Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാഡിബക്കായി ഒരു  കമ്പിളിപ്പുതപ്പ്
cancel
camera_alt????? ????????? (????????????) ?????????? ?????????? ????????????

രാജ്യം സ്വതന്ത്രമായപ്പോൾ നെൽസൺ മണ്ടേല തെൻറ അണികളോട് പറഞ്ഞു; ദിവസത്തിൽ 67 മിനിറ്റ് രാജ്യപുരോഗതിക്കായി നീക്കിവെക്കുക. ഇൗ ആശയം മുൻനിർത്തി ദാരിദ്ര്യവും പട്ടിണിയുംമൂലം നരകയാതന അനുഭവിക്കുന്ന സമൂഹത്തിന് പുതപ്പ് തുന്നിനൽകുന്ന ദക്ഷിണാഫ്രിക്കൻ കൂട്ടായ്മയാണ് 67 ബ്ലാങ്കറ്റ്സ് ഫോർ മണ്ടേല. 

മണ്ടേലയുടെ നൂറാം ജന്മദിനത്തിൽ  ദക്ഷിണാഫ്രിക്കയിൽ സംഘടിപ്പിക്കുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്ക് കേരളത്തിൽനിന്നൊരു കൈത്താങ്ങ് ഒരുക്കുകയാണ് ഇൗ കൂട്ടായ്മയുടെ ഇന്ത്യൻ അംബാസഡർ കൊച്ചി വടുതല സ്വദേശി റാണി തോമസ്. മാഡിബയുടെ ജന്മശതാബ്ദിയുടെ ഭാഗമായി 2018 ഏപ്രിൽ 24ന് സംഘടിപ്പിക്കുന്ന ഫാമിലി ഹൂക്കപ് ദിന പ്രദർശനത്തിെൻറ ഭാഗമാകാൻ ഇൗ വീട്ടമ്മ കമ്പിളിപ്പുതപ്പ് തുന്നുകയാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിർമിക്കുന്ന ചെറുപുതപ്പുകൾ യോജിപ്പിച്ച് നെൽസൺ മണ്ടേലയുടെ മുഖം കൂറ്റൻ പുതപ്പിൽ ചിത്രീകരിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. 

റാണി തോമസും (മധ്യത്തിൽ) കൂട്ടരും തുന്നിയ ചെറുപുതപ്പുമായി
 


പുതപ്പിൽ തുന്നിയ മണ്ടേലയുടെ മുഖം ആകാശത്തു നിന്ന് മാത്രമേ വീക്ഷിക്കാൻ കഴിയൂ. 160 സെ.മീ നീളവും വീതിയുമുള്ള ചതുരാകൃതിയിലുള്ള ചെറുപുതപ്പുകളാണ് റാണി തോമസും കൂട്ടരും തുന്നുന്നത്. 1764 ചെറുപുതപ്പുകൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ആറു വർണങ്ങളിൽ തയാറാക്കും. സിൽവർ, കറുപ്പ്, ചുവപ്പ്, മഞ്ഞ, നീല, പച്ച എന്നീ നിറങ്ങളിലെ നൂൽ ഉപയോഗിച്ചാണ് നിർമാണം. ഒരു ചെറുപുതപ്പ് ചിത്രത്തിെൻറ ഒാരോ പിക്സലുകളായാണ് കണക്കാക്കുന്നത്.  4.5 കി.മീ. നീളമുള്ള കൂറ്റൻ പുതപ്പാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ തയാറാക്കുക.

ചാരനിറത്തിലെ പ്രതലത്തിൽ കറുപ്പ് നിറത്തിൽ മാഡിബയെ മുഖം തുന്നുന്നത് റാണി തോമസും കൂട്ടരുമാണ്. മറ്റുള്ള കമ്പിളിനൂലുകൾക്ക് ദക്ഷിണാഫ്രിക്കയിൽ ലഭിക്കുന്നവയുമായി അൽപം നിറം വ്യത്യാസം ഉള്ളതിനാലാണ് കറുപ്പ് തെരഞ്ഞെടുത്തത്.  ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ റാണി ഉണ്ടാക്കിയ കൂട്ടായ്മയിൽ കുവൈത്ത്, ദുൈബ, ബഹ്റൈൻ, ആസ്ട്രേലിയ, കാലിഫോർണിയ, ലണ്ടൻ എന്നീ സ്ഥലങ്ങളിൽനിന്നുള്ള 150ലധികം സ്ത്രീകൾ അംഗങ്ങളാണ്.  അക്രിലിക് വൂൾ ഡൽഹിയിൽ നിന്നും പുണെയിൽനിന്നും വാങ്ങിയാണ് റാണി പുതപ്പ് തുന്നുന്നത്. 

നെൽസൺ മണ്ടേലയുടെ മുഖം തുന്നുന്ന മോഡൽ
 


ചെറുപ്പം മുതൽ ക്രോേഷ തുന്നൽ വിനോദമാക്കിയ റാണിക്ക് എല്ലാ പിന്തുണയും നൽകി ഭർത്താവ് ഡോ. തോമസും മക്കളായ ഡോ. ആൻറണിയും എൻജിനീയറായ അനിലും കൂടെയുണ്ട്. യാദൃച്ഛികമായാണ് റാണി തോമസ് 67 ബ്ലാങ്കറ്റ്സ് എന്ന കൂട്ടായ്മയുടെ ഭാഗമാകുന്നത്. കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത് ദക്ഷിണാഫ്രിക്കയിലെ കരോളിൻ സ്റ്റൈൻ എന്ന യുവതിയാണ്.  11,148 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ പുതപ്പ് തുന്നി ഗിന്നസ് റെക്കോഡ് നേടിയ ചെന്നൈയിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ അംഗമായിരുന്നു റാണി തോമസ്. എന്നാൽ, അധികം താമസിയാതെ ആ റെക്കോഡ് 17,181 ചതുരശ്ര മീറ്റർ തുന്നി ദക്ഷിണാഫ്രിക്കയിൽ കരോളിൻ മറികടന്നപ്പോൾ റാണി അവർക്ക് അഭിനന്ദന സന്ദേശം അയച്ചു.

അതിൽനിന്നാണ് എല്ലാത്തിനും തുടക്കമെന്ന് റാണി പറയുന്നു. ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്ന മകന് കുട്ടി ജനിച്ചപ്പോൾ കുടുംബത്തെ കാണാൻ അവിടെ പോയപ്പോൾ കരോളിനെ നേരിൽ കണ്ട് അവരുടെ ജീവകാരുണ്യപ്രവർത്തനം നേരിട്ട് മനസ്സിലാക്കി. ഗാന്ധിജിയും നെൽസൺ മണ്ടേലയും ദക്ഷിണാഫ്രിക്കയുടെ ഇരട്ട പിതാക്കളാണെന്ന് വിശ്വസിക്കുന്ന കരോളിന് ഗാന്ധിജിയോടുള്ള സ്നേഹവും ആദരവും മനസ്സിലാക്കി റാണി തിരിച്ചെത്തിയശേഷം ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത പുതപ്പ് തുന്നി അയച്ചുകൊടുത്തു. തുടർന്ന് മണ്ടേലയുടെ ജന്മശതാബ്ദിക്ക് കൂറ്റൻ പുതപ്പ് തയാറാക്കുന്ന കാര്യം കരോളിൻ റാണി അറിയിച്ചു. 

ഗിന്നസ് റെക്കോഡിൽ ഇടം നേടിയാൽ പുതപ്പുകൾ ദക്ഷിണാഫ്രിക്കയിലെ പാവപ്പെട്ടവർക്ക് നൽകാനാണ് ഉദ്ദേശ്യമെന്ന് അവർ പറയുന്നു. കൊച്ചി സെൻറ് തേരാസാസ് കോളജിലെ പൂർവവിദ്യാർഥി കൂടിയായ റാണി വിദ്യാർഥികളുടെ സഹകരണത്തോടെ നിറ്റ് ഫോർ മാഡിബ എന്ന പുതപ്പ് നിർമാണ പരിശീലനം സൗജന്യമായി കോളജിൽ തുടങ്ങി. പുതപ്പ് നിർമാണത്തിന് പണം സ്വന്തം പോക്കറ്റിൽനിന്നാണ് ചെലവാക്കുന്നത്. കൂടാതെ, നൂൽ വാങ്ങാൻ കഴിയാത്തവർക്ക് നൽകുകയും ചെയ്യുന്നതായി റാണി തോമസ് പറയുന്നു. സൂചി, നൂൽ, ക്ഷമ, സമയം എന്നിവ സംയോജിക്കുേമ്പാഴാണ് തെൻറ കലാവിരുത് നെയ്തെടുക്കുന്നത്. മൊബൈൽ എല്ലായ്പ്പോഴും കുത്തുന്ന സമയംകൊണ്ട് കുട്ടികൾ സൂചി എടുത്ത് പുതപ്പ് തുന്നെട്ടയെന്നും ഇതിനായി അവധിക്കാലത്ത് കുട്ടികളെ സൗജന്യമായി പഠിപ്പിക്കുമെന്നും കാരുണ്യപ്രവർത്തനത്തിൽ ആനന്ദം കണ്ടെത്തുന്ന റാണി തോമസ് പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rani thomas kochiblanket for mandelacarolin stylenit for madibafamily hookupNelson Mandela Day
News Summary - 'blanket for mandela' indian ambassador rani thomas kochi, carolin style, nit for madiba, family hookup, Nelson Mandela Day
Next Story