Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2018 5:02 AM GMT Updated On
date_range 16 Jan 2018 5:02 AM GMTതാമസിക്കാൻ ആളില്ല; ആർ.ഡി.ഒ ക്വാർട്ടേഴ്സ് കാടുകയറി നശിക്കുന്നു
text_fieldsbookmark_border
മൂവാറ്റുപുഴ: കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും താമസിക്കാൻ ആളെത്താതെ ആർ.ഡി.ഒ ക്വാർട്ടേഴ്സ്. മൂവാറ്റുപുഴ എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം സ്ഥിതിചെയ്യുന്ന ആർ.ഡി.ഒ ക്വാർട്ടേഴ്സാണ് താമസിക്കാൻ ആളില്ലാതെ കാടുകയറി നശിക്കുന്നത്. മൂവാറ്റുപുഴ ആർ.ഡി.ഒ ആയിരുന്ന പി.എസ്. സന്തോഷിെൻറ ദുരൂഹ മരണത്തോടെയാണ് ആർ.ഡി.ഒ ക്വാർട്ടേഴ്സിൽ ആരും താമസിക്കാനെത്താതായത്. ഇതിനു ശേഷം നിരവധി ആർ.ഡി.ഒമാർ വെന്നങ്കിലും ആരും ക്വാർട്ടേഴ്സിൽ താമസിക്കാൻ തയാറായിട്ടില്ല. കാടുകയറി ഇഴജന്തുക്കളുടെ താവളമായ ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാറുമില്ല. ഇവിടെ സാംസ്കാരിക നിലയം നിർമിക്കാനും മിനി സ്റ്റേഡിയം നിർമിക്കാനുമൊക്കെ പദ്ധതി തയാറാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും ഒന്നും തുടങ്ങാനായിട്ടില്ല. സന്തോഷിെൻറ മരണത്തിനുശേഷം എത്തിയ രണ്ട് ആർ.ഡി.ഒമാർ ഇവിടെ താമസിക്കാൻ ശ്രമിെച്ചങ്കിലും ദിവസങ്ങൾക്കകം സ്ഥലം കാലിയാക്കുകയായിരുന്നു. 1995 േമയ് 20നാണ് സംസ്ഥാനത്തെ ഞെട്ടിച്ച് മൂവാറ്റുപുഴ ആർ.ഡി.ഒ ആയിരുന്ന സന്തോഷിെൻറ അഴുകിയ മൃതദേഹം ആർ.ഡി.ഒ ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്. മിടുക്കനായ ആർ.ഡി.ഒയുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും സ്വാഭാവിക മരണമാണെന്നുമൊക്കെ വിശദീകരണങ്ങളും അനുബന്ധ കഥകളും പ്രചരിച്ചു. നിരവധി അന്വേഷണ സംഘങ്ങൾ അന്വേഷിച്ചു. സന്തോഷിെൻറ മാതാവ് നടത്തിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ സി.ബി.ഐയും കേസ് അന്വേഷിച്ചെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. നാല് അന്വേഷണ സംഘങ്ങൾ മാറി മാറി അന്വേഷിെച്ചങ്കിലും മരണകാരണം കണ്ടെത്താനായില്ല. ഇതോടെ ദുരൂഹ മരണം നടന്ന ആർ.ഡി.ഒ ക്വാർട്ടേഴ്സ് പ്രേതഭവനമാവുകയും നിരവധി കഥകൾ പ്രചരിക്കുകയും ചെയ്തു. സന്തോഷിെൻറ മരണശേഷം ഇവിടെ താമസിക്കാൻ ഒരു വനിത ഉദ്യോഗസ്ഥയടക്കം രണ്ടുപേർ മാത്രമായിരുന്നു താമസിക്കാൻ തയാറായത്. അതും ദിവസങ്ങൾ മാത്രം. പിന്നീട് പലരും സന്നദ്ധത അറിയിച്ചെങ്കിലും അവസാന നിമിഷം ഒഴിഞ്ഞു മാറുകയായിരുന്നു. നഗരത്തിെൻറ മധ്യത്തിൽ എൻ.ജി.ഒ ക്വാട്ടേഴ്സ് വളപ്പിൽ ഇപ്പോഴും ആർ.ഡി.ഒ ക്വാർട്ടേഴ്സ് ആളൊഴിഞ്ഞ് കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story