Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2017 1:18 PM GMT Updated On
date_range 28 March 2017 1:18 PM GMTപരിഹാരം 2017: പരാതികള്‍ നാളെ മുതല്‍ സ്വീകരിക്കും
text_fieldsbookmark_border
കൊച്ചി: ജനങ്ങളുടെ പരാതികള്‍ക്ക് താഴെത്തട്ടില്‍ നിന്നുതന്നെ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ജനസമ്പര്‍ക്ക പരിപാടി പരിഹാരം -2017-- ജില്ലയിലെ വിവിധ താലൂക്കുകളില്‍ നടത്തുന്നതിനുള്ള ഒരുക്കം പുരോഗമിക്കുന്നു. പരാതികള്‍ 29 മുതല്‍ ഏപ്രില്‍ 12 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളിലോ ഓണ്‍ലൈനായോ വേണം പരാതികള്‍ സമര്‍പ്പിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ധനസഹായത്തിനായി പ്രത്യേകം പരാതികള്‍ സമര്‍പ്പിക്കേണ്ടതില്ല. എ.പി.എൽ, ബി.പി.എല്‍ മാറ്റത്തിനായും അപേക്ഷകള്‍ സ്വീകരിക്കില്ല. ഒരു വിഷയത്തിൽ ഒരു അപേക്ഷമാത്രമേ സമര്‍പ്പിക്കാവൂ. ഏഴു താലൂക്കുകളില്‍ വ്യത്യസ്ത തീയതികളിലായിരിക്കും പരിഹാരം 2017 സംഘടിപ്പിക്കുന്നത്. അപേക്ഷകള്‍ അതതു താലൂക്കുകളിലെ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. 78 വിഷയങ്ങളിലുള്ള അപേക്ഷകളാണ് പരിഗണിക്കുക. അപേക്ഷകള്‍ വേര്‍തിരിച്ച് അതതു വകുപ്പുകള്‍ക്ക് നടപടികള്‍ക്കായി കൈമാറും. പരിഹാരമാകാത്ത അപേക്ഷകള്‍ ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള ജനസമ്പര്‍ക്ക പരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ല കോഓഡിേനറ്റര്‍ എ.ഡി.എം സി.കെ. പ്രകാശ് പറഞ്ഞു. ഓരോ പരാതിയുടെയും പകര്‍പ്പ് ബന്ധപ്പെട്ട വകുപ്പില്‍ സൂക്ഷിക്കും. കലക്ടറേറ്റില്‍ ഇതിനായി എ.ഡി.എമ്മിെൻറ നേതൃത്വത്തില്‍ ടെക്‌നിക്കല്‍, കലക്ടറേറ്റ് ടീമുകള്‍ സജ്ജമാക്കും. ഏഴു താലൂക്കുകളുടെയും ചുമതല ഓരോ ഡെപ്യൂട്ടി കലക്ടര്‍ക്കായിരിക്കും. കലക്ടറുടെ നേതൃത്വത്തിലായിരിക്കും പരാതികള്‍ക്കു പരിഹാരം കാണുക. പരാതികള്‍ പരിശോധിച്ചശേഷം വിവിധ താലൂക്കുകളില്‍ പരിഹാരത്തിനു തീയതി നിശ്ചയിക്കുമെന്നും എ.ഡി.എം അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story