Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:32 AM GMT Updated On
date_range 23 Nov 2017 5:32 AM GMTവ്യാജരേഖ ചമച്ച് സ്ഥലം തട്ടിയെടുത്ത കേസ്; രണ്ടുപേർ റിമാൻഡിൽ
text_fieldsbookmark_border
മട്ടന്നൂര്‍: കണ്ണൂർ വിമാനത്താവള മതിലിനോട് ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന 50 സെൻറ് സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂര്‍ -മട്ടന്നൂർ റൂട്ടിൽ നാഗവളവ് എളമ്പാറ ക്ഷേത്രത്തിനു സമീപത്തെ സ്ഥലമാണ് തട്ടിയെടുത്തത്. തട്ടിപ്പിെൻറ സൂത്രധാരനായ കാസര്‍കോട് ഹോസ്ദുര്‍ഗിലെ ലക്ഷ്മിനഗറില്‍ കുന്നുമ്മല്‍വീട്ടില്‍ അബ്ദുൽ റസാഖ് എന്ന ചിറാക്കുട്ടി റസാഖ് (53), ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ പണ്ഡിറ്റ് നിവാസില്‍ അനില്‍ രാഘവന്‍ (53) എന്നിവെരയാണ് റിമാൻഡ്ചെയ്തത്. അനില്‍ രാഘവനെ കണ്ണൂര്‍ റെയിൽവേ സ്റ്റേഷന് സമീപത്തും അബ്ദുൽ റസാഖിനെ കാഞ്ഞങ്ങാട്ടുനിന്നുമാണ് പിടികൂടിയത്. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് പാണത്തൂരിലെ എം.കെ. മുഹമ്മദ് ഹാരിഫിനെ (39) നേരേത്ത അറസ്റ്റ്ചെയ്തിരുന്നു. മുഹമ്മദ് ആരിഫിനെ അറസ്റ്റ്ചെയ്തതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന റസാഖിനെ സൈബര്സെല്ലിെൻറ സഹായത്തോടെയാണ് മട്ടന്നൂര്‍ പൊലീസ് പിടികൂടിയത്. പ്രവാസി വ്യവസായിയും കണ്ണപുരം സ്വദേശിയുമായ വി.വി. മോഹനെൻറ ഉടമസ്ഥതയിലുള്ള സ്ഥലമാണ് വ്യാജരേഖ ചമച്ച് തട്ടിയെടുത്തത്. സ്ഥലമുടമയാണെന്ന വ്യാജേന മോഹനെൻറ തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും വ്യാജമായി നിർമിച്ചും ഫോട്ടോയില്‍ കൃത്രിമം കാണിച്ചുമാണ് സ്ഥലം തട്ടിയെടുത്തത്. ആധാരത്തിെൻറ പകര്‍പ്പും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും സംഘടിപ്പിച്ച് സ്ഥലത്തിെൻറ അസൽരേഖ നഷ്ടപ്പെട്ടെന്ന് പരസ്യം നല്‍കിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. അബ്ദുൽ റസാഖ്, മോഹനെൻറ സ്ഥലവും മറ്റും നോക്കിനടത്തുകയായിരുന്നു. സ്വത്ത് വിവരങ്ങളെക്കുറിച്ചും മോഹനെൻറ അക്കൗണ്ടിലെ പണത്തെക്കുറിച്ചും വ്യക്തമായ വിവരമുണ്ടായിരുന്ന റസാഖ് സുഹൃത്ത് അനില്‍ രാഘവനുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story