Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2017 12:21 PM GMT Updated On
date_range 16 May 2017 12:21 PM GMTസ്ഥലം ഏറ്റെടുപ്പ് : ചിങ്ങവനത്ത് െറയില്‍വേ നടപടിക്കെതിരെ പ്രതിഷേധം
text_fieldsbookmark_border
ചങ്ങനാശ്ശേരി: പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്ന ചിങ്ങവനം ഭാഗത്ത് െറയിൽവേയുടെ നടപടിക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധത്തില്‍. ചിങ്ങവനം മേല്‍പാലത്തിനു സമീപത്ത് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാതെ അധികൃതര്‍ സംരക്ഷണഭിത്തി കെട്ടാന്‍ തുടങ്ങിയതോടെയാണ് പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഭിത്തികെട്ട് ആരംഭിച്ചു. എന്നാല്‍, സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകാതെ ഭിത്തികെട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രദേശവാസികള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രശ്നം രൂക്ഷമായതിനെത്തുടര്‍ന്ന് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടക്കമുള്ളവർ സ്ഥലത്തെത്തി അധികൃതരുമായി ചര്‍ച്ചചെയ്തു. നേരേത്ത സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് 2011മുതല്‍ തര്‍ക്കം നിലനില്ക്കുന്നു. നിരവധിതവണ പ്രദേശവാസികളുമായി നഷ്ടപരിഹാര കരാര്‍ ഉണ്ടാക്കിയെങ്കിലും അധികൃതര്‍ പിന്മാറിയതായി പ്രദേശവാസികള്‍ പറയുന്നു. നിയമപ്രകാരം നടപടി പൂര്‍ത്തിയാക്കാതെ സ്ഥലം ആവശ്യമില്ലെന്നുപറഞ്ഞ് സംരക്ഷണഭിത്തി കെട്ടുകയാണെന്ന് പ്രദേശത്തുകാര്‍ ആരോപിച്ചു. പത്തടിപ്പൊക്കത്തില്‍ ഭിത്തി കെട്ടിയാല്‍ വഴിപോലും ഇല്ലാതാകും. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story