Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:29 AM GMT Updated On
date_range 20 July 2017 9:29 AM GMTബാങ്കിനെ കബളിപ്പിച്ച് എട്ടു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
text_fieldsbookmark_border
കാസർകോട്: വീടുനിർമിക്കാനെന്ന് പറഞ്ഞ് വ്യാജരേഖകൾ ഹാജരാക്കി സഹകരണ ബാങ്കിൽനിന്ന് എട്ടു ലക്ഷം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതിന് കോൺഗ്രസ് നേതാവിെൻറ ഭാര്യക്കെതിരെ പൊലീസിൽ പരാതി. കാസർകോട് ഡി.സി.സി ഭാരവാഹിയായ നേതാവിെൻറ ഭാര്യക്കെതിരെയാണ് കുമ്പള സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. സുരേഖ കുമ്പള സി.ഐക്ക് പരാതി നൽകിയത്. വീടിെൻറ ഉടമസ്ഥാവകാശരേഖ ഹാജരാക്കി 2009ലാണ് ബാങ്കിൽനിന്ന് എട്ടു ലക്ഷം രൂപ വായ്പയെടുത്തത്. രണ്ടര ഏക്കർ ഭൂമിയുടെ രേഖയും ഈടായി നൽകിയിരുന്നു. വായ്പ തിരിച്ചടക്കാത്തതിനാൽ ബാങ്ക് അധികൃതർ വായ്പയെടുത്തയാൾക്ക് നോട്ടീസ് നൽകിയിരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തിനടപടിയുണ്ടാകുമെന്ന് ബാങ്കധികൃതർ വീട്ടിൽചെന്ന് അറിയിച്ചപ്പോൾ നേതാവിെൻറ പിതാവാണ് ബാങ്കിലെത്തി വീട് മരുമകളുടേതല്ലെന്ന് വെളിപ്പെടുത്തിയതെന്ന് ഭരണസമിതി പ്രസിഡൻറ് കെ. ശങ്കർ ആൾവ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്ക് ഭരണസമിതി കുമ്പള പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ വായ്പക്കായി നൽകിയ ഉടമസ്ഥാവകാശ സാക്ഷ്യപത്രത്തിൽ പറയുന്ന വീട് ഐത്തപ്പ പൂജാരി എന്നയാളുേടതാണെന്ന് വ്യക്തമായി. വീടിെൻറ വ്യാജ ഉടമസ്ഥാവകാശ സാക്ഷ്യപത്രം തയാറാക്കിനൽകി ബാങ്കിനെ വഞ്ചിക്കുകയായിരുന്നുവെന്ന് ഭരണസമിതി ഭാരവാഹികൾ ആരോപിച്ചു. വായ്പയെടുത്ത തുക വീടുനിർമാണത്തിന് ഉപയോഗിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ബാങ്ക് കോൺഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലായിരിക്കെയാണ് തട്ടിപ്പ് നടന്നത്. ഭരണസമിതിയുടെ ഒത്താശയോടെയാണ് തട്ടിപ്പെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ശങ്കർ ആൾവ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story