Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൂയപ്പള്ളിയിൽ...

പൂയപ്പള്ളിയിൽ വനിതാ വിപണന കേന്ദ്രം: കട മുറികൾ വാടകക്ക് നൽകിയില്ല; പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
വെളിയം: പൂയപ്പള്ളി പഞ്ചായത്തിൽ 2013ൽ നിർമിച്ച വനിതാ വിപണന കേന്ദ്രത്തിെൻറ കട മുറികൾ ലേലം ചെയ്ത് നൽകാത്തതിലൂടെ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടം. വിപണന കേന്ദ്രത്തിനായി ജില്ല പഞ്ചായത്ത് 2012--13 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ച് പൊതുചന്ത സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നാലുമുറികൾ വീതമുള്ള രണ്ട് കെട്ടിടങ്ങൾ പണികഴിപ്പിച്ചിരുന്നു. 2013 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത് പഞ്ചായത്തിന് കൈമാറി. പിന്നീട് വിപണനകേന്ദ്രം ലേലം ചെയ്ത് നൽകുന്നതിന് നടപടിയുണ്ടായില്ല. നാട്ടുകാരുടെ പരാതിയെത്തുടർന്ന് രണ്ടു തവണ ലേലത്തീയതി നിശ്ചയിച്ച് നോട്ടീസ് പ്രദർശിപ്പിച്ചു. രണ്ടുതവണയും ലേലം കൊള്ളുന്നതിന് നിരവധി ആളുകളെത്തി. കടമുറി ഒന്നിന് 3000 രൂപയിൽ ലേലം തുടങ്ങുമെന്ന അറിയിപ്പിനെ തുടർന്ന് രണ്ടു തവണയും ആരും ലേലത്തിൽ പങ്കെടുത്തില്ല. കുറഞ്ഞ നിരക്കിൽ ലേലം ചെയ്ത് നൽകണമെന്ന് നാട്ടുകാർ നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചില്ല. വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതികളിലൊന്നാണ് വനിതാ വിപണന കേന്ദ്രങ്ങൾ. നാലു വർഷത്തിനിടെ പൂയപ്പള്ളി പഞ്ചായത്തിൽ ഒരു വനിതക്ക് പോലും ഇതിെൻറ പ്രയോജനം ലഭിച്ചിട്ടില്ല. ആറു മാസം മുമ്പ് ഇതിലൊരു കടമുറി റബർ ഉൽപാദക സഹകരണസംഘം ആഴ്ചയിൽ ഒരു ദിവസം മാത്രം തുറക്കുന്ന ഫീൽഡ് ഓഫിസിന് സൗജന്യമായി നൽകി. പിന്നീട് രണ്ടു മാസം മുമ്പ് ഇതിൽ മൂന്ന് മുറികൾക്കും കൂടി 2950 രൂപ മാസവാടകക്ക് നൽകി. ഈ കെട്ടിടത്തിൽനിന്ന് നാലുവർഷത്തിനിടെയുണ്ടായ ഏകവരുമാനം ഇതാണ്. ഇപ്പോഴും നാല് കടമുറികൾ അടഞ്ഞു കിടക്കുകയാണ്. ഈ മുറികൾ കുറഞ്ഞ നിരക്കിൽ വാടകക്ക് നൽകി പഞ്ചായത്തിെൻറ വരുമാനം വർധിപ്പിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story