Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​വർഗീയതക്കെതിരെ കെ.പി....

​വർഗീയതക്കെതിരെ കെ.പി. രാമനുണ്ണിയുടെ നേതൃത്വത്തിൽ സദ്​ഭാവനയാത്ര

text_fields
bookmark_border
െകാച്ചി: മതത്തെ മതവിരുദ്ധമാക്കുന്ന വർഗീയതയെ നേരിടാനുള്ള ഉത്തരവാദിത്തം വിശ്വാസികൾ ഏറ്റെടുക്കണമെന്ന സന്ദേശവുമായി ശബരിമലയിലേക്ക് മൂവർസംഘത്തി​െൻറ സദ്ഭാവനയാത്ര. സാഹിത്യകാരൻ കെ.പി. രാമനുണ്ണി, കവി റഫീഖ് അഹമ്മദ്, ശബരിമല തന്ത്രി കുടുംബത്തിലെ രാഹുൽ ഇൗശ്വർ എന്നിവരാണ് കേരളത്തി​െൻറ ആത്മീയസുകൃതത്തെ നശിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ കൈകോർക്കുന്നത്. കേരളത്തിലെ പ്രമുഖ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിച്ച് നീങ്ങുന്നയാത്ര ഇൗമാസം 27ന് രാവിലെ 10ന് കാഞ്ഞങ്ങാട് ശ്രീകുറുംബ ക്ഷേത്രത്തിൽനിന്ന് തുടങ്ങുമെന്ന് കെ.പി. രാമനുണ്ണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30ന് ശബരിമലയിൽ എത്തും. പറശ്ശിനിക്കടവ്, അറക്കൽപള്ളി, ജഗന്നാഥക്ഷേത്രം, മാഹി പള്ളി, കുറ്റിച്ചിറ പള്ളി, തളി, മമ്പുറം മഖാം, പൊന്നാനി പള്ളി, തൃക്കാവ് ക്ഷേത്രം, ഗുരുവായൂർ, ചേരമാൻപള്ളി, എറണാകുളത്തപ്പൻ, ചങ്ങനാശ്ശേരി, ശിവഗിരി, തിരുവല്ല പള്ളി, എരുമേലി എന്നിവിടങ്ങളിലൊക്കെ യാത്ര എത്തും. കേരളത്തി​െൻറ ബഹുസ്വരതയുടെയും ആത്മീയതയുടെയും അനുഭൂതികൾ ഉണർത്താനുള്ള ഉപാധിയായിരിക്കും യാത്ര. മൂന്നുപേർ മുന്നൂറും മൂവായിരവും മുപ്പതിനായിരവുമായി പെരുകി ശബരിമലയിലേക്ക് മലയാളചേതനയുടെ മഹാസാഗരം ഒഴുകിയെത്തണം. ജനാധിപത്യപരവും വിപ്ലവാത്മകവുമായ മതബോധത്തിലേക്ക് ഉയർത്തപ്പെടുന്ന ഒാേരാരുത്തരും ഒാരോ കേന്ദ്രത്തിൽനിന്ന് യാത്രക്കൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ. പരിഷ്കൃതസമൂഹത്തിന് വർഗീയത അപമാനകരമാണെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു. അതിനെ ഉപയോഗപ്പടുത്തി വളരാൻ അധികാരശക്തികളെ അനുവദിക്കാൻപാടില്ല. ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന മതസാഹോദര്യത്തി​െൻറ േകന്ദ്രമാണ് അയ്യപ്പനൊപ്പം വാവരും ആരാധിക്കെപ്പടുന്ന ശബരിമലയെന്ന് രാഹുൽ ഇൗശ്വർ പറഞ്ഞു. യാത്രക്കൊപ്പം അണിചേരാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story