യപ്പ ഭക്തസംഘടനകളും ചേർന്ന് രൂപവത്കരിച്ച ക്ഷേത്രാചാര സംരക്ഷണ സമിതി േനതൃത്വത്തിൽ ചിങ്ങം ഒന്നിന് ശബരിമലയിലേക്ക് പ്രാർഥനയാത്ര നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച പന്തളം കൊട്ടാരത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര 18ന് വൈകീട്ട് ശബരിമലയിൽ എത്തും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ രാവിലെ ഗണപതി ഹോമം, അഖണ്ഡനാമജപം, ശരണമന്ത്രം തുടങ്ങിയവയും നടക്കും. പമ്പയിലെത്തി സമൂഹപ്രാർഥന നടത്തും. തുടർന്ന് ശബരിമലയിലെത്തി തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ പ്രത്യേക പൂജകൾ നടത്തും. ആന്ധ, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭക്തർ, പന്തളം കൊട്ടാരം നിർവാഹക സംഘം, അയ്യപ്പ സേവസംഘം പ്രവർത്തകർ, അമ്പലപ്പുഴ, ആലങ്ങാട്ട് പേട്ടസംഘങ്ങൾ, ഗുരുതി കുറുപ്പന്മാർ, തിരുവാഭരണപാത സംരക്ഷണ സമിതി, വലിയ കോയിക്കൽ ക്ഷേത്രോപദേശക സമിതി, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറുമാർ, ഊരുമൂപ്പന്മാർ, ശബരിമല മുൻ മേൽശാന്തിമാർ തുടങ്ങിയവർ യാത്രയിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡൻറ് പി.ജി. ശശികുമാരവർമ, അയ്യപ്പ സേവസംഘം സംസ്ഥാന സെക്രട്ടറി മോഹൻ കെ. നായർ, ജനറൽ കൺവീനർ പ്രസാദ് കഴികാല എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story