Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2017 5:38 AM GMT Updated On
date_range 12 Dec 2017 5:38 AM GMTകച്ചേരിപ്പടിയിൽനിന്ന് ബസ് തിരിച്ചുവിടുന്നതിനെതിരെ ഹരജി
text_fieldsbookmark_border
കൊച്ചി: എറണാകുളത്തുനിന്ന് കലൂർ ഭാഗത്തേക്ക് പോകുന്ന ബസുകളെ കച്ചേരിപ്പടി-ചിറ്റൂർ റോഡ് വഴി നോർത്തിലേക്ക് തിരിച്ചുവിടുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി. കലൂർ സെൻറ് ആൻറണീസ് ചർച്ചിന് മുന്നിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടിക്ക് നിർദേശിക്കണമെന്ന ആവശ്യംകൂടി ഉന്നയിച്ച് എറണാകുളം സ്വദേശി സി.ആർ. ശിവകുമാറാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജിയിൽ ജില്ല കലക്ടർ, ട്രാഫിക് ഡെപ്യൂട്ടി കമീഷണർ, പൊതുമരാമത്ത് വകുപ്പ്, കൊച്ചി കോർപറേഷൻ, സ്വകാര്യ ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ തുടങ്ങിയ എതിർകക്ഷികളോട് വിശദീകരണംതേടി. കച്ചേരിപ്പടിയിൽ ബാനർജി റോഡിലൂടെയുള്ള ഹെവി വാഹനങ്ങളുടെ യാത്ര മെട്രോ നിർമാണത്തെ തുടർന്നാണ് വഴിതിരിച്ചുവിട്ടത്. ചിറ്റൂർ, സെൻറ് ബെനഡിക്ട്, പരമാര റോഡുകളിലൂടെയാണ് ബസുകൾ വഴിതിരിച്ചുവിടുന്നത്. നിർമാണം പൂർത്തിയായിട്ടും ബസ് ഗതാഗതം ഇതുവഴി പുനഃസ്ഥാപിച്ചില്ലെന്ന് ഹരജിയിൽ പറയുന്നു. പൊതുജനത്തിെൻറ സമയം നഷ്ടപ്പെടുത്തുന്ന ഗതാഗതപരിഷ്കരണമാണിത്. കച്ചേരിപ്പടി-നോർത്ത് യാത്ര സുഗമമാക്കാൻ നടപടിവേണമെന്ന് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. വഴിവാണിഭക്കാരുടെ സാന്നിധ്യവും ഇരുചക്രവാഹന പാർക്കിങ്ങും മൂലമാണ് കലൂർ പള്ളിക്ക് മുന്നിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരിക്കുന്നത്. നൂറ് മീറ്റർ ദൂരത്തിൽ വഴിവാണിഭക്കാരെ ഒഴിവാക്കുകയും ടൂ വീലർ പാർക്കിങ് തടയുകയും ചെയ്താൽ ഇവിടത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story