Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലക്ക് 85.52...

ജില്ലക്ക് 85.52 ശതമാനം വിജയം

text_fields
bookmark_border
കോട്ടയം: ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 85.52 ശതമാനം വിജയം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 75.06 ശതമാനവും ടെക്‌നിക്കല്‍ സ്‌കൂള്‍ പരീക്ഷയില്‍ 62.87 ശതമാനവും ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 47.58 ശതമാനവും വിജയം നേടി. ഹയര്‍ സെക്കന്‍ഡറിയില്‍ 135 സ്‌കൂളുകളില്‍നിന്ന് പരീക്ഷയെഴുതിയ 21,396 വിദ്യാര്‍ഥികളില്‍ 18,297 പേര്‍ ഉപരിപഠനത്തിന് അർഹതനേടി. 910 കുട്ടികള്‍ മുഴുവൻ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ജില്ലയില്‍ ഹയര്‍സെക്കന്‍ഡിയിലെ വിജയശതമാനം വർധിച്ചു. കഴിഞ്ഞവർഷം 81.69 ശതമാനമായിരുന്നു വിജയം. 821 വിദ്യാർഥികൾ കഴിഞ്ഞവര്‍ഷം എ പ്ലസ് നേടിയപ്പോൾ ഇത്തവണ 910േലക്ക് എത്തിച്ചാണ് ജില്ലയുടെ വിജയം ശ്രേദ്ധയമാക്കിയത്. ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷയെഴുതിയ 202 വിദ്യാര്‍ഥികളില്‍ 127 പേര്‍ ഉന്നതപഠനത്തിന് യോഗ്യതനേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ ആരുമില്ല. ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 2,049 വിദ്യാര്‍ഥികളില്‍ 975 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. ഈ വിഭാഗത്തിലും ആര്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഇല്ല. വി.എച്ച്.എസ്.ഇ പരീക്ഷയെഴുതിയ 1,973 വിദ്യാര്‍ഥികളില്‍ 1,481പേര്‍ പാര്‍ട്ട് ഒന്നും രണ്ടും മൂന്നിനും വിജയിച്ച് ഉപരിപഠനത്തിന് യോഗ്യതനേടി. പാര്‍ട്ട് ഒന്നിനും രണ്ടിനും വിജയിച്ച് 1,622 വിദ്യാര്‍ഥികള്‍ (82.21ശതമാനം) ട്രേഡ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായി. വി.എച്ച്.എസ്.ഇ പരീക്ഷയില്‍ ജില്ലയിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ഗവ. വി.എച്ച്.എസ്.എസ് തിടനാട്, ഗവ. വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് പെരുവ എന്നിവയാണ് സ്‌കൂളുകൾ. തിടനാട് സ്‌കൂളില്‍ 57 പേരും പെരുവ ബോയ്‌സ് സ്‌കൂളില്‍ 60പേരുമാണ് പരീക്ഷയെഴുതിയത്. നാട്ടകം ഗവ. വി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ മൂന്നുപേർ ഒഴികെ 52 പേരെയും വിജയിപ്പിച്ച് (98.11 ശതമാനം) നേടി. കൈപ്പുഴ സെൻറ് ജോര്‍ജ് വി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 50 പേരില്‍ (98ശതമാനം) 49 പേരും കുറുപ്പന്തറ സെൻറ് സേവ്യേഴ്സ് വി.എച്ച്.എസ്.എസിലെ 50 പേരിൽ 48 വിദ്യാർഥികളും വിജയിച്ച് (96 ശതമാനം) നേട്ടം സ്വന്തമാക്കി. ഗവ. ടി.എച്ച്.എസ് പാമ്പാടി (29.55), ശ്രീകൃഷ്ണ വി.എച്ച്.എസ.്എസ് കുറിച്ചിത്താനം(37.31), ഗവ. വി.എച്ച്.എസ്.എസ് കോത്തല (38.10), ഗവ. വി.എച്ച്.എസ.്എസ് തൃക്കോതമംഗലം (41.77), സെൻറ് ജോർജ് ഗവ. വി.എച്ച്്.എസ്.എസ് പുതുപ്പള്ളി (48.84) എന്നീ സ്കൂളുകളുേടത് മോശം പ്രകടനമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story