Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2017 2:00 PM GMT Updated On
date_range 3 Jun 2017 2:00 PM GMTമഗല്ലെെൻറ സഹായി അേൻറാണിയോ പറഞ്ഞ ഇലപ്രാണി മൂന്നാറിൽ
text_fieldsbookmark_border
മൂന്നാർ: ഇലകൾക്ക് കൈയും കാലും മുളച്ചതുപോലെ ഒരുപ്രാണി. കാഴ്ചയിൽ ഇലകളോട് അസാധാരണ സാമ്യമുള്ള ഈ പ്രാണികളെ ഒറ്റനോട്ടത്തിൽ ഇലകളാണെെന്ന തോന്നൂ. ലോകപ്രശസ്ത സഞ്ചാരി ഫെർഡിനാൻറ് മഗല്ലെെൻറ സഹചാരിയായിരുന്ന അേൻറാണിയോ പിഗാഫെറ്റ തെൻറ ചരിത്രരേഖകളിൽ സൂചിപ്പിച്ച അത്യപൂർവ ഇലപ്രാണിയാണിത്. ഇതിനെയാണ് മൂന്നാറിൽ കെണ്ടത്തിയത്. 1519 സെപ്റ്റംബർ 20ന് സ്പെയിനിലെ സാൻലൂക്കാർ ദീപിൽനിന്ന് മഗല്ലെെൻറ നേതൃത്വത്തിൽ പുറപ്പെട്ട 280 പേർ. മൂന്നുവർഷം നീണ്ട യാത്രക്കുശേഷം 1522 സെപ്റ്റംബർ എട്ടിന് സ്പെയിനിലെ സെവിൽ തുറമുഖത്ത് തിരികെ കരതൊട്ടത് സംഘത്തിലെ 18 പേർ മാത്രമായിരുന്നു. ആ 18 പേരിൽ ഉണ്ടായിരുന്ന ഇറ്റാലിയൻ നാവികനും മഗല്ലെെൻറ സഹായിയുമായിരുന്ന അേൻറാണിയോ പിഗാഫെറ്റയാണ് ഈ അപൂർവ പ്രാണിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. അേൻറാണിയോ പ്രാണിയെ കണ്ടെത്തിയത് ഫിലിപ്പീൻസിെൻറ 50 കിലോമീറ്റർ അകലെ സിമ്പോൺബോൺ എന്ന ദ്വീപിലാണ്. അവിടെയുള്ള മരങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന ഇവയെ ആദ്യം ഇലകളാണെന്നുതന്നെയായിരുന്നു അദ്ദേഹം കരുതിയത്. ചലിക്കുന്ന ഇലകൾ ശ്രദ്ധിക്കപ്പെട്ടതോടെ അതിലൊരെണ്ണത്തെ അദ്ദേഹം ഒരു പാത്രത്തിൽ സൂക്ഷിച്ചുവെച്ചു. ഒമ്പത് ദിവസത്തിനുശേഷം തുറന്നു നോക്കുമ്പോഴും ചലിച്ച ഇതിനെ അേൻറാണിയോ കൗതുകപൂർവം രേഖപ്പെടുത്തിെവച്ചു. ഇലകളുടേതുപോലുള്ള പ്രതലം തന്നെയാണ് ഇത്തരം പ്രാണികളുടെ ശരീരഭാഗം. 50ഓളം ഇനം ഇലപ്രാണികൾ ലോകത്തിലാകമാനം ഉെണ്ടന്നാണ് കണക്കാക്കുന്നത്. സൗത് ഈസ്റ്റ് ഏഷ്യമുതൽ ഓസ്േട്രലിയവരെ ഇവയെ കാണാറുണ്ട്. ഫില്ലിദേയ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവയുടെ ശരീരത്തിൽ രക്തമില്ല. ഇല ചലിക്കുന്നതുപോലെ തോന്നുമെന്നതിനാൽ വാക്കിങ് ലീഫ് എന്നും ഇവ അറിയപ്പെടുന്നു. ഇന്ത്യാനാപോളിസിലെ കുട്ടികൾക്കായുള്ള മ്യൂസിയത്തിലെ ശേഖരങ്ങളിൽ ഈ പ്രാണിയും ഇടം പിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story