ജീവിത ക്രീസിലെ അസാധ്യ വിജയം
text_fieldsഒരു ബഹുരാഷ്ട്ര കമ്പനിയുടെ വാട്ടർ പ്യൂരിഫയർ സെയിൽസ്മാനായി മുംബൈയിലെ ഫ്ലാറ്റുകളുടെ വാതിൽ മുട്ടി നടന്ന അനിസ് സാജൻ ഇന്ന് അറബ് ലോകത്ത് ഏറ്റവുമധികം വിൽപനയുള്ള വീട്ടുപകരണ സ്ഥാപനത്തിന്റെ അമരക്കാരനാണ്. ഒപ്പം യു.എ.ഇയിലെ ക്രിക്കറ്റ് പ്രേമികളുടെ ക്യാപ്റ്റനും. കഠിനാധ്വാനത്തിലൂടെ വിജയം വരിച്ച അനിസിന്റെ കളിയും കാര്യവും നിറഞ്ഞ ജീവിതത്തിലൂടെ...
കുറെയേറെ ട്രോഫികൾ അടുക്കിവെച്ച ഷെൽഫുകളുള്ള ആ മുറിയിൽ കയറിയാൽ ഒരു കോളജ് പ്രിൻസിപ്പലിന്റെ ഒാഫിസിൽ ചെന്നതുപോലെ തോന്നും. ഗൾഫിലെ പല കോണുകളിൽ നടന്ന ക്രിക്കറ്റ് മത്സരങ്ങളിൽ വിജയം വരിച്ച ടീമുകൾ യു.എ.ഇയിലെ ഇന്ത്യൻ ക്രിക്കറ്റിന്റെ മാർഗദർശിക്ക് സമർപ്പിച്ച കിരീടങ്ങളാണത്. ചെറുപ്പത്തിൽ അസ്ഥിക്ക് പിടിച്ച ക്രിക്കറ്റ് മോഹങ്ങൾ പുതുതലമുറയിലൂടെ സഫലമാക്കുകയാണ് ഡാന്യൂബ് ഗ്രൂപ് എം.ഡി അനിസ് സാജൻ. സുഹൃത്തുക്കളെ കിട്ടിയാൽ വ്യാപാരവിശേഷങ്ങൾ മറന്ന് ക്രിക്കറ്റിനെയും ഹിന്ദി സിനിമയെയും കുറിച്ച് മണിക്കൂറുകളോളം സംസാരിക്കുന്ന തനി മുംബൈക്കാരൻ.
അമിതാഭ് ബച്ചന്റെയും ഷാരൂഖ് ഖാന്റെയും കട്ട ഫാൻ. ഇൗ മാസം നടക്കാനിരിക്കുന്ന ലോക ഇൻഡോർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം പരിശീലനം തുടങ്ങിയ വിശേഷങ്ങളും വിജയസാധ്യതകളുമാണ് അദ്ദേഹം ഇപ്പോൾ പറയുന്നത് ഏറെയും. അറബ് സുഹൃത്തുക്കൾക്കിടയിൽ മിസ്റ്റർ ക്രിക്കറ്റ് എന്ന ഒാമനപ്പേരിനാണ് പ്രചാരം. ഇഷ്ടപുസ്തകമായ സുനിൽ ഗവാസ്കറുടെ സണ്ണി ഡെയ്സ് ഏറക്കുറെ കാണാപ്പാഠം. ഒരു ശീതളപാനീയ പരസ്യത്തിൽ പറയുന്നതുപോലെ ഇൗറ്റ് ക്രിക്കറ്റ്, സ്ലീപ്പ് ക്രിക്കറ്റ് എന്ന മട്ടിലെ ആവേശം. എന്നാൽ, അതിലേറെ ആവേശകരമാണ് ജീവിതം എന്ന വലിയ മാച്ചിൽ അദ്ദേഹം പൊരുതി നേടിയ വിജയം. എളിയ മട്ടിൽ തുടങ്ങിയാലും ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കിൽ ലോകത്തിന്റെ നെറുകയിലെത്താം എന്ന് തെളിയിക്കുന്ന വിജയഗാഥ.
യുദ്ധഭൂമിയിലെ ശമരിയാക്കാർ
ഘാട്ട്കോപ്പറിലെ സ്റ്റുഡിയോ ഫ്ലാറ്റിലാണ് അനിസ് വളർന്നത്. കൂട്ടുകാരിൽ പലരും സ്വന്തം നിലയിൽ അധ്വാനിക്കുന്നുവെന്നറിഞ്ഞപ്പോൾ മുതൽ തന്റെ പഠനച്ചെലവും സ്വയം കണ്ടെത്താനാവണമെന്ന മോഹം വന്നു. പട്ടവും ആഘോഷവേളകളിൽ ആശംസാകാർഡുകളും അലങ്കാരങ്ങളും തയാറാക്കി നൽകി അതു സാധ്യമാക്കുകയും ചെയ്തു. പഠനശേഷം പിതാവിന്റെ മരണത്തെ തുടർന്ന് നന്നേ ചെറുപ്പത്തിലേ കുടുംബത്തിന്റെ ചുമതലയേറ്റ ജ്യേഷ്ഠനും ഇപ്പോൾ ഡാന്യൂബ് ഗ്രൂപ്പിന്റെ ചെയർമാനുമായ റിസ്വാൻ സാജനെ ബിസിനസിൽ സഹായിക്കാനായി കുൈവത്തിലേക്ക് പറന്നു. അന്ന് 19 വയസ്സാണ്. നല്ല രീതിയിൽ കാര്യങ്ങൾ നീങ്ങുന്ന ഘട്ടത്തിലാണ് ഇറാഖി സേന കുവൈത്തിൽ അധിനിവേശം നടത്തുന്നത്. അശാന്തിയുടെ കാർമേഘങ്ങൾ ഒഴിഞ്ഞുപോകുമെന്ന ശുഭപ്രതീക്ഷയോടെ അവിടെ തുടരാൻ തീരുമാനിച്ചു. കുടുങ്ങിപ്പോയ ഇന്ത്യക്കാരുടെ വിവരങ്ങൾ എംബസിയിലും രക്ഷാപ്രവർത്തകരിലുമെത്തിച്ച് ചെറുപ്പത്തിന്റെ ഉൗർജം പ്രസരിപ്പിച്ചു ഇരു സഹോദരങ്ങളും. ഒടുവിൽ യുദ്ധം കനക്കുകയും അവിടെ തുടരുന്നത് അസാധ്യമാണെന്ന് ബോധ്യമാവുകയും ചെയ്ത ഘട്ടത്തിലാണ് നാട്ടിലേക്ക് മടങ്ങിയത്.
വാതിൽ മുട്ടി, ജീവിതം തുറന്നു
ഏതോ ഒരു ചെറിയ കമ്പനിയാണ് പിന്നീട് തുടങ്ങിയത് എന്ന് വായിച്ചിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ അനിസ് സാജൻ തിരുത്തി. ചെറിയ കമ്പനിയല്ല, വലിയ ഒരു കമ്പനിയിലെ ചെറിയ ജോലി, എവിടെനിന്നാരംഭിച്ചു എന്ന് ഞാൻ മറന്നിട്ടില്ല, മറക്കുകയില്ല, അത് പറയാൻ മടിയുമില്ല. യുറേക്കാ ഫോബ്സ് കമ്പനിയുടെ സെയിൽസ്മാനായാണ് ജോലി ചെയ്തിരുന്നത്. വീടുകൾതോറും കയറിയിറങ്ങി കമ്പനിയുടെ വാട്ടർ പ്യൂരിഫയർ പരിചയപ്പെടുത്തുകയായിരുന്നു പണി. 100 വാതിലുകൾ മുട്ടിയാലാണ് ഒന്ന് തുറക്കപ്പെടുക. തുറന്നാലും അനുകൂലമാവണമെന്നില്ല പ്രതികരണം. വേനലും മഴയുമൊന്നും കാര്യമാക്കാതെ പിന്നെയും ഫ്ലാറ്റുകളുടെ കോണിപ്പടികൾ കയറിയിറങ്ങി. ശകാരം, അവഗണന, മുഖമടച്ചാട്ടൽ എന്നിവയെല്ലാം ആവോളം അനുഭവിച്ചു. പിന്നോക്കംപോയില്ല. ആ മനുഷ്യൻ യു.എ.ഇയിലും ഒമാനിലുമടക്കം ഗൾഫ് രാജ്യങ്ങളിൽ വാട്ടർ പ്യൂരിഫയർ ഉൾപ്പെടെ വൈവിധ്യമാർന്ന സാനിട്ടറി^ഹാർഡ്വെയർ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്ന പ്രമുഖ ബ്രാൻഡ് ആയ ‘മിലാനോ’യുടെ ഉടമയാണിന്ന്. മുംബൈയിലെ വീടുകൾ കയറിയിറങ്ങിയ ആ കാലഘട്ടത്തിലാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബിസിനസ് മാനേജ്മെൻറ് പഠനം നടന്നതെന്നാണ് ഇേദ്ദഹം അഭിമാനപൂർവം പറയുക.
21ാം വയസ്സിൽ ദുബൈയിലേക്കു വന്നു. ജീവിതത്തിലും ബിസിനസിലും വഴികാട്ടിയായ ജ്യേഷ്ഠൻ റിസ്വാൻ തന്നെയാണ് ഇവിടേക്ക് ക്ഷണിച്ചത്. വിമാനത്താവളത്തിലെ അറബി എമിഗ്രേഷൻ ഉദ്യോഗസ്ഥൻ ‘കൈസാ ഹേ’ (എന്തുണ്ട് വിശേഷം) എന്നു തിരക്കിയതിന്റെ ആഹ്ലാദം ഇപ്പോഴുമുണ്ട് കണ്ണിൽ. കാലുകുത്തിയ നിമിഷം ഇതു തന്റെ നാടുതന്നെ എന്ന തോന്നലുണ്ടാക്കാൻ ആ വർത്തമാനംകൊണ്ടായി. സമരവും തർക്കവും ഇല്ലാത്ത സുരക്ഷിതവും പരിഷ്കൃതവുമായ ഒരു മുംബൈയാണ് ദുബൈ എന്ന് ഇപ്പോഴും അദ്ദേഹം വിശ്വസിക്കുന്നു. യുദ്ധത്താൽ കുൈവത്തിന്റെ മണ്ണിൽ കരിഞ്ഞുപോയ മോഹങ്ങൾക്ക് യുദ്ധാനന്തരം നാമ്പുകൾ മുളച്ചതാണ് ഇൗ സഹോദരങ്ങളുടെ രണ്ടാം വരവിന് വഴിയൊരുക്കിയത്. യുദ്ധശേഷം വീട്ടുപകരണങ്ങളുൾപ്പെടെ ഒേട്ടെറ വസ്തുക്കൾ അവിടെ ആവശ്യമായിരുന്നു. യു.എ.ഇയിൽനിന്ന് നൂറുകണക്കിന് ട്രക്കുകളിലാണ് ഇവർ ഉൽപന്നങ്ങൾ എത്തിച്ചത്. കുൈവത്ത് തുറമുഖം തുറക്കും വരെ ഇത് വിജയകരമായി നടന്നു. ഇന്ന് അറബ് ലോകത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരിൽ ഒരാൾ റിസ്വാൻ സാജനാണ്. 500 കോടി ദിർഹമാണ് വരുംവർഷം കമ്പനി പ്രതീക്ഷിക്കുന്ന വിറ്റുവരവ്.
ഡാന്യൂബ് വിജയം; അറബിക്കടൽ സാക്ഷി
1993ലാണ് ഒരു ട്രേഡിങ് കമ്പനിയായി ഡാന്യൂബ് തുടങ്ങുന്നത്. അന്ന് പുതുക്കക്കാരെ സഹായിക്കാൻ ബാങ്കുകൾക്ക് സന്നദ്ധത കുറവായിരുന്നു. പേക്ഷ, ഇൗ സഹോദരങ്ങളുടെ ആത്മവിശ്വാസത്തെ ഇടപാടുകാരേവരും വിലമതിച്ചു. നിർമാണ സാമഗ്രികളുടെ വ്യവസായത്തിലാണ് ആദ്യം ൈകവെച്ചത്. യൂറോപ്പിലെ പ്രശസ്തമായ ഡാന്യൂബ് നദിയുടെ ശാന്തഗംഭീരതയാണ് ഇൗ പേര് തിരഞ്ഞെടുക്കാൻ പ്രേരകമായത്. 1500 ദിർഹമായിരുന്നു കമ്പനിയിൽ അനിസിന്റെ ആദ്യ ശമ്പളം. ഒാരോ ചുവടുവെപ്പിനും പിൻബലമായി നിന്ന ജ്യേഷ്ഠൻ സാനിറ്ററി ഉൽപന്നങ്ങൾക്കുവേണ്ടി മിലാനോ എന്ന വിശേഷ ബ്രാൻഡ് കെട്ടിപ്പടുക്കാനുള്ള പൂർണ ചുമതല അനിസിെന ഏൽപിച്ചു.
ലോകത്തിന്റെ ഫാഷൻ തലസ്ഥാനമെന്നു പേരുേകട്ട ഇറ്റലിയിലെ മിലാൻ നഗരമായിരുന്നു മനസ്സിൽ. ഇൗ പേരെങ്ങനെ സാനിറ്ററി ഉൽപന്നങ്ങൾക്ക് ചേരുമെന്ന് ചോദിച്ചവരോട് അതിനൂതന ഫാഷനിലുള്ള ടാപ്പുകളും ൈവദ്യുതി ഉപകരണങ്ങളും ഹാർഡ്വെയറുകളും അവതരിപ്പിച്ചാണ് മറുപടി നൽകിയത്. പുതുമയും ഗുണമേന്മയും തേടുന്ന അറബ് കുടുംബങ്ങൾക്കും ഇന്ത്യക്കാരുൾപ്പെടെ പ്രവാസികൾക്കും ഏറെ പ്രിയപ്പെട്ട ഉൽപന്നമായി മാറാൻ ഏറെ കാലം വേണ്ടിവന്നില്ല. ഇറ്റലിക്കാരുൾപ്പെടെ യൂറോപ്യൻ സമൂഹവും പേരിനോട് നീതി പുലർത്തിയെന്ന കാര്യം സമ്മതിക്കുന്നു. കൊട്ടാരസമാനമായ അറബ് ഭവനങ്ങൾ മുതൽ സ്വപ്നസാക്ഷാത്കാരത്തിന് പ്രവാസം സ്വീകരിച്ച സാധാരണ ഏഷ്യക്കാരുടെ വീടുകളിൽ വരെ ഡാന്യൂബ് ഒഴിച്ചുകൂടാനാവാത്ത നാമമായി മാറി.
യൂറോപ്യൻ ഗുണമേന്മയും ഡിസൈനും ഏഷ്യൻ വിലയിൽ നൽകാനാവുന്നു എന്നതാണ് വിതരണക്കാരെ ഏറെ ആകർഷിച്ചത്. യൂറോപ്പിലേക്ക് വ്യവസായത്തിനും പഠനത്തിനും സന്ദർശനത്തിനുമെല്ലാം പോകുന്ന അറബ്-ഏഷ്യൻ വംശജർക്ക് ഏറെ പ്രയാസം തീർത്തിരുന്നത് അവിടത്തെ ടോയ്ലറ്റ് ശീലങ്ങളായിരുന്നു. ടോയ്ലറ്റ് പേപ്പറുകൾെകാണ്ട് മാത്രം വൃത്തിയാക്കുക എന്നത് മിക്കവർക്കും അംഗീകരിക്കാനാവാത്ത കാര്യം. അൽപം അകലെയുള്ള ബേസിനിൽനിന്ന് കുപ്പിയിൽ വെള്ളമെടുത്ത് കാര്യം സാധിക്കുക എന്ന തലവേദന പിടിച്ച മാർഗമേ ബാക്കിയുണ്ടായിരുന്നുള്ളൂ. സ്വന്തം യാത്രയിൽനിന്നുതന്നെ അതു ബോധ്യപ്പെടുകയും ചെയ്തു. അങ്ങനെ ബാഗിൽ സൂക്ഷിക്കാവുന്ന, ഏതു പൈപ്പിലും ഞൊടിയിടകൊണ്ട് ഫിറ്റ് ചെയ്്ത് ഉപയോഗിക്കാവുന്ന ഷത്താഫ് (ജെറ്റ് സ്പ്രേ ൈപപ്പ്) ആവിഷ്കരിച്ചു.
അറബ് നാടുകളിൽനിന്ന് യൂറോപ്പിലേക്ക് യാത്രചെയ്യുന്ന വ്യവസായികളും വിദ്യാർഥികളുമെല്ലാം നിർബന്ധമായും ഒപ്പം കരുതുന്ന സൂത്രമായി അതു മാറി. ഇപ്പോൾ സഞ്ചാരികൾ മാത്രമല്ല അവധിക്ക് നാട്ടിേലക്ക് പോകുന്ന ഇന്ത്യക്കാരും പാകിസ്താനികളുമെല്ലാം ഇതു കൊണ്ടുപോകുന്നു. കുടിക്കാനായി കുപ്പിവെള്ളത്തെ മാത്രം ആശ്രയിച്ചുവന്നിരുന്ന അറബ് ദേശങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഭക്ഷണശാലകൾക്കുമിടയിൽ വിശ്വാസ്യത നേടിയെടുത്ത വാട്ടർ പ്യൂരിഫയർ, വൈദ്യുതി ലാഭത്തിന് പേരുകേട്ട ഹീറ്ററുകൾ അങ്ങനെ വിപണിയിൽ ഒട്ടനവധി പുതുമകൾ. അഞ്ഞൂറോളം വിതരണക്കാരാണ് ഇതിനകം യു.എ.ഇയിൽ മാത്രമുള്ളത്. ഇൗ വർഷത്തിന്റെ ആദ്യ പകുതിയിൽ പോയ വർഷത്തേക്കാൾ 30 ശതമാനം ബിസിനസ് വളർച്ചയാണ് നേടിയത്. മൂന്നു വർഷത്തിനകം ഇപ്പോഴുള്ളതിന്റെ ഇരട്ടി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനും ഇരട്ടി വളർച്ച കൈവരിക്കാനുമാണ് പദ്ധതി.
കഠിനാധ്വാനത്തിനും ഭാഗ്യത്തിനുമൊപ്പം വ്യവസായത്തിെല ഒാരോ ചുവടുെവപ്പിനും തിരഞ്ഞെടുക്കുന്ന സമയവും സുപ്രധാനമാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഒന്നുമില്ലായ്മയിൽനിന്ന് ഇത്ര വലിയ സാമ്രാജ്യം പടുത്തശേഷവും പോയ കാലങ്ങളെ മറന്നിട്ടില്ല എന്നതു വെറുംവാക്കല്ലെന്ന് ജീവനക്കാരുമായുള്ള ഇടപഴകലും കായിക-സാമൂഹിക സംരംഭങ്ങളിലെ ഹൃദയവിശാലതയും വഴി അനിസ് തെളിയിക്കുന്നു. ബ്ലൂ കോളർ തൊഴിലാളികളെ ഇംഗ്ലീഷ് പഠിപ്പിക്കാനും തുടർപഠനത്തിൽ താൽപര്യമുള്ളവർക്ക് അതിനും സൗകര്യമൊരുക്കുന്നുണ്ട്. ഡാന്യൂബിൽ സ്റ്റോർ കീപ്പർ ജോലി ചെയ്തിരുന്ന ഒരാളിന്ന് ഇൗ സ്ഥാപനത്തിന്റെ ഒരു ശാഖാ മേധാവിയാണ്. ഞങ്ങളുടെ മഹാമനസ്കതയല്ല, കഠിനാധ്വാനവും ആത്മാർഥതയും അംഗീകരിക്കപ്പെടണം എന്ന നിർബന്ധമാണ് ഇത്തരമൊരു നിയമനത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.
ക്രിക്കറ്റ് ഉൗണിലും ഉറക്കിലും
കഴിഞ്ഞ 20 വർഷത്തെ ഇൻഡോർ ക്രിക്കറ്റ് ചരിത്രമെഴുതുേമ്പാൾ ഡാന്യൂബിന്റെയും അനിസിന്റെയും പേരുകൾ ആദ്യ താളുകളിലുണ്ടാവും. സ്വന്തമായി ക്രിക്കറ്റ് ടീം രൂപവത്കരിച്ച യു.എ.ഇയിലെ ആദ്യ സ്ഥാപനമാണ് ഡാന്യൂബ്. ട്വൻറി20 മാച്ചുകൾ നിലവിൽ വരുന്നതിന് എത്രയോ മുമ്പ് അൽഖൂസ് വ്യവസായ മേഖലയിലെ ഇൻസ്പോർസ് ക്ലബ് കേന്ദ്രീകരിച്ച് നടത്തിവന്ന എളുപ്പം അവസാനിക്കുന്ന, ജോലിക്കുശേഷം കളിക്കാവുന്ന ഇൻഡോർ ക്രിക്കറ്റ് മാച്ചുകളിലാണ് അനിസ് സാജൻ തന്റെ പാതിവഴിയിൽ നിലച്ച ക്രിക്കറ്റ് കമ്പം തിരിച്ചുപിടിച്ചത്. വൈകാതെ ഡാന്യൂബ് ടൈഗേഴ്സ്,ഡാന്യൂബ് ലയൺസ് എന്നീ ടീമുകൾ രൂപവത്കരിച്ചു. ലോകത്തിന്റെ പല ദിക്കുകളിലെ ക്രിക്കറ്റ് പ്രതിഭകളെ മികച്ച ശമ്പളം നൽകി സ്ഥാപനം സ്വീകരിച്ചു. മാസ്റ്റർ ചാമ്പ്യൻസ് ലീഗിലെ സഗറ്റേറിയസ് സ്ട്രൈക്കേഴ്സ് എന്ന ടീമും സ്വന്തമാക്കി. ഇൻഡോർ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യൻ ടീമിന്റെ മാർഗദർശിയെ കണ്ടെത്തുന്നതിന് ഇന്ത്യൻ ഇൻഡോർ ക്രിക്കറ്റ് ഫെഡറേഷന് ആലോചിക്കാൻ ഏറെയുണ്ടായിരുന്നില്ല. ചരിത്രപ്രസിദ്ധമായ ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡിസംബർ 21 മുതൽ സംഘടിപ്പിക്കുന്ന ടെൻ ക്രിക്കറ്റ് ലീഗിലെ ഗുജറാത്ത് ടൈഗേഴ്സ് ടീമിന്റെ പ്രായോജകനും മറ്റാരുമല്ല. വീരേന്ദ്ര െസവാഗ്, ഷാഹിദ് അഫ്രീദി, ക്രിസ് ഗെയ്ൽ, കുമാർ സംഗക്കാര തുടങ്ങിയവരാകും ‘മിസ്റ്റർ ക്രിക്കറ്റി’നുവേണ്ടി ക്രീസിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.