മലബാർ ഗ്രാൻഡ് പാലസ്, നാടൻ രുചിയുടെ കൊട്ടാരം
text_fieldsമസ്കത്ത്: ലോകത്തിെൻറ ഏതു കോണിലും മലയാളി ഉണ്ട്. അതുെകാണ്ട് എവിടെ ചെന്നാലും അവിടത്തെ തനതായ രുചികളെക്കാൾ സ്വന്തം നാടിെൻറ രുചി തന്നെ അവൻ തേടി നടക്കും. മസ്കത്തിൽ കേരളത്തിെൻറ തനത് രുചികൾ തേടി നടക്കേണ്ടിവരാറില്ലെങ്കിലും നമ്മുടെ മലയാള നാടിെൻറ വ്യത്യസ്തമായ നാടൻ രുചിക്കൂട്ടുകളെല്ലാം ഒരു കൂരക്കുകീഴിൽ വന്നാലോ?
നാവിൽ എരിവും പുളിയും എല്ലാം ചേർന്ന മലയാളത്തിെൻറ രുചികളെല്ലാം ഒരുമിച്ച് ഒരുക്കുകയാണ് മലബാർ ഗ്രാൻഡ് പാലസ്. അൽഖൂദ് മാർസ് ഷോപ്പിങ് മാളിെൻറ ഒന്നാം നിലയിൽ സ്ഥിതിചെയ്യുന്ന ഈ ’രുചി കലവറ’ തേടിവരുന്നവരിൽ മലയാളികൾ മാത്രമല്ല സ്വദേശികളും തമിഴനും മറാത്തിയും രാജസ്ഥാനിയും ശ്രീലങ്കനും ഉണ്ട്. രാവിലെ എട്ടിനേ സജീവമാകുന്ന ഇവിടെ 11 വരെ പ്രാതലിനുള്ള സമയമാണ്. പ്രാതലിനായി എത്തുന്നവർക്ക് തട്ട് ദോശ മുതൽ അപ്പം, ദോശ നെയ്ദോശ, ഇടിയപ്പം തുടങ്ങിയവ ചൂടോടെയും രുചിയോടെയും തയാറായിരിക്കും. ഉച്ചക്ക് 12 മുതൽ മൂന്നര വരെയാണ് ഉച്ചയൂണ് സമയം. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ഇരുപതിൽ പരം വിഭവങ്ങളടങ്ങിയ ബുഫെ ലഞ്ചാണ് ഇവിടെ വിളമ്പുക.
1.200 റിയാൽ മാത്രമാണ് ഇതിന് നിരക്ക്. രണ്ടു തരം ചോറിനു പുറമെ ചിക്കൻ കറി, ബീഫ് കറി, മീൻ കറി, അവിയൽ, തോരൻ, പായസം ഉൾപ്പടെയുണ്ടാകും. വാരാന്ത്യ ദിവസങ്ങളിൽ നോൺ വെജിറ്റേറിയൻ സ്പെഷൽ വിഭവങ്ങൾ ഉണ്ടാകും. രണ്ടുറിയാലാണ് നിരക്ക്. വാരാന്ത്യദിനങ്ങളിൽ ഇരുനൂറോളം ആളുകൾ എത്താറുണ്ടെന്ന് മാനേജർ സ്റ്റാൻലി പറഞ്ഞു.
തട്ടുകടയാണ് ഗ്രാൻഡ് പാലസിെൻറ മറ്റൊരു പ്രത്യേകത. വൈകുന്നേരം നാലുമുതൽ ഏഴുവരെ നാടൻ ‘അടിച്ചായയും’ കൊഴുക്കട്ട, ഉണ്ടം പൊരി, പഴംപൊരി, പരിപ്പ് വട, ഇലയട തുടങ്ങി പലഹാരങ്ങളുമായി തട്ടുകട ഉപഭോക്താക്കളെ കാത്തിരിക്കും. ഏഴു മുതൽ പതിനൊന്നു വരെ തനി ’തട്ട് കട’ വിഭവങ്ങളായ ചൂട് തട്ട് ദോശയും ചമ്മന്തിയും ഓംലെറ്റുമെല്ലാം ഇവിടെ കിട്ടും.
രാത്രി ഭക്ഷണത്തിനാണ് കൂടുതൽ തിരക്ക്. കേരളത്തിെൻറ ഒാരോ നാട്ടുവിഭവങ്ങളും അത്താഴത്തിന് ലഭിക്കും. കോഴി ഇറച്ചി വിഭവങ്ങൾക്കായുള്ള ‘മുറ്റത്തെ കോഴി’യിൽ വയനാടൻ കോഴി വരട്ടിയത് മുതൽ, അമ്മച്ചി കോഴി പൊരിച്ചത് , കടത്തനാടൻ കോഴി പൊരിച്ചത് തുടങ്ങി ഇരുപതോളം വിഭവങ്ങൾ ഉണ്ട്. ‘അരയന്നങ്ങളുടെ വീട്ടി’ലുള്ളത് കുട്ടനാടൻ താറാവ് കരി, തൈക്കുടം താറാവ് കറി, കടവത്തു താറാവ് കറി തുടങ്ങിയവയാണ്. മുപ്പതോളം മീൻവിഭവങ്ങളുമായി ‘കടലി’െൻറ മക്കളും ആട്ടിറച്ചി വിഭവങ്ങളുമായി ‘വഴിതെറ്റിയ കുഞ്ഞാടും’ മുട്ട വിഭവങ്ങൾക്കായി ‘കോഴിയുടെ നെടുവീർപ്പും’ സസ്യാഹാരികൾക്കായി ‘വയലും വീടും’ അത്താഴത്തിനെത്തുന്നവരെ കാത്തിരിക്കുന്നുണ്ട്.
കപ്പയും ബീഫും കപ്പയും മത്തിയും , കപ്പയും ഞണ്ടും കപ്പയും കൊഞ്ചും അടങ്ങിയ ‘കറിക്കൊരു കൂട്ട്’ വിഭാഗവുമുണ്ട്. ഇനി ഭക്ഷണത്തിനുശേഷം മധുരം നുകരാൻ പരിപ്പ് പായസം, ഗോതമ്പ് പായസം, ഐസ് ക്രീമും, സലാഡുകളുമായി ‘ഒരുപിടി മധുരം’, മുപ്പത്തിയഞ്ചിൽ പരം ഫ്രഷ് ജ്യൂസുകളുമായി ‘ഒന്ന് തണുപ്പിക്കാൻ’ ജ്യൂസ് ബാർ എന്നിവയുമുണ്ട്.
കെേങ്കമമാവും, ഓണസദ്യ
ഹോട്ടൽ ആരംഭിച്ച ശേഷം ആദ്യമായി എത്തുന്ന ഒാണത്തിനെ കേമമായിട്ടാണ് വരവേൽക്കുക. പപ്പടം, പഴം, പായസം ചേർത്തുള്ള മുപ്പതിൽ പരം വിഭവങ്ങൾ അടങ്ങിയ സദ്യക്ക് മൂന്നു റിയാൽ ആണ്. സദ്യ ആസ്വദിച്ചു കഴിക്കാൻ വിശാലമായ സൗകര്യങ്ങളുണ്ട്. പാഴ്സൽ നൽകുന്നതിന് 3.200 റിയാലാണ് നിരക്ക്. തിരുവോണ ദിവസം രാവിലെ പത്തുമുതൽ പാഴ്സൽ ലഭ്യമാകും. ഇരുന്നുകഴിക്കുന്നവർക്ക് 12 മുതലാണ് സദ്യ വിളമ്പുക. രുചിക്കൂട്ടുകളുടെ ഇൗ ‘ഗ്രാൻഡ് കലവറ’യിൽ സ്വദേശികളായ അസ്മ അൽ അറൈമിയും മകൻ മുബാറക്ക് അൽ അറൈമിയും പതിവ് സന്ദർശകരാണ്.
മുബാറക്കിന് പ്രിയം പനീർ മസാലയാണെങ്കിൽ അസ്മക്ക് പ്രിയം അപ്പവും ചിക്കൻ കറിയും ആണ്. മഹാരാഷ്ട്ര സ്വദേശി കേതൻ പവറിന് ഇവിടെത്തെ കൊഴുക്കട്ടയും വെജിറ്റബിൾ ബിരിയാണിയും ആണ് പ്രിയം. തമിഴ്നാട് സ്വദേശികളായ ദേവയും അബ്ദുൽ റഹീമും ആഴ്ചയിൽ ഒരു ദിവസം ഇവിടെ വരുന്നത് ഗോതമ്പ് പൊറോട്ടയും, മട്ടൻ വിഭവങ്ങളും ആസ്വദിക്കാനാണ്. സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനിയും ഇവിടത്തെ രുചിയുടെ ആരാധകരാണ്.
രുചിക്കൊപ്പം പ്രധാനമാണ് ഹോട്ടലിെൻറ അന്തരീക്ഷവും ജീവനക്കാരുടെ പെരുമാറ്റവും. തനി കേരള കലകളുടെ ദൃശ്യങ്ങളും വിവിധ സിനിമകളിലെ സൂപ്പർ സംഭാഷണങ്ങളുമൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഷിബിൻ എന്ന ഷെഫിെൻറ നേതൃത്വത്തിൽ വിപിൻ , അജിത് ഷിേൻറാ, സലി എന്നീ പാചകക്കാരാണ് ഉള്ളത്. പാചകക്കാരുടെ മേൽനോട്ടത്തിന് ലിജോയും എല്ലാത്തിനും നേതൃത്വം നൽകാൻ ക്യാപ്റ്റൻ റോബിനും ഉണ്ട്. രുചി കൂട്ടാൻ കൃത്രിമ രാസവസ്തുക്കൾ ഒന്നും ചേർക്കുന്നില്ലെന്നും നൂറു ശതമാനം മേന്മയുള്ള ഉൽപന്നങ്ങൾ ആണ് ഇവിടം ഉപയോഗിക്കുന്നെതന്നും മാനേജർ സ്റ്റാൻലി പറഞ്ഞു.
അമ്പതിൽപരം ആളുകൾക്ക് ഇരുന്നു കഴിക്കാനുള്ള പാർട്ടി ഹാളും ലഭ്യമാണ്. സൗജന്യമായി താമസ സ്ഥലത്തും ജോലി സ്ഥലത്തും ഭക്ഷണം എത്തിച്ചുകൊടുക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7151 78 8 0 ലും 9149 3027. മസ്കത്ത് ഹൃദയ ഭാഗത്തുനിന്ന് കുറച്ചു മാറി അൽ ഖൂദിലാണെങ്കിലും റൂവി, ഖുറം, അൽഖുവൈർ, ബർക്ക, നിസ്വ എന്നിവടങ്ങളിൽനിന്ന് ആളുകൾ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.