Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 5:20 AM GMT Updated On
date_range 27 Nov 2017 5:20 AM GMTഫണ്ട് കുറവ്: കാക്ഷായി-^കാവാട്ടുമുക്ക് റോഡിെൻറ നിർമാണം വൈകും
text_fieldsbookmark_border
ഫണ്ട് കുറവ്: കാക്ഷായി--കാവാട്ടുമുക്ക് റോഡിെൻറ നിർമാണം വൈകും അനുവദിച്ചത് 17 ലക്ഷം മൂവാറ്റുപുഴ: ജനകീയ പ്രതിഷേധം ഒഴിവാക്കാൻ നാമമാത്ര തുക അനുവദിച്ചു പൊതുമരാമത്ത് വകുപ്പ് നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ടെങ്കിലും ഫണ്ടിെൻറ കുറവുമൂലം കാക്ഷായി--കാവാട്ടുമുക്ക് റോഡിെൻറ നിർമാണപ്രവർത്തനങ്ങൾ ഇനിയും വൈകുമെന്ന് ഉറപ്പായി. തകർന്ന് തരിപ്പണമായി കിടക്കുന്ന കാക്ഷായി-- കാവാട്ടുമുക്ക് പി.ഡബ്ല്യു.ഡി റോഡിെൻറ അറ്റകുറ്റപ്പണികൾക്ക് 17 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ, മൂന്നു കലുങ്കുകൾ അടക്കം തകർന്ന റോഡിെൻറ അറ്റകുറ്റപ്പണികൾക്ക് ഈ തുക മതിയാവില്ല. പത്ത് വർഷം മുമ്പ് അറ്റകുറ്റപ്പണി ചെയ്ത റോഡ് പൂർണമായി തകർന്നിട്ട് ഏഴു വർഷം പിന്നിട്ടു. ഇതിനുശേഷം അധികാരത്തിലിരുന്ന പഞ്ചായത്ത്, ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഭരണസമിതികൾ റോഡിെൻറ അറ്റകുറ്റപ്പണികൾക്ക് ഫണ്ടനുവദിക്കാൻ തയാറായില്ല. പി.ഡബ്ല്യു.ഡി അധികൃതർക്കും നിരവധി നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ല. നാല് കിലോമീറ്റർ ദൂരം വരുന്ന പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ റോഡിെൻറ ഓരത്ത് പ്രവർത്തിച്ചിരുന്ന പാറമടകളിൽനിന്നുള്ള വാഹനങ്ങളുടെ തലങ്ങും വിലങ്ങുമുള്ള ഓട്ടത്തെ തുടർന്ന് റോഡും കലുങ്കുകളും പൂർണമായി തകരുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള കാൽനടയാത്രയും വാഹന യാത്രയും ദുരിതമായി. മുളവൂർ -പേഴയ്ക്കാപ്പിള്ളി റോഡിനെയും നെല്ലിക്കുഴി -പേഴയ്ക്കാപ്പിള്ളി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ് കാക്ഷായി -കാവാട്ടുമുക്ക് പി.ഡബ്ല്യു.ഡി റോഡ്. ഇതിനിടെ ഒരു കിലോമീറ്റർ ദൂരം മൂന്ന് വർഷം മുമ്പ് ടാറിങ് നടത്തിയിരുന്നു. ആറ് മാസം കഴിയുന്നതിനു മുമ്പ് ടാറിങ് നടത്തിയ ഭാഗവും തകർന്ന് കാൽ നടയാത്ര പോലും പറ്റാതായി. നൂറുകണക്കിന് വീടുകളുള്ള കാക്ഷായി, കിഴക്കേക്കര, പേഴയ്ക്കാപ്പിള്ളി ഹരിജൻ കോളനി, തട്ടുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള പ്രധാന റോഡാണിത്. കൂടാതെ ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളജ് ഉൾെപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പായിപ്ര, പോയാലി ജുമാ മസ്ജിദുകളും മദ്റസകളും അറബി കോളജുകളും പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന പൈനാപ്പിൾ വ്യാപാര കേന്ദ്രവും ഇൗ റോഡിെൻറ ഓരത്താണ്. ചെറുതും വലുതുമായ ആരാധനാലയങ്ങളിലേക്കും ഇൗ റോഡിലൂടെ സഞ്ചരിച്ച് വേണം പോകാൻ. കുഴിയിൽ ചാടി എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാവുന്ന രീതിയിലാണ് വാഹനങ്ങളുടെ പോക്ക്. നെല്ലിക്കുഴി, പായിപ്ര,- മേതല റോഡിൽ ഗതാഗത തടസ്സം നേരിടുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്നതും ഇൗ റോഡിലൂടെയായിരുന്നു. റോഡിനു വേണ്ടി ഇപ്പോൾ അനുവദിച്ച തുക കൊണ്ട് ഒരു കിലോമീറ്റർ ദൂരംപോലും നിർമാണ പ്രവർത്തനങ്ങൾ നടത്താനാകില്ല. ഈ സാഹചര്യത്തിൽ വെള്ളക്കെട്ടുയരുന്ന ഭാഗങ്ങൾ ഉയർത്തി, വീതി കൂട്ടി, ബി.എം.ബി.സി നിലവാരത്തിൽ റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story